ഇവിടെ എവിടെയോ സ്പർശിക്കുന്നെങ്കിൽ ഇഷ്ടസാദ്ധ്യം ഉണ്ടാകുന്നതല്ല

സംസ്‌പൃശൻ നാഭിനാസാസ്യകേശരോമനഖദ്വിജാൻ
ഗൃഹ്യപൃഷ്ഠസ്തനഗ്രീവാജഠരാനാമികാംഗുലീഃ

രന്ധ്രാണാമപി നവകം കരപദയോസ്തലം ച സർവപർവാണി
പ്രഷ്ടാ ലഭതേƒനിഷ്ടം നിമ്നസ്പർശേ തഥൈവ വിജ്ഞേയം.

സാരം :-

പ്രഷ്ടാവ് ദൈവജ്ഞനോട് ചോദിക്കുന്ന സമയം, നാഭി, മൂക്ക്, വായ്, തലമുടി, രോമം, നഖം, പല്ല്, ഗുഹ്യപ്രദേശം, മുല, കഴുത്ത്, വയറ്, മോതിരവിരല്, നവദ്വാരങ്ങൾ, കൈകാല്, ഇതുകളുടെ തലം, ഞെരിയാണി, മുട്ടു മുതലായ സന്ധിപ്രദേശങ്ങൾ മറ്റു താണപ്രദേശങ്ങൾ ഇവിടെ എവിടെയോ സ്പർശിക്കുന്നെങ്കിൽ ഇഷ്ടസാദ്ധ്യം ഉണ്ടാകുന്നതല്ല. 

പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ചും ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ / ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളിലോ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ

പ്രഷ്ടാ വക്ഷോദേശേ സ്പൃശേദ്യദി ക്ഷിപ്രമീപ്സിതം ലഭതേ
മംഗലവസ്തുനി ച തഥാ വിപരീതം ഫലമമംഗലസ്പർശേ.

സാരം :-

പൃച്ഛകൻ ദൈവജ്ഞനോട് അഭീഷ്ടകാര്യത്തെക്കുറിച്ചും ചോദിക്കുമ്പോൾ തന്റെ മാറിടത്തിലോ സ്വർണ്ണം കണ്ണാടി മുതലായ ഉത്തമപദാർത്ഥങ്ങളിലോ സ്പർശിക്കുന്നുവെങ്കിൽ തന്റെ ആഗ്രഹനിവൃത്തി വേഗേന വരുമെന്ന് പൃച്ഛകനോടു പറയണം. ഉലക്ക, മുറം മുതലായ അനിഷ്ടപദാർത്ഥങ്ങളെ സ്പർശിച്ചുകൊണ്ടു ചോദിക്കുന്നുവെങ്കിൽ ഇഷ്ടകാര്യസാദ്ധ്യം ഒരിക്കലും ഉണ്ടായിരിക്കുന്നതല്ലെന്നറിയണം. 

ഗർഭിണിയുടെ ചോദ്യസമയം ശ്വാസ സഞ്ചാരമുള്ള ഭാഗത്തുനിന്ന് ചോദിച്ചിട്ട് ശ്വാസസഞ്ചാരമില്ലാത്ത ഭാഗത്തു മാറി ഇരിക്കുന്നുവെങ്കിൽ ജീവനില്ലാത്ത പ്രജയെ പ്രസവിക്കുമെന്നും പറയണം

വായോരാകാശസഞ്ചാരോ ഗർഭസ്ഥമൃതിസൂചകഃ
പൃഷ്ട്വാ സവായാവന്യത്ര സ്ഥിതൗ ചാസൽപ്രജാം വദേൽ.

സാരം :- 

ഗർഭിണിയുടെ ചോദ്യസമയം ശ്വാസം ആകാശഭൂതരൂപമാണെങ്കിൽ ഗർഭം അലസിപ്പോകുമെന്നും ശ്വാസ സഞ്ചാരമുള്ള ഭാഗത്തുനിന്ന് ചോദിച്ചിട്ട് ശ്വാസസഞ്ചാരമില്ലാത്ത ഭാഗത്തു മാറി ഇരിക്കുന്നുവെങ്കിൽ ജീവനില്ലാത്ത പ്രജയെ പ്രസവിക്കുമെന്നും പറയണം.

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ കളരിയിൽ പ്രവേശിച്ചാൽ പിന്നെയും ശ്വാസം ഇടതുവശം സഞ്ചരിച്ചുകൊണ്ടിരിക്കയാണെങ്കിൽ

ഇഡയാപ്യാരൂഢവതഃ ഖളൂരികാമേനയൈവ പുനരപി ചേൽ
ചരതി മരുന്നൈവ ജയഃ പ്രാഗ്വോദക് സ്‌ഥീയതാം തദാ തസ്യാം.

സാരം :-

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ കളരിയിൽ പ്രവേശിച്ചാൽ പിന്നെയും ശ്വാസം ഇടതുവശം സഞ്ചരിച്ചുകൊണ്ടിരിക്കയാണെങ്കിൽ ആ കളരിയിൽ കിഴക്കോ വടക്കോ മാറി ഒതുങ്ങി ഇരുന്നുകൊള്ളണം. ശ്വാസഗതി വലതുവശം വരുന്ന അവസരം നോക്കി യുദ്ധം ചെയ്തുകൊള്ളണമെന്നു താല്പര്യം.

യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണു വേണ്ടത്

സന്നഹനം, നിർഗമനം ഖളൂരികാരോഹണം ച ശുഭമിഡയാ
പിംഗളയാ പുനരിതരം പ്രഹരതി യദി വാമഗം ജയോ നിയതഃ

സാരം :-

യുദ്ധത്തിനൊരുങ്ങുന്നതും യാത്രതിരിക്കുന്നതും കളരിയിൽ പ്രവേശിക്കുന്നതും ഇടതുഭാഗത്തുകൂടി ശ്വാസസഞ്ചാരമുള്ള സമയമാണു വേണ്ടത്. അങ്ങനെ ചെയ്തിട്ട് വലതുഭാഗത്തു ശ്വാസസഞ്ചാരം വരുമ്പോൾ തന്റെ ശത്രുവിനെ ഇടതുവശത്താക്കി യുദ്ധം ചെയ്‌താൽ തനിക്കു കണിശമായും ജയിക്കാൻ കഴിയും. പണ്ട് ഈ മാതരി യുദ്ധം കേരളം മുഴുക്കെ നടപ്പായിരുന്നു.

പൃച്ഛകൻ ശ്വാസ സഞ്ചാരമുള്ള ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ ജയം സിദ്ധിക്കുമെന്നു പറയണം

അങ്കയുദ്ധേ മമൈതസ്മിൻ ജയോ വാ കിം പരാജയഃ
പ്രശ്നോƒയം പൂർണ്ണഭാഗേ ചേജ്ജയോƒന്യത്ര പരാജയഃ.

സാരം :-

ഒരു പൃച്ഛകൻ ജ്യോതിഷക്കാരനോടു തനിക്ക് ഈ ചെയ്‌വാൻ പോകുന്ന അങ്കയുദ്ധത്തിൽ (കരളിയിൽവച്ച് പരീക്ഷണാർത്ഥം ചെയ്യുന്ന ഒരു തരം യുദ്ധം) ജയമാണോ തോൽവിയാണോ ഉണ്ടാകുന്നത് എന്ന് ചോദിക്കുമ്പോൾ പൃച്ഛകൻ ശ്വാസ സഞ്ചാരമുള്ള ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ ജയം സിദ്ധിക്കുമെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കുകയാണെങ്കിൽ അങ്കയുദ്ധത്തിൽ തോൽവിയാണെന്നും പറയണം. 

ശ്വാസം ഇടതുഭാഗത്തിലാണെങ്കിൽ ശത്രു വരികയില്ലെന്നും വലതുഭാഗത്താണെങ്കിൽ ശത്രു വരുമെന്നും പറയണം

രിപോരാഗമനപ്രശ്നേ വാമഗേ മാതരിശ്വനി
നാഗമോƒനുക്തസിദ്ധൈവ തദാഗതിരതോന്യഥാ.

സാരം :-

തന്റെ നേരെ ശത്രു യുദ്ധത്തിനോ മറ്റോ വരുമോ എന്നു ചോദിച്ചാൽ ദൈവജ്ഞൻ തന്റെ അപ്പോഴത്തെ ശ്വാസം ഇടതുഭാഗത്തിലാണെങ്കിൽ ശത്രു വരികയില്ലെന്നും ശ്വാസം വലതുഭാഗത്താണെങ്കിൽ ശത്രു വരുമെന്നും പറയണം. 

ഇതു കേവലം യുദ്ധപ്രശ്നത്തിനുള്ളതാണെങ്കിലും മത്സരവിഷയമായ മറ്റു പ്രശ്ങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

ഇടതുവശംകൂടി ശ്വാസമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് വലതുവശം ശ്വാസമുള്ള സമയം എത്തേണ്ട ദിക്കിൽ എത്തിയാൽ

നിർഗത്യ ശശിനാ ഗേഹാൽ, പ്രാപ്യം പ്രാപ്തസ്യ ഭാനുനാ
കാര്യസ്യ ദുർലഭസ്യാപി ലാഭഃ സ്യാദപ്രയ്തനതഃ

സാരം :-

ഇടതുവശംകൂടി ശ്വാസമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് വലതുവശം ശ്വാസമുള്ള സമയം എത്തേണ്ട ദിക്കിൽ എത്തിയാൽ കാര്യം വളരെ അസാദ്ധ്യമായിരുന്നാലും പ്രയാസം കൂടാതെ സാധിപ്പാൻ ഇടവരുന്നതാണ്.

ഗർഭിണി ശ്വാസ സഞ്ചാരമുള്ള ഭാഗത്താണു നിന്നു ചോദിച്ചതെങ്കിൽ പ്രജ പുരുഷനാണെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കയാണെങ്കിൽ സ്ത്രീയാണെന്നും പറയണം

ഗർഭേ മേ കിമിതി പ്രശ്നേ സവായൗ ഗർഭിണീ യദി
പൂമാൻ സ്ത്രീ വീരണേ ഭാഗേ യുഗ്മം വായുർദ്വയോര്യദി.

സാരം :-

ഒരു ഗർഭിണി ദൈവജ്ഞനോട് എന്റെ ഗർഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ചോദിച്ചാൽ അപ്പോൾ ആ ഗർഭിണി ശ്വാസ സഞ്ചാരമുള്ള ഭാഗത്താണു നിന്നു ചോദിച്ചതെങ്കിൽ പ്രജ പുരുഷനാണെന്നും ശ്വാസമില്ലാത്ത ഭാഗത്തു നില്ക്കയാണെങ്കിൽ സ്ത്രീയാണെന്നും രണ്ടു മൂക്കിലും തുല്യമായി ശ്വാസം പുറപ്പെടുകയാണെങ്കിൽ ഗർഭത്തിൽ ഒരു സ്ത്രീപ്രജയും ഒരു പുരുഷപ്രജയും ഉണ്ടെന്നും പറയണം. ഇത് ഗർഭിണി ചോദിക്കുന്നുവെങ്കിൽ പറയേണ്ടതാണ്. 

ശ്വാസം വലതുവശമാണെങ്കിൽ അവളുടെ ഗർഭത്തിലുള്ളത് ആൺകുട്ടിയെന്നും ശ്വാസം ഇടതുവശമാണെങ്കിൽ പെൺകുട്ടി എന്നും പറയണം

ഗർഭിണീദർശനേ വായുർദക്ഷിണേ ചേൽ പൂമാൻ, വധുഃ
ഗർഭസ്ഥാ വാമഭാഗേ ചേ, ദ്ദ്വയോർന്നോ ചേദസൽപ്രജാ.

