സര്‍പ്പക്കാവ്

   പ്രാചീന കേരളത്തില്‍ എവിടെയും നാഗങ്ങളായിരുന്നു. പിന്നെ അവരെ ഒരു പ്രത്യേകസ്ഥാനത്ത് ആരാധിക്കുന്ന സമ്പ്രദായമുണ്ടായി. നാഗങ്ങളെ കുടിയിരുത്തിയ സ്ഥലം കാവ്, നാഗാലയം, നാഗക്കോട്ട എന്നിങ്ങനെ വിളിക്കുന്നു. ചിത്രകൂടം, കാവ്, കുളം ഈ മൂന്ന് സങ്കേതങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ് കേരളത്തിലെ സര്‍പ്പാരാധന. ജലത്തിലും, മരത്തിലും, മണ്ണിലും നാഗങ്ങള്‍ വസിക്കുന്നുണ്ട്. ഈ വാസസ്ഥലങ്ങളെയാണ് കുളം, കാവ്, ചിത്രകുടം എന്നിവയായി തരംതിരിക്കുന്നത്. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നതും വള്ളിച്ചെടികള്‍ ഉള്ളതുമായ സ്ഥലങ്ങളാണ് കാവുകള്‍. പാല തുടങ്ങിയ വൃക്ഷങ്ങളും, കുറ്റി ചെടികളും ഇവിടെ വളര്‍ന്നു പന്തലിക്കുന്നു. സര്‍പ്പക്കാവുകളില്‍ മൃഗങ്ങള്‍ അകത്തുകടക്കുന്നത് ഉത്തമമല്ല. കാവിന്റെ മദ്ധ്യത്തിലുള്ള പീഠത്തില്‍ നാഗബിംബങ്ങള്‍ ഉറപ്പിച്ചിരിക്കും. പാമ്പിന്‍ കാവുകളില്‍ ദിവസേന വിളക്കുകത്തിക്കുകയും, വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകപൂജകള്‍ നടത്തുകയും ചെയ്യുന്നു.

സര്‍പ്പക്കാവും പരിസ്ഥിതിയും
  ആരണ്യസംസ്കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്കാരമാണ് ഭാരതീയ പാരമ്പര്യം. പ്രസിദ്ധ ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞു " നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു". സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കുന്നതുമൂലം നമ്മെയും ഭൂമിയേയും ചുട്ടുപൊള്ളിക്കാനിരിക്കുന്ന ഗ്രീന്‍ഹൌസ്‌ ഇഫക്ടിന്റെ കൊടിയ ദുരന്തത്തെ അതിജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിലാണിന്ന് ശാസ്ത്രജ്ഞര്‍. ഇതിനു പരിഹാരമായിരുന്നു ഓരോ തറവാട്ടിലും നിലവിലുണ്ടായിരുന്ന സര്‍പ്പക്കാവുകളെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. ശുദ്ധമായ ജീവവായുവും, ഭൂമിക്കു ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ കൂറ്റന്‍ വൃക്ഷങ്ങളും കുറ്റിചെടികളും, ഔഷധസസ്യങ്ങളും കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. കിണറുകളിലും കുളത്തിലുമൊക്കെ ജലക്ഷാമം പരിഹരിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയും ഇന്ന് പ്രസക്തമാണ്. വൃക്ഷങ്ങളും ഔഷധചെടികളും ധാരാളമായി വളര്‍ന്നിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ തന്നെയായിരുന്നു. ആധുനികശാസ്ത്രപ്രകാരം സര്‍പ്പക്കാവുകള്‍ പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന്‌ ലോക പരിസ്ഥിതി സംഘടനയും ഇന്ന് അംഗീകരിക്കുന്നു. സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കാക്കിയാണ് ലക്ഷകണക്കിന് രൂപമുടക്കി സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ പുറത്തുവിടാന്‍ സര്‍പ്പക്കാവുകള്‍ക്ക് സാധിക്കും. വിവിധ വന്‍വൃക്ഷങ്ങള്‍, സൂഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളങ്ങള്‍ സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്ന സര്‍പ്പക്കാവില്‍ പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ ദിവസവും കുറച്ച് സമയം ചിലവഴിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകപ്രസിദ്ധ ശാസ്ത്രജ്ഞര്‍ പറയുന്നു. UNO പരിസ്ഥിതി വകുപ്പ് സര്‍പ്പക്കാവുകളെ സംരക്ഷിക്കാന്‍ ധനസഹായം നല്‍കിവരുന്നു. ഭൂമി സൂര്യനോടടുത്തു വരുമ്പോള്‍ കാണുന്ന ഒരു നിഴല്‍ ഗുളികന്‍ ? ജീവജാലങ്ങളില്‍ രോഗം വരുത്തി വെക്കുന്നതാണെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ സമ്മതിച്ചിട്ടുണ്ട്. വായു ഭക്ഷണമാക്കുന്ന നാഗങ്ങള്‍ ഈ അണുക്കളെ ഭക്ഷിക്കുന്നതിനാല്‍ നാഗാരാധനയുടെ ശാസ്ത്രീയത ഊഹിക്കാവുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.