സാരം :-

ജ്യോതിഷക്കാരൻ ഒരു ഗർഭിണിയെ കണ്ടാൽ ശ്വാസപരീക്ഷ ചെയ്തു പ്രജയുടെ (കുട്ടിയുടെ) സ്ത്രീപുരുഷഭേദം അറിയാവുന്നതാണ്. ശ്വാസം വലതുവശമാണെങ്കിൽ അവളുടെ ഗർഭത്തിലുള്ളത് ആൺകുട്ടിയെന്നും ശ്വാസം ഇടതുവശമാണെങ്കിൽ പെൺകുട്ടി എന്നും രണ്ടിലും ശരിയായ ശ്വാസഗതിയില്ലാതെ ശ്വാസം ഊർദ്ധ്വമുഖമായി പോകുകയാണെങ്കിൽ പ്രജയ്ക്ക് ജീവനില്ലാതെ പ്രസവിക്കുമെന്നും അറിയണം.

ശ്രീമദ് ഭാഗവതം നിത്യ പാരായണം 90 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 89 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 88 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 87 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 86 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 85 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 84 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 83 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 82 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 81 - ാം ദിവസം

ഇടതുവശമുള്ള ശ്വാസം ശുഭകരമാകുന്നു

യാത്രാദാനവിവാഹേഷു വസ്ത്രാലങ്കാരഭൂഷണേ
ശുഭേ സന്ധൗ പ്രവേശേ ച വാമനാഡീ പ്രശംസ്യതേ.

സാരം :-

( വീട്ടിൽ നിന്ന് പുറപ്പെടുക ) ഏതെങ്കിലും ദാനം ചെയ്യുക, വിവാഹം ചെയ്ക വിശേഷാൽ വസ്ത്രം ആഭരണം മുതലായതു ധരിക്കുക, നല്ലകാര്യങ്ങളാസ്പദമാക്കി രണ്ടു പക്ഷക്കാരെ ഒരുമിച്ചു ചേർക്കുന്നതിന് ഒരുങ്ങുക. ഈ ഘട്ടങ്ങളിൽ ഇടതുവശമുള്ള ശ്വാസം ശുഭകരമാകുന്നു.

ശ്രീമദ് ഭാഗവതം നിത്യ പാരായണം 80 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 79 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 78 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 77 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 76 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 75 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 74 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 73 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 72 - ാം ദിവസം

ശ്രീമദ് ഭാഗവതം നിത്യ പാരായണം 71 - ാം ദിവസം

ശ്വാസം വലതുവശമായാൽ ശുഭമാകുന്നു

വിവാദേ ദ്യൂതയുദ്ധേ ച സ്നാനഭോജനമൈഥുനേ
വ്യവഹാരേ ഭയേ ഭംഗേ ഭാനുനാഡീ പ്രശസ്യതേ.

സാരം :- 

വാദപ്രതിവാദം, ചൂതുകളി, യുദ്ധം, കുളി, ഊണ്, സ്ത്രീസേവ, വ്യാപാരം, ദാനം (കടം കൊടുക്കുക മുതലായത്) ഭംഗം (ഏതെങ്കിലും ഒന്നിനേ പൂർവ്വരൂപത്തിൽ നിന്നു ഭേദപ്പെടുത്തി വേറൊരുരൂപത്തിലാക്കുക) ഈ ഘട്ടങ്ങളിൽ ശ്വാസം വലതുവശമായാൽ ശുഭമാകുന്നു.

കള്ളന്മാർ, ശത്രുക്കൾ, ഭൂതങ്ങൾ, (യക്ഷഗന്ധർവ്വാദിഗ്രഹങ്ങൾ) ചൂതുകളിക്കാർ, വിവാദക്കാർ, ഇവരോടു എതിരിടേണ്ടിവന്നാൽ ഇവരെ ശ്വാസമില്ലാത്ത ഭാഗത്തു നിർത്തേണ്ടതാണ്

ദസ്യവഃ ശത്രവോ ഭൂപാഃ കിതവാ വ്യവഹാരിണഃ
ഏതേ ശൂന്യഗതാഃ സൗമ്യാഃ പൂർണസ്ഥാ ഭയദാഃ സ്മൃതാഃ.

സാരം :-

കള്ളന്മാർ, ശത്രുക്കൾ, ഭൂതങ്ങൾ, (യക്ഷഗന്ധർവ്വാദിഗ്രഹങ്ങൾ) ചൂതുകളിക്കാർ, വിവാദക്കാർ, ഇവരോടു എതിരിടേണ്ടിവന്നാൽ ഇവരെ ശ്വാസമില്ലാത്ത ഭാഗത്തു നിർത്തേണ്ടതാണ്. അങ്ങിനെ ആയാൽ അവർ ശാന്തന്മാരായിത്തീരും. ശ്വാസമുള്ള ഭാഗത്തു അവർ നില്ക്കയാണെങ്കിൽ അവരിൽ നിന്നു പരാജയം സിദ്ധിക്കും. രണ്ടുപേർ തമ്മിൽ മത്സരരൂപമായി എതിരിട്ടു പ്രവർത്തിക്കുന്ന എവിടേയും ഈ ന്യായം ഗ്രാഹ്യമാകുന്നു.

******************************************

കള്ളന്മാരും ശത്രുക്കളും രാജാക്കന്മാരും ചൂതുകളിക്കാരും വ്യവഹാരക്കാരും എല്ലാം ശ്വാസം സഞ്ചരിക്കാത്ത ഭാഗത്താണെങ്കിൽ ഇവന് ഉപദ്രവത്തെ ഉണ്ടാക്കാൻ കഴികയില്ല. ശ്വാസപൂർണഭാഗത്തിലായാൽ അവരിൽ നിന്നു ഭയപ്പെടണം. അതിനാൽ തട്ടിപ്പറിക്കാർ വന്നകപ്പെട്ടാൽ അവരെ ശ്വാസമില്ലാത്ത ഭാഗത്താക്കിപ്പൊരുതണം. ഈ വണ്ണം ശത്രുക്കളെയും, രാജാക്കന്മാർ ഇവന്റെ ശ്വാസസഞ്ചാരമില്ലാത്ത ഭാഗത്തും തങ്ങൾ മറുഭാഗത്തുമായി നിന്നു സംഭാഷണം ചെയ്‌താൽ കാര്യസിദ്ധിവരും. ചതുരംഗം, പകിട മുതലായ കളികളിലും എതിർ ഭാഗക്കാരനെ ശ്വാസം ഇല്ലാത്ത ഭാഗത്താക്കിനിർത്തി കളിക്കണം. വാഗ്വാദസമയത്തും എതിർ വാദക്കാരനെ ശ്വാസം ഇല്ലാത്ത ഭാഗത്തു നിർത്തണം. എന്നാൽ തങ്ങൾക്കും വിജയം സിദ്ധിക്കും. ഇതിനു വിപരീതമായാൽ തോറ്റുപോകുമെന്നറിക.

ശ്രീമദ്ഭാഗവതം നിത്യപാരായണം 70 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 69 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 68 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 67 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 66 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 65 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 64 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 63 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 62 - ാം ദിവസം

ശ്രീമദ്ഭാഗവതം നിത്യപാരായണം 61 - ാം ദിവസം

ശ്വാസം വലതുഭാഗത്തു നില്ക്കുമ്പോൾ വീട്ടിൽ നിന്നു പുറപ്പെട്ട് ഇടതുഭാഗത്തു ശ്വാസം നില്ക്കുമ്പോൾ യുദ്ധഭൂമിയിൽ പ്രവേശിച്ച്

നിഷ്ക്രാന്തോ ഭാനുനാ ഗേഹാൽ പ്രവിഷ്ടഃ ശശിനാ രണേ
ജീവാംശേ യസ്യ വാ ശത്രുഃ സ ശൂരോƒപി വിനശ്യതി.

സാരം :-

ശ്വാസം വലതുഭാഗത്തു നില്ക്കുമ്പോൾ വീട്ടിൽ നിന്നു പുറപ്പെട്ട് ഇടതുഭാഗത്തു ശ്വാസം നില്ക്കുമ്പോൾ യുദ്ധഭൂമിയിൽ പ്രവേശിച്ച് ശത്രുവിനെ ശ്വാസമുള്ള വശത്തുനിറുത്തി യുദ്ധം ചെയ്യുകയാണെങ്കിൽ എത്രമാത്രം യുദ്ധവൈഭവമുള്ളവനാണെങ്കിലും യുദ്ധത്തിൽ പരാജയം സംഭവിക്കും.

ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി യുദ്ധഭൂമിയിൽ പ്രവേശിച്ച്

ഗൃഹാച്ചന്ദ്രേണ നിര്യാതഃ പ്രവിഷ്ടോ ഭാനുനാ രണേ
ശൂന്യാംഗേ വൈരിണം കൃത്വാ കാതരോപി ജയീ ഭവേൽ.

സാരം :-

ശ്വാസം ഇടതുവശമുള്ളപ്പോൾ വീട്ടിൽനിന്നും പുറപ്പെട്ട് ശ്വാസം വലതുവശമായി സഞ്ചരിക്കുന്ന സമയം നോക്കി യുദ്ധഭൂമിയിൽ പ്രവേശിച്ച് ശത്രുവിനെ ശ്വാസമില്ലാത്ത ഭാഗത്തു നിർത്തി യുദ്ധം ചെയ്‌താൽ യുദ്ധവൈഭവമില്ലാത്തവനാണെങ്കിൽകൂടി യുദ്ധത്തിൽ ജയിക്കാൻ കഴിയും. ഇത് യോദ്ധാക്കൾക്കു മാത്രമല്ല വാദപ്രതിവാദഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

വെളുത്തപക്ഷത്തിലെ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന ശ്വാസം / കറുത്തപക്ഷത്തിലെ ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലതുവശമായി സഞ്ചരിക്കുന്ന ശ്വാസം

ശുഭവാരേ ശുക്ലപക്ഷേ സിദ്ധിദാ വാമനാഡികാ
പാപവാരേ കൃഷ്ണപക്ഷേ നാഡ്യന്യാ സിദ്ധിദാധികം.

സാരം :-

വെളുത്തപക്ഷത്തിലെ തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ഈ ആഴ്ചകളിൽ ഇടതുവശം സഞ്ചരിക്കുന്ന ശ്വാസം ഏറ്റവും ശുഭപ്രദമാണ്. 

ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലതുവശമായി സഞ്ചരിക്കുന്ന ശ്വാസം അപ്പോൾ കറുത്തപക്ഷമാണെങ്കിൽ വളരെ ശുഭകരമാണ്. 

നഷ്ടദ്രവ്യത്തെപ്പറ്റി ചോദിക്കുമ്പോൾ ശ്വാസം പൃഥിവിഭൂതമായിരുന്നാൽ / ജലഭൂതമായാൽ / അഗ്നിഭൂതമായാൽ / വായുഭൂതമായാൽ / ആകാശഭൂതമായാൽ

ഐന്ദ്രാദ്യാസ്തു ദിശോ ജ്ഞേയാഃ
പൃഥിവ്യാദ്യുദയൈഃ ക്രമാൽ
ആകാശോദയ മധ്യം
നഷ്ടം തത്രൈവ വാ സ്ഥിതം.

സാരം :-

നഷ്ടദ്രവ്യത്തെപ്പറ്റി ചോദിക്കുമ്പോൾ ശ്വാസം പൃഥിവിഭൂതമായിരുന്നാൽ കിഴക്കേദിക്കിലാണെന്നും ജലഭൂതമായാൽ തെക്കേദിക്കിലേന്നും അഗ്നിഭൂതമായാൽ പടിഞ്ഞാറെന്നും വായുഭൂതമായാൽ വടക്കെന്നും ആകാശഭൂതമായാൽ മദ്ധ്യപ്രദേശത്താണെന്നും പറയണം. 

പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെ നിന്നു ചോദിച്ചാലും

യത്രകുത്ര സ്ഥിതഃ പൃഷ്ട്വാ പുനർദൂതഃ സമാരുതേ
സ്ഥിരസ്തിഷ്ഠതി ചേദ്രോഗീ ജീവത്യേവ ന സംശയഃ.

സാരം :-

പൃച്ഛകൻ ഇടത്തോ വലത്തോ ശ്വാസമുള്ള ഭാഗത്തോ ഇല്ലാത്ത ഭാഗത്തോ എവിടെ നിന്നു ചോദിച്ചാലും വേണ്ടില്ല ചോദിച്ചതിനുശേഷം ശ്വാസഗതിയുള്ള ഭാഗത്ത് മാറി സ്വസ്ഥനായിരുന്നാൽ രോഗി നിശ്ചയമായും മരിക്കുന്നതല്ല.

പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും / പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും

അഗ്രേ വാമേപി യദുപരി സ്ഥായിനാ പൃച്ഛ്യമാനം
ശുക്ലേ പക്ഷേ തദിഹ സകലം ലഭ്യതേ ചന്ദ്രചാരാൽ
പൃഷ്ഠേƒധസ്താന്നിയതമസിതേ ദക്ഷിണേ സൂര്യചാരാ-
ദാത്മാവസ്ഥാസദൃശമഖിലം പൃച്ഛകസ്യാപി വാച്യം.

സാരം :-

പൃച്ഛകൻ മുൻപിലോ ഇടതുഭാഗത്തോ മുകളിലോ നിന്നു ചോദിക്കയും അത് വെളുത്ത പക്ഷത്തിലായിരിക്കയും അപ്പോൾ ശ്വാസം ഇടതുഭാഗമായി വരികയും ചെയ്‌താൽ പ്രശ്നത്തിനു വിഷയമായ ആഗ്രഹമെല്ലാം സാധിക്കുമെന്നു പറയണം. 

പൃച്ഛകൻ പുറകിലോ വലത്തോ താണഭാഗത്തോ നിന്നു ചോദിക്കയും അത് കറുത്ത പക്ഷത്തിലാകുകയും അപ്പോൾ ശ്വാസം വലതുഭാഗത്തു വരികയും ചെയ്‌താൽ മുൻപറഞ്ഞവണ്ണം ആഗ്രഹസിദ്ധി ഉണ്ടാകുമെന്നു പറയണം. അപ്പോൾ സുഖദുഃഖാദികളായ ഏതൊരുവസ്ഥയാണോ ദൈവജ്ഞനുള്ളത് (ജ്യോതിഷക്കാരനുള്ളത്), അതുപോലെ പ്രഷ്ടാവിന്റെ (പൃച്ഛകന്റെ) അവസ്ഥയേയും വിചാരിച്ചു പറയേണ്ടതാണ്. ശ്വാസംകൊണ്ട് തനിക്കു പറയപ്പെട്ട ഫലങ്ങൾ യുക്തിപോലെ പ്രഷ്ടാവിനും പറയണമെന്ന് ഗ്രാഹ്യമാകുന്നു.

*************************

സ്നാനഭോജനനിദ്രാദി നിജകർമസു യാദൃശഃ
ആത്മനോനുഭവസ്തേഷു താദൃശഃ പ്രഷ്ടുരുച്യതാം.

സാരം :-

കഴിഞ്ഞ ശ്ലോകത്തിന്റെ നാലാം പാദംകൊണ്ട് പറയപ്പെട്ടവയെ ഒന്നുകൂടി വിവരിക്കുന്നു. ഊണ്, കുളി, നിദ്ര മുതലായ തന്റെ നിത്യാനുഭവങ്ങളിൽ സുഖമോ ദുഃഖമോ അനുഭവിക്കുന്നത് എന്ന് ഓർത്തിട്ടു അതുപോലെ പ്രഷ്ടാവിന്റെ കുളി, ഊണ്, ഉറക്കം മുതലായ അവസ്ഥകളേയും സുഖദുഃഖങ്ങളേയും പറയണം.

ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും

ലയലിംഗശ്രവണേക്ഷാസ്മരണാഭാവേ തു ദൂതമാരുതയോഃ
ഏകദിശാവസ്ഥാനേ ജീവതി രോഗീ വിപര്യയേ മ്രിയതേ.

സാരം :-

മരണത്തിന്റെ അടയാളങ്ങളായ രോഗാധിക്യം, പതനം, അഭിഘാതം സർപദംശനം മുതലായവകളെ ദൈവജ്ഞൻ ഓർക്കുകയോ കാണുകയോ കേൾക്കുകയോ ചെയ്യാതെയിരിക്കുകയും ദൂതനും (പൃച്ഛകനും) ശ്വാസവും ഒരു ഭാഗത്തു വരികയും ചെയ്‌താൽ രോഗി ജീവിക്കും. ദൂതൻ ഒരു ഭാഗത്തും ശ്വാസം മറ്റൊരു ഭാഗത്തുമാവുകയും മരണചിഹ്നങ്ങളെന്തെങ്കിലും കേൾക്കുകയോ കാണുകയോ സ്മരിക്കുകയോ ചെയ്കയും ഉണ്ടായാൽ രോഗി മരിക്കും ഇതു അനുഷ്ഠാന പദ്ധതിയിലെ വചനമാകുന്നു.

പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ

വാമേ വാ ദക്ഷിണേ ഭാഗേ പ്രശ്നശ്ചേദ്വായുസംയുതേ
ജീവേന്നരശ്ച നാരീ ച തഥാനുഷ്ഠാനപദ്ധതിഃ

സാരം :- 

രോഗി പുരുഷനായാലും സ്ത്രീയായാലും വേണ്ടില്ല, പൃച്ഛകൻ വന്നു ജ്യോതിഷക്കാരനോടു രോഗത്തെക്കുറിച്ചു സംസാരിക്കയാണെങ്കിൽ  പൃച്ഛ ചെയ്യുന്ന ഭാഗവും ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) ശ്വാസഗതിയുള്ള ഭാഗവും ഒന്നായി വന്നാൽ രോഗശാന്തി വന്നു ജീവിക്കുമെന്നു പറയണം.

രോഗം പുരുഷനാണെങ്കിൽ വലതുഭാഗവും സ്ത്രീക്കാണെങ്കിൽ ഇടതുഭാഗവും  ശ്വാസത്തന്റെ ആനുകൂല്യവുമുണ്ടായാൽ ശുഭമാണെന്നും മുൻപേ പറഞ്ഞിട്ടുണ്ടല്ലോ. ആ ഭേദം വിചാരിക്കേണ്ട. ശ്വാസമുള്ള ഭാഗത്ത് പൃച്ഛകന്റെ സ്ഥിതി സാമാന്യേന ശുഭപ്രദമാകുന്നു. ഇങ്ങനെ അനുഷ്ഠാനപദ്ധതിയിൽ പറഞ്ഞിട്ടുണ്ട്.

ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ

അന്തർഗതേ പൃച്ഛതി പൃച്ഛകശ്ചേ 
ദ്ദേവേ നരോ ജീവതി വീതരോഗഃ
തേനൈവ മാർഗേണ ബഹിർഗതശ്ചേൽ
പരേതരാജസ്യ പുരീം പ്രയാതി.

സാരം :-

മനുഷ്യർക്കു ശ്വാസം ഉള്ളിലേക്കു പോകയും പുറത്തേക്കു പോകയും ഉണ്ടല്ലോ. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ പൃച്ഛകൻ രോഗകാര്യത്തെക്കുറിച്ചു ചോദിച്ചു എങ്കിൽ രോഗശാന്തി വരുമെന്നും ദീർഘായുസ്സായിരിക്കുമെന്നും പറയണം. എന്നാൽ അകത്തേക്കു പ്രവേശിച്ച ശ്വാസം പ്രവേശിച്ച് നാഡിയിൽകൂടിത്തന്നെ പുറത്തേക്കു പുറപ്പെടുകയാണെങ്കിൽ ആ രോഗി മരിക്കതന്നെ ചെയ്യും. 

ഉത്തരാർദ്ധത്തിന് ഒരു പക്ഷാന്തരം കൂടിയുണ്ട്. ശ്വാസം അകത്തേക്കു പ്രവേശിക്കുമ്പോൾ ചോദിക്കയാണെങ്കിൽ രോഗി ജീവിക്കുമെന്നാണല്ലോ പൂർവാർദ്ധത്തിന്റെ സാരം. ശ്വാസം വെളിയിലേക്കു പുറപ്പെടുമ്പോഴാണ് രോഗത്തെക്കുറിച്ചും ചോദിച്ചതെങ്കിൽ ആ രോഗി മരിക്കുന്നതാണ്. ഈ അർത്ഥകല്പനയ്ക്ക് " തേനൈവ മാർഗേണ " എന്നുള്ള പ്രയോഗത്തിന് ശരിയായ ഉപപത്തി കാണുന്നില്ല.

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ

ദേവേ ഗതേ പൃച്ഛതി വാമഭാഗേ
സ്ഥിതോ നാരോ ദക്ഷിണതോ യദി സ്യാൽ
വ്യത്യാസതോസ്മാദപി കൃച്ഛ്രസാധ്യം
വദന്തി സന്തഃ ഖലു രോഗജാതം.

സാരം :-

ഇടതുവശത്ത് ശ്വാസസഞ്ചാരമുള്ളപ്പോൾ പ്രഷ്ടാവ് (പൃച്ഛകൻ) വലതുഭാഗത്തുനിന്നു ചോദിക്കയും വലതുവശം ശ്വാസസഞ്ചാരമുള്ളപ്പോൾ ഇടതുവശം നിന്നു ചോദിക്കയും ചെയ്‌താൽ രോഗപ്രശ്നമാണെങ്കിൽ വളരെ പ്രയാസപ്പെട്ടു പ്രതിവിധി ചെയ്തതിനുശേഷമേ രോഗം ശമിക്കയുള്ളു എന്നു പറയണം. വളരെ ചികിത്സകളും പ്രതിവിധികളും ചെയ്‌താൽ ചിരകാലംകൊണ്ടു രോഗശാന്തി വരുമെന്നു താല്പര്യം.

പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും

ദേവേ ദക്ഷിണഭാഗഗേƒഥ പുരുഷേ രോഗാതുരേ ദക്ഷിണേ
സ്ഥിത്വാ പൃച്ഛതി പൃച്ഛകേƒഥ പുരുഷോ ജീവത്യരോഗശ്ചിരം
വാമായാം തു രുജാകുലീകൃതതനൗ വാമാശ്രിതേ ചേശ്വരേ
വാമേ പൃച്ഛതി ചേദ്ദൃഢം ഗതഗദാ വാമാ ചിരം ജീവതി.

സാരം :- 

പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തുനിന്നു ചോദിക്കയും അപ്പോഴത്തെ ശ്വാസം വലതുഭാഗത്തിലായി വരികയും ചെയ്‌താൽ രോഗം ശമിച്ച് അയാൾ സുഖത്തോടുകൂടി ദീർഘായുസ്സായി ഭവിക്കുമെന്നും സ്ത്രീരോഗാവസ്ഥയിൽ ഇരിക്കുമ്പോൾ ആ രോഗത്തെപ്പറ്റി ചോദിച്ചറിവാനായി ഒരു സ്ത്രീതന്നെ ഇടതുഭാഗത്തു ചെന്നുനിന്നു ചോദിക്കയും അപ്പോൾ ശ്വാസം ഇടതുവശത്തായിരിക്കയും ചെയ്‌താൽ രോഗിണിയുടെ രോഗം ശമിച്ചു അവൾ ദീർഘായുസ്സായി ഭവിക്കുമെന്നും പറയണം.

ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികളുടെ ഫലങ്ങൾ

നിർഗമേ തു ശുഭദാ ഭവേദിഡാ പിംഗലാ തു ശുഭദാ പ്രവേശനേ
യോഗസാധനവിധൗ തു മധ്യമാ ശംസ്യതേ ന തു പരേഷു കർമസു.

സാരം :-

സ്വഗൃഹത്തിൽ നിന്നു പുറപ്പെടുന്ന സമയം ഇഡാനാഡിയായിരുന്നാൽ ശുഭമാകുന്നു. ശ്വാസം ഇടത്തെ നാഡിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സമയമാണ് എങ്ങോട്ടെങ്കിലും പുറപ്പെടേണ്ടത്.

രാജധാനിയിലോ മറ്റു വല്ല സ്ഥലത്തിലോ പ്രവേശിക്കുന്ന സമയം പിംഗലാനാഡി ശുഭദയാണ്. എന്നാൽ വലത്തെ നാഡിയിൽകൂടി ശ്വാസം പോകുന്ന സമയം രാജധാനിയിലോ മറ്റോ പ്രവേശിച്ചാൽ കാര്യസിദ്ധിയുണ്ടാകുമെന്നർത്ഥം.

യോഗാഭ്യാസത്തെ സാധിപ്പാൻ വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ സുഷുമ്ന എന്ന മധ്യമനാഡി നന്ന്. ആ നാഡി വേറെ യാതൊരു കർമ്മങ്ങൾക്കും നന്നല്ല. ഇവിടെ സുഷുമ്നാ എന്നതു മധ്യമനാഡി എന്നല്ലോ പറഞ്ഞത്. രണ്ടു നാസികാദ്വാരങ്ങളുടെ മധ്യം മൂക്കിന്റെ പാലമാണല്ലോ. അതിന്മേൽകൂടി ശ്വാസം വരുന്നതല്ലെന്നിരിക്കെ ആ നാഡിയുടെ ഫലപ്രദർശനം വ്യർത്ഥമല്ലേ എന്നാശങ്ക സാവകാശം തന്നെ. എന്നാൽ ഇതിങ്കൽ ഊർധ്വമുഖിയായി നാസാമധ്യത്തിൽകൂടി മേൽപോട്ട് ഒരു നാഡി പോകുന്നുണ്ട്. ശ്വാസം ആ നാഡിയിൽ കൂടെ വരുമ്പോൾ രണ്ടു മൂക്കിലും സ്വല്പമായ വായു ഒരു പോലെ വരും. ഒന്നിലൊന്നിൽ അധികമായി ഉണ്ടാവുന്നതല്ല എന്നുള്ള ഉപദേശത്തെ സമാധാനമായിക്കരുതിക്കൊള്ളണം. യോഗാഭ്യാസപരിശീലികൾക്ക് ഇത് എളുപ്പത്തിലറിവാൻ കഴിയും. ദേഹനാഡീപരിശോധകന്മാരായ വൈദ്യന്മാർക്കും ഇതു സുഖവേദ്യമാകുന്നു. 

ഇഡ, പിംഗല, സുഷുമ്ന എന്നീ ശ്വാസഗതികൾ

ഇഡാ വാമാ ഭവേന്നാഡീ സോമസ്യാർക്കസ്യ ദക്ഷിണാ
പിംഗലാഖ്യ സുഷുമ്നാഖ്യാ മധ്യമാഗ്നേരുദീരിതാ.

സാരം :-

മൂക്കിന്റെ ഇടത്തെ ദ്വാരത്തെ ഇഡ എന്നും അതിന്റെ ദേവത ചന്ദ്രൻ എന്നും പറയപ്പെടുന്നു.

മൂക്കിന്റെ വലത്തെ ദ്വാരത്തെ പിംഗല എന്നു പറയുന്നു. അതിന്റെ ദേവത സൂര്യൻ ആകുന്നു.

നാടുവിൽക്കൂടിയുള്ള ശ്വാസഗതിക്കു സുഷുമ്ന എന്നു പറയുന്നു. അതിന്റെ ദേവത അഗ്നിയാകുന്നു. 

ഭൂമിഭൂതരൂപമായോ ജലഭൂതരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തു കൂടിയാണോ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് സ്ഥിതനായിട്ട് ഫലമറിയേണ്ടയാൾ ദൈവജ്ഞനോടു കാര്യം പറയുകയാണെങ്കിൽ

ഭാഗേ യത്ര മരുൽസ്ഥിതിഃ പുനരിഹ ക്ഷോണ്യാം ജലേ വാ യദാ
ഭാഗേ തത്ര തദേക്ഷ്യതേ യദി പുമാൻ ജ്യോതിർവിദാ കശ്ചന
ദീർഘായുർഗുണവൽകളത്രതനയഃ പുഷ്യദ്ധനശ്ചാധികം
വിജ്ഞേയഃ സ തഥാ സ്ത്രീയോƒപി വിപരീതേƒതഃ ഫലം ചാന്യഥാ.

സാരം :- 

ഭൂമിഭൂതരൂപമായോ ജലഭൂതരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തു കൂടിയാണോ സഞ്ചരിക്കുന്നത്, ആ ഭാഗത്ത് സ്ഥിതനായിട്ട് ഫലമറിയേണ്ടയാൾ ദൈവജ്ഞനോടു കാര്യം പറയുകയാണെങ്കിൽ ആ പ്രഷ്ടാവിന് (പൃച്ഛകന്) ദീർഘായുസ്സ് ഗുണവതിയായ ഭാര്യ ഗുണവാന്മാരായ പുത്രന്മാർ അത്യധികം ധനപുഷ്ടി ഇവകൾ ഉണ്ടാകുന്നതാണ്. സ്ത്രീകളും മേൽപ്രകാരം ശ്വാസഗതിയുള്ള സ്ഥാനത്തുനിന്നു ചോദിച്ചാൽ അവർക്കും ഇപ്രകാരം ആയുസ്സ് ഭർത്താവ് പുത്രന്മാർ ധനം ഇതുകൾ ധാരാളം ഉണ്ടാകുമെന്നറിയണം. ഇപ്പറഞ്ഞതിനു വിപരീതമായാൽ അല്പായുസ്സ് കളത്രപുത്രാദികളുടെ നാശം ധനനാശം മുതലായവ അനുഭവിക്കുമെന്നറിയണം. ഇവിടെ സ്ത്രീകൾക്ക് ഭർത്തൃനാശം എന്നൊരു വിശേഷമേയുള്ളൂ.

ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട്

ഭൂമൗ നിഖാതമവനേരുദയേ ജലേƒപാം
വാതസ്യ ധൂമവതി ഖസ്യ തഥോർധ്വദേശേ
ഭൂപൃഷ്ഠഗം ഹുതഭൂജഃ ഖലു വസ്തു നഷ്ടം
ബ്രൂയാൽ കൃതേഹ യദി നഷ്ടപദാർത്ഥചിന്താ.

സാരം :-

ദൈവജ്ഞനോടു (ജ്യോതിഷക്കാരനോട്) മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞിട്ട് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്. എങ്ങിനെ എന്നാൽ അപ്പോഴത്തെ ശ്വാസം പൃഥിവീഭൂതമാണെങ്കിൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നു എന്നും ജലഭൂതമാണെങ്കിൽ വെള്ളത്തിനടിയിൽ വെച്ചിരിക്കുന്നു എന്നും വായു ഭൂതമായാൽ പുക ഏൽക്കുന്ന പ്രദേശത്തു ഇരിപ്പുണ്ടെന്നും ആകാശഭൂതമായാൽ വൃക്ഷാദികളുടേയോ മറ്റോ മുകളിൽ ഉണ്ടെന്നും അഗ്നിഭൂതമായാൽ ഭൂമിയുടെ മുകളിൽതന്നെ ഇരിപ്പുണ്ടെന്നും പറയാം.

ശ്വാസം അഗ്നിഭൂതമായാൽ / ശ്വാസം വായുഭൂതമാണെങ്കിൽ / ആകാശഭൂതമായ ശ്വാസമാണെങ്കിൽ

വഹ്നിർവാരിഭയായുധക്ഷതിശരീരാരുർഗൃഹപ്ലോഷണം
പാതം വാ ശിശുകാദികസ്യ ദഹനേ കുര്യാദ്ഭജേതേശ്വരം
വായുശ്ചോരഭയം പലായനമപി സ്ഥാനം വിസൃജ്യാത്മനോ
ദന്ത്യശ്ചാദ്യധിരോഹണം ച വിതരേദ്വ്യോമോദയശ്ചേൽ പുനഃ

മന്ത്രാദേരുപദേശലബ്ധിരസകൃദ്ദേവപ്രതിഷ്ഠാപനം
ദീക്ഷാ വ്യാധിസമുദ്ഭവശ്ച നിതരാം പീഡാ തനൗ സന്തതം
വിജ്ഞേയം ഖലു ഭൂതപഞ്ചകഫലം  നാഡ്യോഃ സമം ചോഭയോഃ
ശ്വാസഃ സംഹതദീർഗ്ഘ ഇഷ്ട ഉദിതഃ ശിര്യച്ഛിഖോ നേഷ്ടദഃ

സാരം :-

ഈ ഭൂതപഞ്ചകഫലം രണ്ടു നാഡികളിലും സമമെന്നു വിജ്ഞേയമാകുന്നു. സംഹതദീർഘമായ ശ്വാസം ഇഷ്ടമെന്നും ശീര്യച്ഛിഖമായ ശ്വാസം ഇഷ്ടമല്ലെന്നും ഉദിതമാകുന്നു.

ശ്വാസം അഗ്നിഭൂതമായാൽ ശത്രുഭയവും ആയുധങ്ങളെക്കൊണ്ട് മുറിവും ഗൃഹത്തനും കുട്ടികൾ മുതലായവർക്കും അഗ്നിബാധ പതനം അന്യദേശഗമനം ഇവയും ഫലമാകുന്നു. ഈ ദോഷനിവൃത്തിക്കായി ഈശ്വരനെ ഭജിക്കണം.

ശ്വാസം വായുഭൂതമാണെങ്കിൽ കള്ളന്മാരിൽ നിന്ന് ഭയപ്പെട്ട് തന്റെ വീടുവിട്ട് മറ്റൊരുദിക്കിൽ പോകുകയും ആന കുതിര മുതലായ വാഹനങ്ങളിൽ കയറുവാൻ ഇടവരികയും ചെയ്യും. 

ആകാശഭൂതമായ ശ്വാസമാണെങ്കിൽ മന്ത്രങ്ങൾ മുതലായവയുടെ ഉപദേശങ്ങൾ സിദ്ധിക്കുന്നതിനും ദേവനെ പ്രതിഷ്ഠിപ്പാനും ശാരീരമായി ദുഃഖിപ്പാനും ദീക്ഷ എടുപ്പാനും ഇടവരുന്നതാണ്. 

ഇങ്ങിനെ ഭൂതങ്ങളെപ്പറ്റി പറഞ്ഞവ ഇഡ, പിംഗലാ, എന്നുള്ള നാഡീ വിശേഷം പറായ്കായൽ രണ്ടു നാഡികളിലും ഒന്നുപോലെ എന്നു അറിയണം. 

ശ്വാസം ചിതറിപ്പുറപ്പെടുന്നത് അശുഭവും തടിച്ചുനീണ്ടു പുറപ്പെടുന്നത് ശുഭവുമാകുന്നു.

വെളുത്ത പക്ഷത്തിൽ പ്രതിപദത്തുനാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ / ഇടതുവശത്തെ അല്ലെങ്കിൽ വലതുവശത്തെ നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ

പക്ഷേƒച്ഛേ ഖലു പക്ഷതൗ ക്ഷിതിരിഡായാതോന്നമന്മന്ദിര-
പ്രാകാരാദിഗൃഹപ്രവേശനകരീ പട്ടാഭിഷേകപ്രദാ
കുര്യാദന്യദപീഷ്ടകർമ സലിലം വാമസ്ഥമേവം ശുഭം
കൂപാദേ രചനം കരഗ്രഹണമംബൂത്ഥം ച കുര്യാദ്ഭയം.

സാരം :-

വെളുത്ത പക്ഷത്തിൽ പ്രതിപദത്തുനാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ ഉയർന്ന മാളിക മുതലായ കെട്ടിടങ്ങളിൽ പ്രവേശിപ്പാനും അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിനും ഇടവരുന്നതാണ്. 

അന്നേ ദിവസം ഇടത്തെ നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ ഉൽകൃഷ്ടങ്ങളായ ശുഭങ്ങളനുഭവിക്കുന്നതിനും വിശേഷിച്ച് കുളം കിണർ മുതലായവ കുഴിപ്പിക്കുക, വിവാഹം ചെയ്യുക മുതലായ കർമ്മങ്ങളും അനുഭവിക്കുന്നതിനും സംഗതി വരും. 

ആ ജലഭൂതമായ ശ്വാസം വലതുവശം കൂടി സഞ്ചരിച്ചാൽ വെള്ളത്തിൽനിന്നു ഭയവും ഉണ്ടാകും. 

ശ്വാസത്തിന്റെ അളവുകൊണ്ടു പൃഥിവി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളെ കണ്ടുപിടിക്കാം

മേദിന്യാഃ ഖലു ഷോഡശാംഗുല,മപാം ദൈർഘ്യം ദിനേശാംഗുലം
വഹ്നേർദന്തിമിതാംഗുലം മരുത ഏതദ്ദ്വൂനമഗ്ന്യംഗുലം
ആകാശസ്യ ച വേദ്യമേതദുദിതം ഭൂമ്യാദിഭൂതാത്മക - 
സ്വീയശ്വാസഗതിപ്രമാണമുഭയോരേതത്സമം ഘ്രാണയോഃ

സാരം :-

ശ്വാസപരീക്ഷ ചെയ്യുമ്പോൾ നാസാഗ്രത്തിൽ 16 അംഗുലം മുതൽ മേല്പോട്ടു ശ്വാസം ഗമിക്കുന്നു എങ്കിൽ അത് പൃഥിവീഭൂതമെന്നറിയണം. 

12 അംഗുലം മുതൽ മേല്പോട്ടു ശ്വാസത്തിനു ദൈർഘ്യമുണ്ടെങ്കിൽ ആ ശ്വാസം ജലഭൂതമാണെന്നറിയണം. 

ശ്വാസദൈർഘ്യം 8 അംഗുലം മുതൽ മേല്പോട്ട് 12 അംഗുലത്തിനു താഴെയാണെങ്കിൽ ആ ശ്വാസം അഗ്നിഭൂതമാണെന്നറിയണം. 

6 അംഗുലത്തിനു മേൽ 8 അംഗുലത്തിനു താഴെയാണ് ശ്വാസദൈർഘ്യമെങ്കിൽ വായുഭൂതമെന്നറിയണം. 

ശ്വാസദൈർഘ്യം 3 അംഗുലത്തിനുമേൽ 6 അംഗുലത്തിനു താഴെയാണെങ്കിൽ അത് ആകാശഭൂതമാണെന്നറിയണം. 

3 അംഗുലത്തിൽ കുറഞ്ഞു ശ്വാസഗതി ഉണ്ടാകുന്നതല്ല. 

പൃഥിവി മുതലായ ഈ ശ്വാസങ്ങൾക്ക് ഇടംവലം ആശ്രയിച്ച് യാതൊരു ഭേദവുമില്ല. ഏതുവശത്തുകൂടി ആയാലും അതുകൾക്കുള്ള ദൈർഘ്യം ഉണ്ടായിരിക്കണം എന്നു മാത്രമേയുള്ളൂ. 

ഉപാസകന്റെ ക്ഷേത്രദര്‍ശനം

ശരിയായ ഭാവത്തോടു കൂടി, ശ്രദ്ധാഭക്തികളോടു കൂടി ഉപാസിക്കുമ്പോഴാണ് അജ്ഞാനത്തില്‍ നിന്ന് ക്ഷേത്രം നമ്മെ രക്ഷിക്കുന്നത്.വ്യത്യസ്ത പ്രകാരം ക്ഷേത്രങ്ങളുണ്ട്. അതിനാല്‍, ഇന്ന പ്രകാരമാണ് ക്ഷേത്രോപാസന ചെയ്യേïതെന്ന് ഒരാള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പ്രാകാരങ്ങളോടു കൂടിയുള്ള ഒരു ക്ഷേത്രത്തില്‍ ഉപാസിക്കേണ്ടതെങ്ങനെയെന്ന വിധിവിധാനങ്ങള്‍ പറഞ്ഞാല്‍ അതില്‍ എല്ലാം ഉള്‍ക്കൊള്ളും. ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകുന്ന ഭക്തന്‍, ക്ഷേത്രോപാസകന്‍ എല്ലാ പ്രകാരത്തിലുമുള്ള ശുദ്ധി ആചരിക്കണം. ഭക്തന് ബാഹ്യാന്തരിക ശുദ്ധി വേണം. ശുദ്ധിയെ അയിത്തവുമായി ഒരിക്കലും ബന്ധിപ്പിക്കരുത്. സ്‌നാനത്തിലൂടെയും ശൗചശുദ്ധിയിലൂടെയും വേണം ബാഹ്യശുദ്ധി നേടാന്‍.

പ്രാഥമികങ്ങളായ ആചാരങ്ങള്‍ ക്ഷേത്രോപാസകന് മുഖ്യങ്ങളാണ്. സ്‌നാനാനന്തരം ചെയ്തിരിക്കേണ്ട പ്രാഥമികമായ പിതൃതര്‍പ്പണങ്ങളും, ദേവതാതര്‍പ്പണങ്ങളും അല്‍പമെങ്കിലും മന്ത്രോപാസനകളും നിത്യം ചെയ്യുന്ന ഒരുവനാണ് ക്ഷേത്രോപാസനയ്ക്ക് പോകേïത്. അന്തഃകരണത്തെ ഏകാഗ്രമാക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടാകണം ക്ഷേത്രത്തില്‍ പോകേണ്ടത്. അതിനേറ്റവും നല്ല ഉപാധി നാമജപമാണ്. അതിനാല്‍ ജപത്തോടു കൂടിയാകണം ഉപാസകന്‍ ക്ഷേത്രത്തില്‍ പോകേണ്ടത്. നാമജപം പതുക്കെയോ ഉറക്കെയോ ആകാം.  

ഭഗവാന്റെ ശരീരമാണ് ദേവാലയം. സ്ഥൂലശരീരമാണ് ഗോപുര സ്ഥാനം മുതല്‍ക്കുള്ള സ്ഥലം. അതിന്റെ ബാഹ്യ പരിധി ഗോപുരവും ആന്തര പരിധി നാലമ്പലവുമാണ്. ഏതൊരു ക്ഷേത്രത്തിന്റെയും ഏറ്റവും വിസ്തൃതിയുള്ള ഭാഗം ഇതാണ്. ഗോപുരം മുതല്‍ നാലമ്പലം വരെയുള്ള ഭാഗത്ത് ഉപദേവതകളെ കാണാം എന്നാല്‍ ക്ഷേത്രേശനുണ്ടാകില്ല. 

നാലമ്പലം എന്നത് കര്‍മേന്ദ്രിയങ്ങളും പ്രാണകോശങ്ങളും ചേര്‍ന്ന പ്രാണമയ കോശമാണ്. മുഖമണ്ഡപത്തിന്റെ വലത് ഭാഗത്താണ് വിശിഷ്ടങ്ങളായ പല പൗഷ്ഠിക കര്‍മങ്ങളും ചെയ്യുന്നത്. അവിടെ നവകം, പഞ്ചഗവ്യം തുടങ്ങിയ കര്‍മങ്ങളും വേദപഠനവും നടത്തുന്നു. അവിടെയുമല്ല ക്ഷേത്രേശന്‍ കുടികൊള്ളുന്നത്. അതിനുമുള്ളിലാണ്.

ഉപാസകന്‍ അടുത്തതായി കടന്നുചെല്ലുന്നത് ദേവാലയത്തിന്റെ മനസ്സിലേക്കാണ്, അവിടെ ശ്ലീലങ്ങളും അശ്ലീലങ്ങളുമായ ചിത്രങ്ങള്‍ കാണാം. മനസ്സിന്റെ പ്രതീകമാണിവിടം. അവിടെയും ക്ഷേത്രേശന്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. 

മനസ്സിനെയും അതിക്രമിച്ചാല്‍ പിന്നെയുള്ളത് ബുദ്ധിയാണ്. ക്ഷേത്രത്തില്‍ അതിസൂഷ്മ ബുദ്ധിയുടെ സ്ഥാനം സോപാനത്തിലാണ്. സോപാനത്തിന്റെ നേര്‍ക്കു നില്‍ക്കുമ്പോഴാണ് ക്ഷേത്രേശ്വരനെ ദര്‍ശിക്കാനാകുന്നത്. അതിസൂക്ഷമമായ അന്നമയം, പ്രാണമയം, മനോമയം എന്നീ ഇതര കോശങ്ങളെ അതിക്രമിച്ച് നേതി നേതി ക്രമത്തില്‍ ഇതൊന്നുമല്ല ഞാന്‍ എന്ന ബോധം സമാര്‍ജിച്ച വ്യക്തിയാണ് സൂക്ഷ്മ ബുദ്ധിയിലെത്തുമ്പോള്‍ ഈശ്വര ദര്‍ശനം നേടുന്നത്. സൂക്ഷമബുദ്ധിയെ ആശ്രയിക്കുമ്പോഴാണ് ഈശ്വര ദര്‍ശനം സാധ്യമാകുന്നത്. പുറത്ത് ഈശ്വരനെ ദര്‍ശിച്ച് ആ ഭഗവദ് ഭാവത്തെ നമുക്കുള്ളില്‍ പ്രതിഷ്ഠിക്കുന്നു. ഇനി ഈശ്വരന്‍ തനിക്കുള്ളില്‍ തന്നെയെന്ന ഭാവനയോടു കൂടി പതുക്കെ പ്രദക്ഷിണം ചെയ്ത് സോപാനത്തില്‍ തിരികെയെത്തുന്നു. 

അവിടെ സോപാനത്തിന്റെ താഴെ വലതു ഭാഗത്ത് ദീര്‍ഘദണ്ഡനമസ്‌കാരം ചെയ്യാം. ക്ഷേത്രോപാസനയുടെ മഹനീയമായ സന്ദര്‍ഭമാണ് ഇനി. വിജ്ഞാനമയത്തിനുള്ളില്‍ ആനന്ദമയത്തില്‍ ഭഗവാന്‍ പ്രതിഷ്ഠിതനായിരിക്കുന്നു. ആനന്ദമയ കോശത്തില്‍ നിന്ന് അനുഭൂതി സമ്പന്നനായ ഗുരുനാഥന്‍ ബുദ്ധിയുടെ തലത്തിലേക്ക് ഇറങ്ങിവരികയാണ് തത്ത്വോപദേശം ചെയ്യാന്‍. അവിടെ നിന്നാണ് ഭഗവദ് പ്രസാദം സ്വീകരിച്ച് ഗുരുനാഥന് ശ്രദ്ധയോടു കൂടി ദക്ഷിണ നല്‍കുന്നത്. ക്ഷേത്രത്തില്‍ പൂജാരിയാണ് ഗുരുനാഥന്‍. 

ഇങ്ങനെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ശാന്തമായ ഒരിടത്ത് ഇരിക്കണം. അത്തരത്തില്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് നേടിയ ശാന്തിയോടു കൂടിവേണം ബാഹ്യവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും.

എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ

വായുർഭാനുദിനാഷ്ടകേ യദി ചരേദ്വാമേ ഗുരോഃ പഞ്ചതാ
വ്യാധിർവാ സുമഹാംസ്തഥൈവ ഹിമഗോർവാരാഷ്ടകേ ദക്ഷിണേ
പുത്രാപൽ ക്ഷിതിജസ്യ ബന്ധനമരേർവാമേ വിദോ ദക്ഷിണേ
മൃത്യുഃ സ്വസ്യ നിരന്തരം സുരഗുരോർമൃത്യുർഗുരോഃ സംഭവേൽ.

സാരം :- 

എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കയാണെങ്കിൽ അച്ഛൻ അമ്മാവൻ മുതലായ ഗുരുജനങ്ങൾക്കു മരണമോ വല്ല മഹാരോഗങ്ങളോ ഉണ്ടാകും.

എട്ടു തിങ്കളാഴ്ച ഇടവിടാതെ വലത്തുഭാഗംകൂടി വായു സഞ്ചരിക്കയാണെങ്കിൽ പുത്രനു രോഗദുരിതം മുതലായ ആപത്തു വരുമെന്നറിയണം.

എട്ടു ചൊവ്വാഴ്ച മുടങ്ങാതെ ഇടതുഭാഗത്തുകൂടി വായുസഞ്ചാരമുണ്ടായാൽ ശതുക്കൾ നിമിത്തം ജയിലിൽ ഇരിപ്പാനിടവരുമെന്നറിയണം.

എട്ടു ബുധനാഴ്ച ഇടവിടാതെ  വായു വലതുഭാഗമായി സഞ്ചരിച്ചാൽ തനിക്കു മരണം ഭവിക്കും.

എട്ടു വ്യാഴാഴ്ച വായു വലതുഭാഗംകൂടി മുടങ്ങാതെ സഞ്ചരിച്ചാൽ തന്റെ  ആചാര്യന് മരണം സംഭവിക്കും.


ശുക്രസ്യാവനിഹേതുർധനക്ഷയോ ദക്ഷിണേ ശനേർവാമേ
യദി ചരതി മാതരിശ്വാ ഭാര്യാനാശോ നിവാസനാശോ വാ.

സാരം :- 

എട്ടു വെള്ളിയാഴ്ച ഇടവിടാതെ വായുവിന്റെ ഗതി വലതുഭാഗം കൂടിയാണെങ്കിൽ ഭൂമി നിമിത്തം ദ്രവ്യനാശം സംഭവിക്കും.

എട്ടു ശനിയാഴ്ച ഇടതുവശമായി വായു സഞ്ചരിക്കയാണെങ്കിൽ ഭാര്യാനാശം സംഭവിക്കും. അല്ലെങ്കിൽ വാസഭവനത്തിനു നാശം സംഭവിക്കും.

മേൽപ്പറഞ്ഞ രണ്ടു ശ്ലോകംകൊണ്ട് പറയപ്പെട്ടതു തന്നേമാത്രം (ജ്യോതിഷക്കാരനെ) സംബന്ധിക്കുന്നതാണ്. അല്ലാതെ എട്ടുദിവസത്തെ തൽക്കാല ശ്വാസപരീക്ഷണം ചെയ്ത് പൃച്ഛകന്റെ ഗുണദോഷഫലം പറയുക എന്നുള്ളത് സംഭവ്യമല്ലല്ലോ.

ആഴ്ച ക്രമം അനുസരിച്ചു വായു വിപരീതഗതിയായി വന്നാലുള്ള ഫലഭേദങ്ങൾ

ശ്വാസസ്യ പ്രതികൂലതാ യദി ദിനേ ഭാനോർവപുർവേദനാ
ശീതാംശോഃ കലഹഃ കുജസ്യ മരണം ദൂരപ്രയാണം വിദഃ
രാജ്യാപദ്ധിഷണസ്യ ശുക്രദിവസേന കാര്യസ്യ കസ്യാപി നോ
സിദ്ധിർമന്ദദിനേ *സ്വവീര്യകൃഷിനാശേളാവിവാദാദയഃ.

സാരം :-

ഞായറാഴ്ച വായു വിപരീതഗതിയായി വന്നാൽ ശരീരത്തിനു വേദനയുണ്ടാകും.

തിങ്കളാഴ്ച വായു വിപരീതഗതിയായി വന്നാൽ കലഹവും, 

ചൊവ്വാഴ്ച വായു വിപരീതഗതിയായി വന്നാൽ മരണവും,

ബുധനാഴ്ച വായു വിപരീതഗതിയായി വന്നാൽ അന്യദേശസഞ്ചാരവും,

വ്യാഴാഴ്ച വായു വിപരീതഗതിയായി വന്നാൽ രാജ്യത്തിൽ ആപത്തും,

വെള്ളിയാഴ്ച വായു വിപരീതഗതിയായി വന്നാൽ സകല കാര്യങ്ങൾക്കും വിഘ്നവും,

ശനിയാഴ്ച വായു വിപരീതഗതിയായി വന്നാൽ കൃഷ് നഷ്ടം മുതലായ സ്വന്തകാര്യങ്ങൾക്കു നാശവും ഫലമാകുന്നു.

ശ്വാസഗതിയുടെ ഗുണദോഷഫലങ്ങൾ നിർണ്ണയിക്കേണ്ടത് ആഴ്ചകളേയും പൃഥ്വി മുതലായ ഭൂതവിശേഷങ്ങളേയും പക്ഷഭേദത്തേയും മറ്റും ആശ്രയിച്ചു വേണ്ടതാണ്. ഒരു വിധത്തിൽ ദോഷവും മറ്റൊരു വിധത്തിൽ ഗുണവുമായി കണ്ടാൽ ദോഷഗുണങ്ങൾ സാമാനമായും ഏതൊന്നിന് ആധിക്യമുണ്ടോ അവ അനുഭവയോഗ്യങ്ങളായും വിചാരിച്ചുകൊള്ളണം.

തൽക്കാല ശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃ ശ്വാസംകൊണ്ട് ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) അന്നത്തെ ഫലങ്ങളുമാണ് ചിന്തിക്കേണ്ടത്

സർവേഷാമപി വാസരേഷു പവനേƒഭീഷ്ടേ വപുഃസ്വസ്ഥതാ
ലാഭോർത്ഥസ്യ ച മൃഷ്ടഭോജനമിതീഷ്ടാനാം ഭവോƒഥാന്യഥാ
ശ്വാസശ്ചേദഹിതോ ന മൃഷ്ടമശനം നാർത്ഥാഗമോ വിഗ്രഹഃ
സർവൈർന്നോ ശയനം സുഖേന ച സുഖം വിണ്മോക്ഷണാദിഷ്വപി.

സാരം :-

പാപവാരത്തിലും ശുഭവാരത്തിലും ശ്വാസഗതിക്കു ചില ഭേദങ്ങൾ വിധിച്ചിട്ടുണ്ടല്ലോ. അവരവരുടെ വാരങ്ങളിൽ അവരവർക്കു വിധിക്കപ്പെട്ട രീതിയിൽ ശ്വാസസഞ്ചാരമുണ്ടായാൽ ശരീരസുഖം ദ്രവ്യലാഭം ഭക്ഷണസുഖം മുതലായ ഇഷ്ടകാര്യങ്ങൾ സിദ്ധിക്കുന്നതാണ്. അനിഷ്ടങ്ങൾ അനുഭവിക്കുന്നതല്ല. ശ്വാസം വിപരീതമായി സഞ്ചരിച്ചാൽ അന്ന് ഭക്ഷണസൗഖ്യം, ശയനം മലവിസർജ്ജനം മുതലായവയ്ക്ക് ഒരിക്കലും സുഖമുണ്ടാകുന്നതല്ല എല്ലാവരോടും കലഹത്തിനിടവരികയും ചെയ്യും. തൽക്കാല ശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃ ശ്വാസംകൊണ്ട് ദൈവജ്ഞന്റെ (ജ്യോതിഷക്കാരന്റെ) അന്നത്തെ ഫലങ്ങളുമാണ് ചിന്തിക്കേണ്ടത്.

ശ്വാസ സഞ്ചാരത്തിന്റെ സാമാന്യലക്ഷണം

വാരേഷ്വിന്ദുബുധാംഗിരോഭൃഗുഭുവാം വാമേ ചരൻ മാരുതോ
ഭൗമാർക്കാർക്കിദിനേഷു ദക്ഷിണഗതോ നൃണാമഭീഷ്ടഃ സ്മൃതഃ
സൗമ്യാനാം ദിവസേഷു ദക്ഷിണഗതോƒനിഷ്‌ടോƒസതാം വാമഗോ
വക്ഷ്യന്തേ മരുതോഃ ശുഭാശുഭദയോർഭേദാഃ *ഫലാനാമഥ.

സാരം :-

തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ ഇടത്തെ നാസികയിൽകൂടിയാണ് വായു സഞ്ചരിക്കുന്നതെങ്കിൽ ശുഭഫലമാകുന്നു. ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ വലത്തെ നാസികയിൽകൂടി ശ്വാസം സഞ്ചരിക്കുന്നതു ശുഭഫലമാകുന്നു. ഇതിനു വിപരീതം  തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി ഈ ആഴ്ചകളിൽ വലതുഭാഗത്തും ഞായർ, ചൊവ്വ, ശനി ഈ ആഴ്ചകളിൽ ഇടതുഭാഗത്തുംകൂടെയാണ് വായു സഞ്ചാരമെങ്കിൽ അനിഷ്ടം ഫലമാകുന്നു. ഇത് ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ്. 

ശ്വാസ സഞ്ചാര പരീക്ഷണം

കാര്യം ശ്വാസപരീക്ഷണം പ്രതിദിനം ബുദ്ധ്വാ പ്രഭാതാഗമേ
തസ്യേഡാദിഗതിർധരാപ്രഭൃതിസഞ്ചാരശ്ച വിജ്ഞായതാം
തേനാത്മീയശുഭാശുഭം ഹി സകലം ജ്ഞേയം പുനഃ പൃച്ഛതാം
തൽകാലാത്മസമീരണേന ച തഥാ നഷ്ടാദികം ചോച്യതാം.

സാരം :-

ദൈവജ്ഞൻ (ജ്യോതിഷക്കാരൻ) ദിവസവും രാവിലെ എഴുന്നേറ്റ് ശ്വാസഗതി പരീക്ഷിക്കണം. ശ്വാസം ഇഡാ പിംഗലാ സുഷുമ്ന എന്നിങ്ങനെ മൂന്നു നാഡികളിൽ കൂടിയാണ് സഞ്ചരിക്കുന്നത്. കൂടാതെ പൃഥ്‌വി, ആപ്പ്, തേജസ്സ്, വായു, ആകാശം ഇങ്ങനെ പഞ്ചഭൂതരൂപങ്ങളായിട്ടും സഞ്ചരിക്കുന്നു. ഇവയിൽ ശ്വാസം ഏതിലാണെന്നറിഞ്ഞിട്ട് അതുകൊണ്ട് തന്റെ ആ ദിവസത്തെ ശുഭാശുഭങ്ങളെല്ലാം അറിയേണ്ടതാണ്. 

പൃച്ഛകൻ വന്നു ചോദിക്കുന്ന സമയം ശ്വാസം പരീക്ഷിച്ചറിഞ്ഞു പൃച്ഛകന്റെ സകല ശുഭാശുഭങ്ങളേയും പറയണം. 

മോക്ഷണപ്രശ്നത്തിൽ മോക്ഷണദ്രവ്യം ഇന്ന ദിക്കിലാണെന്നും മറ്റുമുള്ള ചില ലക്ഷണങ്ങളും ശ്വാസഗതി പരീക്ഷണത്തിലൂടെ പറയപ്പെടണം.

ഇങ്ങിനെയുള്ള സ്ഥലത്ത്‌വച്ച് ജ്യോതിഷക്കാരനോട് ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല

മഹാവനേ ശ്‌മശാനാന്തേ, നിമ്നോച്ചേ, ശൂന്യമന്ദിരേ
ഗൃഹേ ചാർത്തജനേ, പ്രേതക്രിയാദ്യശുഭകർമണി,

ജലാഗ്നിശുഷ്കവൃക്ഷാന്തേ, തഥൈവേന്ദ്രിയചേതസാ-
മനിഷ്ടദേ പ്രദേശേ ച പ്രഷ്ടാ നാപ്നോത്യഭീപ്സിതം.

സാരം :-

കൊടുംകാട്, ചുടുകാട് (ശ്‌മശാനം) അതിന്റെ സമീപ പ്രദേശം, കുന്നും കുഴിയുമായിരിക്കുന്ന സ്ഥലം, ജനങ്ങളുടെ സഞ്ചാരമില്ലാതെ ശൂന്യമായ വീട്,  മരണരോഗാദികളാൽ ദുഃഖിതന്മാരായ ജനങ്ങളോടു കൂടിയ വീട്, പ്രേതക്രിയ, ക്ഷൗരം, മുതലായ അശുഭകർമ്മങ്ങൾ ചെയ്യുന്ന സ്ഥലം, വെള്ളം, അഗ്നി, ഉണങ്ങിയ മരം ഇതുകളുടെ സമീപം, പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും പ്രീതി ഇല്ലാത്ത പ്രദേശം ഇങ്ങിനെയുള്ള സ്ഥലത്ത്‌വച്ച് ജ്യോതിഷക്കാരനോട് ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല.

ഇങ്ങനെയുള്ള ശുഭ സ്ഥലങ്ങളിൽവച്ചു ദൈവജ്ഞനോട് (ജ്യോതിഷക്കാരനോട്) ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹ നിവൃത്തി വരുമെന്ന് നിശ്ചയമായും പറയണം

ഫലപ്രസൂനസംപൂർണ്ണമഹീരുഹസമാകുലേ,
സ്‌നിഗ്ധഭൂമിതലേ, രത്നകാഞ്ചനാദിസമന്വിതേ

പഞ്ചേന്ദ്രിയമനഃപ്രീതികരേ, ഗോമയവാരിണാ
തൽക്ഷണപ്രോക്ഷിതക്ഷോണീതലേ, സമവസുന്ധരേ,

മംഗല്യകർമ്മസംയുക്തേ, മംഗലസ്ത്രീസമാകുലേ,
മന്ദിരേ പുത്രഭാര്യാഹൃഷ്ടപുഷ്ടജനാശ്രിതേ

യഃ പൃച്ഛതീദൃശേ ദേശേ *സാപ്നോത്യഭിമതം ധ്രുവം.

സാരം :-

പുഷ്പങ്ങളും ഫലങ്ങളും ധാരാളമുള്ള വൃക്ഷങ്ങൾ ഉള്ള പ്രദേശവും നല്ലപോലെ മിനുസപ്പെട്ട സ്ഥലവും സ്വർണ്ണം രത്നം വെള്ളി മുതലായ ഉത്തമദ്രവ്യങ്ങളുള്ള പ്രദേശവും കാണുന്നതിനും കേൾക്കുന്നതിനും മണക്കുന്നതിനും ആസ്വദിക്കുന്നതിനും സ്പർശിക്കുന്നതിനും മനഃസന്തോഷത്തെ വർദ്ധിപ്പിക്കുന്ന ഉപകരണങ്ങളോടുകൂടിയ പ്രദേശവും അപ്പോൾ ചാണകം മെഴുകി ശുദ്ധിവരുത്തിയ സ്ഥലവും താഴ്ച ഉയർച്ചകൂടാതെ നിരപ്പോടു കൂടിയ പ്രദേശവും വിവാഹം മുതലായ ശുഭകർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ശുഭഭൂയിഷ്ഠകളായ സ്ത്രീകളുള്ളതും മക്കൾ ഭാര്യമാർ മുതലായ ഇഷ്ടജനങ്ങളാൽ സന്തുഷ്ടമായിരിക്കുന്നതും ആയ വീടും ഇങ്ങനെയുള്ള ശുഭ സ്ഥലങ്ങളിൽവച്ചു ദൈവജ്ഞനോട് (ജ്യോതിഷക്കാരനോട്) ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹ നിവൃത്തി വരുമെന്ന് നിശ്ചയമായും പറയണം.

--------------------------------------------------
* പ്രാപ്നോത്യഭിമതം (പാ. ഭേ.)

ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം

ദൈവജ്ഞസാവധാനത്വം പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവം
ഇഷ്ടദ്രവ്യശ്രുതീക്ഷേ ചാ സമ്യഗിഷ്ടോപലബ്ധയേ. ഇതി.

സാരം :-

പൃച്ഛാസമയത്ത് ജ്യോതിഷക്കാരന് സമാധാനമുണ്ടായിരിക്കണം. പൃച്ഛകൻ ശരിയായ വണക്കത്തോടുകൂടി വേണം ജ്യോതിഷക്കാരനോട് കാര്യം പറയേണ്ടത്. അപ്പോൾ ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം. ഇങ്ങനെ എല്ലാമുണ്ടായാൽ പൃച്ഛകന്റെ ആഗ്രഹം സാധിക്കുമെന്നു പറയണം. 

ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം

ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവേ
സതി പ്രശ്നേഷു വർവേഷു ശുഭാപ്തിർ വചനം തഥാ.

സാരം :-

പൃച്ഛകൻ ജ്യോതിഷക്കാരനെ കണ്ടു കാര്യം പറയുമ്പോൾ ജ്യോതിഷക്കാരൻ കാര്യാന്തരങ്ങളാൽ ഇളക്കം കൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം. ഇങ്ങിനെ ആയാൽ ആയുസ്സ് വിവാഹം സന്താനം മുതലായവയെ അഭിമുഖീകരിച്ചുള്ള ഏതു പ്രശ്നങ്ങളിലും ശുഭഫലം തന്നെ ഉണ്ടാവും. ഇങ്ങനെ വേണമെന്നുള്ളതിന് ആപ്തവചനം ഉണ്ട്.

ഫലം പറയുന്നതിനുള്ള ക്രമം

പൃച്ഛാനിർഗമമാർഗമന്ദിരഗതിപ്രശ്നക്രിയാസംഭവം
സൂത്രത്രിസ്ഫുടജാഷ്ടമംഗലഫലാരൂഢോദയേന്ദൂദ്ഭവം
ആയുഃ ഖേടവശാച്ച ജാതകവശാത്സഞ്ചിന്ത്യ ഭാവാൻ പരാൻ
ദേവാനാമനുകൂലതാദി ച വദേദ് ബാധാഭിചാര്യാദ്യപി. ഇതി.

സാരം :-

പൃച്ഛാസമയത്തിൽ ധരിക്കേണ്ടവ കഴിഞ്ഞ ശ്ലോകംകൊണ്ടു പറഞ്ഞുകഴിഞ്ഞല്ലോ. ആ വക ലക്ഷണങ്ങളെക്കൊണ്ടും ജ്യോതിഷക്കാരൻ പുറപ്പെടുമ്പോൾ തല്ക്കാലം സംഭവിക്കുന്ന നിമിത്താദികളെക്കൊണ്ടും വഴിയിൽ വെച്ച് കാണുന്ന ശകുനം മുതലായവയെ ആശ്രയിച്ചും പൃച്ഛകഗ്രഹത്തിങ്കൽ പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളെക്കൊണ്ടും ചക്രമെഴുത്തു മുതലായ പ്രശ്നകർമ്മത്തിന്റെ ഉപകരണസാധനങ്ങളെ (സ്വർണ്ണദീപതാംബൂലാദികളെ)ക്കൊണ്ടും അതായത് പ്രശ്നത്തിന് ചക്രം എഴുതുക തുടങ്ങി സ്വർണ്ണം വെക്കുന്നതുവരെ ഉണ്ടാകുന്ന വിശേഷങ്ങളെക്കൊണ്ടും സൂത്രം, ത്രിസ്ഫുടം, അഷ്ടമംഗലം, സ്വർണ്ണസ്ഥിതി, ആരൂഢരാശി, ഉദയലഗ്നം, ചന്ദ്രലഗ്നം ഇവകളെകൊണ്ടും ഗ്രഹങ്ങളുടെ സ്ഥിതിവിശേഷംകൊണ്ടും ജാതകഫലത്താലും ഉള്ള ആയുസ്സിനെയും മറ്റു ഭാവങ്ങളേയും ദൈവാനുകൂല്യം ധർമ്മദൈവം ബാധാചിന്ത മുതലായവകളേയും ശത്രുക്കൾ ചെയ്യുന്ന മാരണം മുതലായവകളേയും വഴിപോലെ വിചാരിച്ചിട്ടു പറയണം. ഇങ്ങിനെയാണ് ഫലനിർദ്ദേശം.

ആയുർവിഷയം പ്രധാനമായിട്ടാണ് ഈ പ്രശ്നമാർഗ്ഗത്തിന്റെ പുറപ്പാട്. അതുകൊണ്ടാണ് പൃച്ഛാനിർഗ്ഗമനാദികളെക്കൊണ്ട് ആയുസ്സിനെ അറിയണം എന്നു പറഞ്ഞത്.

വിവാഹപ്രശ്നം സന്താനപ്രശ്നം മുതലായതിനും സമയാദികളെ യുക്തിപോലെ ചിന്തിക്കാവുന്നതാണ്. കൂടാതെ ഒന്നു മുതൽ പന്ത്രണ്ട് ഭാവങ്ങളേയും  ഈശ്വരാനുകൂല്യത്തെയും ധർമ്മ ദൈവവിചാരത്തെയും ആഭിചാരം ബാധാചിന്ത മുതലായവയേയും വഴിപോലെ ആലോചിച്ചിട്ടു പറയേണ്ടതാണ്. ഫലം പറയുന്നതിനുള്ള ക്രമം ഇപ്രകാരമാണ്.

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം.

ദൈവജ്ഞേന സമാഹിതേന സമയോ ദേശഃ സ്വവായുർദശാ
പ്രഷ്ടുഃ സ്പർശനമാശ്രിതർക്ഷഹരിതൗ പ്രശ്നാക്ഷരാണി സ്ഥിതിഃ
ചേഷ്ടാ ഭാവവിലോകനേ ച വസനാദ്യന്യച്ച തൽകാലജം
പൃച്ഛായാഃ സമയേ തദേതഖിലം ജ്ഞേയം ഹി വക്തും ഫലം.

സാരം :- 

പൃച്ഛകൻ വന്ന് അഭീഷ്ടം ചോദിക്കുന്ന സമയം ജ്യോതിഷക്കാരൻ രണ്ടാംശ്ലോകത്തിൽ പറഞ്ഞപ്രകാരം അവിഹിതചിത്തനായിരുന്നു താഴെ പറയുന്നവകളെ സൂക്ഷിച്ചറിഞ്ഞുകൊള്ളണം. അതുകൾ മേലിൽ ഫലം പറയേണ്ടതിന് ആവശ്യകങ്ങളാകുന്നു.  

1). സമയം 

2). പൃച്ഛകൻ വന്നു ചോദിച്ച ദേശം 

3). ജ്യോതിഷക്കാരന്റെ ശ്വാസഗതി 

4). അവസ്ഥ എന്നാൽ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ താനും ദൂതനും ചെയ്യുന്ന വ്യാപാരം

5). പ്രഷ്ടാവ് സ്പർശിച്ചിരിക്കുന്ന സാധനം 

6). പൃച്ഛകൻ നില്ക്കുന്ന രാശി 

7). കിഴക്കുമുതലായ ഏതുദിക്കിൽ പൃച്ഛകൻ നില്ക്കുന്നുവെന്ന് 

8). ചോദ്യത്തിനുപയോഗിച്ച അക്ഷരങ്ങൾ

9). പൃച്ഛകൻ ഏതുമാതിരി നില്ക്കുന്നുവെന്ന് 

10). പൃച്ഛകൻ കയ്യ്, കാല് മുതലായ അവയവങ്ങളെക്കൊണ്ടു എടുക്കുന്ന വ്യാപാരം

11). പൃച്ഛകന്റെ പ്രസാദം ദുഃഖം മുതലായ ഭാവവിശേഷം 

12). പൃച്ഛകൻ എവിടേക്കു നോക്കിയിരിക്കുന്നുവെന്നത്

13). ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം അവസ്ഥ മുതലായവ 

14). കടകം കുണ്ഡലം മുതലായി പൃച്ഛകൻ ധരിച്ച വസ്തുക്കൾ

15). താൽക്കാലത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്നാൽ വേണുവീണാദിശബ്ദങ്ങൾ ഉപശ്രുതികൾ വിലാപപ്രലാപാദികൾ ഇതുകളാകുന്നു അറിയേണ്ടവ. ഇതുകളുടെ ശുഭാശുഭത്വങ്ങളെ ഈ നിർദ്ദേശക്രമേണ അനുപദം തന്നെ പറയുന്നതാകുന്നു.

ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ

തസ്മിന്നനിശ്ചിതേ ചക്രം വിലിഖ്യാസ്മിൻ സുപൂജിതേ
പ്രഷ്ടാ സ്വർണേന യം രാശി സ്പൃശേദാരൂഢ ഏവ സഃ ഇതി.

സാരം :-

പൃച്ഛകൻ വന്നുനിന്നതു രാശിസന്ധിദിക്കിലാകകൊണ്ടോ നടന്നുകൊണ്ടു ചോദിക്കുകയാലോ മറ്റോ ആരൂഢരാശി ഇന്നതെന്നു നിശ്ചയിപ്പാൻ കഴിയാതെവന്നാൽ പറയാൻ പോകുന്ന വിധിപ്രകാരം ചക്രലേഖനം ചെയ്തു രാശിപൂജയും ഗ്രഹപൂജയും കഴിച്ച് ആ രാശിചക്രത്തിൽ ഏതുരാശിയിൻമേലാണ് പൃച്ഛകൻ സ്വർണം വെക്കുന്നത്, ആ രാശിയെ ആരൂഢരാശി എന്ന് കല്പിച്ച് അതുകൊണ്ടു് ഫലം പറഞ്ഞുകൊള്ളുക. 

ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢം / ലഗ്നം എന്നു പറയുന്നു

ഐന്ദ്ര്യാം മേഷവൃഷാ, വഗ്നികോണേ മിഥുനഭം സ്ഥിതം,
യാമ്യാം കർകടസിംഹൗ സ്തോ, നൈരൃത്യാം ദിശി കന്യകാ,

വാരുണ്യാം തു തുലാകീടൗ, വായുകോണേ ധനുസ്ഥിതിഃ,
സൗമ്യാം മൃഗഘടൗ സ്യാതാ, മൈശാന്യാം ദിശി മീനഭം.

ഭൂമിചക്രമിതി പ്രോക്തം വിഷ്വഗ്ദൈവവിദഃ സ്ഥിതം
തത്ര യത്ര സ്ഥിതഃ പ്രഷ്ടാ *പൃച്ഛത്യാരൂഢഭം ഹി തൽ,

ആരൂഢത്വാൽ പൃച്ഛകേന രാശിരാരൂഢ ഉച്യതേ
തസ്മിൻ സമ്യക്പരിജ്ഞാതേ സർവം തേനൈവ ചിന്ത്യതാം.

സാരം :-

മേടം, ഇടവം, എന്നീ രാശികൾ കിഴക്കേ ദിക്കിലും മിഥുനം രാശി അഗ്നികോണിലും കർക്കടകം, ചിങ്ങം എന്നീ രാശികൾ തെക്കേ ദിക്കിലും കന്നി രാശി നൈതൃതകോണിലും തുലാം വൃശ്ചികം എന്നീ രാശികൾ പടിഞ്ഞാറേ ദിക്കിലും ധനു രാശി വായുകോണിലും മകരം കുംഭം എന്നീ രാശികൾ വടക്കേ ദിക്കിലും മീനം രാശി ഈശാനകോണിലും ഇങ്ങിനെ ജ്യോതിഷക്കാരന്റെ നാലുപുറത്തും ആയി രാശിചക്രം നില്ക്കുന്നുവെന്നു കല്പിക്കണം.

ജ്യോതിഷക്കാരന്റെ നാലുപുറത്തും രാശിചക്രം ഇങ്ങിനെ എന്ന് കല്പിച്ചാൽ അതുകളിൽവച്ച് ഏതുരാശിയിൽ നിന്നിട്ടു പൃച്ഛകൻ ചോദിക്കുന്നുവോ ആ രാശിയെ ആരൂഢമെന്നു പറയുന്നു. 

പൃച്ഛകനാൽ ആരോഹിക്കപ്പെട്ടതാകകൊണ്ട് " ആരൂഢം " എന്നു പറയുന്നു.

ജ്യോതിഷക്കാരന്റെ നേരെ കിഴക്കുനിന്നു പൃച്ഛകൻ ചോദിച്ചാൽ മേടമോ ഇടവമോ ആരൂഢമാകും. അതിൽ അല്പം വടക്കു നീങ്ങിയാണെങ്കിൽ മേടവും അല്പം തെക്കു നീങ്ങിയാണ് നില്ക്കുന്നതെങ്കിൽ ഇടവവും ആരൂഢമായിരിക്കും. ഈ ആരൂഢരാശി ഇന്നതാണെന്നു നല്ലവണ്ണം അറിഞ്ഞാൽ എല്ലാ ഫലങ്ങളും ഈ ആരൂഢം കൊണ്ടുതന്നെ വിചാരിക്കണം. ഇതിനെത്തന്നെ ലഗ്നമെന്നും പറയുന്നു. 
--------------------------------------------
* രാശിരാരൂഢഭം (പാ. ഭേ.)

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ

അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോര്യസ്യ കസ്യചിൽ
ഹോരാകേന്ദ്രത്രികോണേഭ്യഃ ശുഭാശുഭഫലം വദേൽ.

വസിഷ്ഠവചനാദസ്മാജ്ജിജ്ഞാസോരപ്യപൃച്ഛതഃ
ദർശനേ ദൈവവിദ്ബ്രൂയാദാരൂഡേന ശുഭാശുഭം.

സാരം :-

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ ഏതായാലും ജ്യോതിഷക്കാരൻ ജിജ്ഞാസായുള്ളവനോടു ലഗ്നത്തേയും കേന്ദ്രങ്ങളേയും ത്രികോണങ്ങളേയും ആലോചിച്ചു ശുഭഫലത്തേയും അശുഭഫലത്തേയും പറയണം. എന്നു വസിഷ്ഠമഹർഷി പറഞ്ഞിട്ടുണ്ട്. അതുഹേതുവായിട്ടു മുൻപു പറഞ്ഞ നിഷേധമുണ്ടെങ്കിലും അറിവാൻ മോഹമുള്ളവൻ ചോദിച്ചില്ലെങ്കിലും അവനെ കണ്ടാൽ ജ്യോതിഷക്കാരൻ ആരൂഢംകൊണ്ടു ശുഭാശുഭഫലങ്ങളെ പറഞ്ഞുകൊടുക്കണം. ഇവിടെ ഹോരാകേന്ദ്രത്രികോണേഭ്യഃ എന്നതു ല്യബ്ളോപേകർമണി പഞ്ചമീ; ഫലം പറയുന്നതിൽ ഹോരാകേന്ദ്രത്രികോണങ്ങൾക്ക് അധികാവകാശമുണ്ടായാൽ അതുകളെ വിശേഷിച്ചു കാണിച്ചുവെന്നു മാത്രമേ ഉള്ളു. അതിനെ ഇതരോപലക്ഷണത്വേന കല്പിച്ചാൽ മതി. ഹോരാ = ലഗ്നം കേന്ദ്രാന്തർഭൂതമാണെങ്കിലും ചതുർത്ഥസപ്തമദശമാപേക്ഷയാ പ്രാധാന്യമുണ്ടാകയാൽ വേറെ കാണിച്ചതാകുന്നു. ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ എന്നു വചനവുമുണ്ട്.

പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്

നാപൃഷ്ടഃ കസ്യചിദ്ബ്രൂയാന്നാƒന്യായേന ച പൃച്ഛതഃ
പരമാർത്ഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി. ഇതി.

സാരം :-

പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്. ദൈവഗത്യാ കാണുമ്പോഴോ പരീക്ഷിക്കാൻ വേണ്ടിയോ ന്യായമല്ലാതെ ചോദിച്ചവനോടും ഫലം പറയേണ്ടതില്ല. അങ്ങിനെയുള്ളവരോടു പറയുവാൻ ശ്രമിക്കുന്നതായാൽ ജ്യോതിഷക്കാരന്നു പരമാർത്ഥഭൂതമായ ഫലത്തിന്റെ അറിവുണ്ടാവുന്നതല്ല. അപ്പോൾ പറയുന്നത് ഒത്തുവരുവാനിടയാവില്ല. അതിനാലാണ് പറയേണ്ടതില്ലെന്നു പറഞ്ഞത്.

hr8k33aK4r16r55L31P8

hr8k33aK4r16r55L31P8

ജ്യോതിഷക്കാരന്റെ അടുക്കൽ എന്തെങ്കിലും ചോദിപ്പാൻ വരുന്ന പൃച്ഛകൻ ചെയ്യേണ്ടുന്ന കർമ്മങ്ങളെ പറയുന്നു

തിഥൗ ശുഭായാം ശുഭദേƒനുകൂലേ
താരേ ദിനേ ഭാനുശുഭഗ്രഹാണാം
പ്രഷ്ടേപ്സിതം പ്രാഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരുപേത്യ പൃച്ഛേൽ.

സാരം :-

പൃച്ഛകൻ ചതുർത്ഥി, നവമി, പതിനാലു, വിഷ്ടി, സ്ഥിരകരണം മുതലായ ദോഷങ്ങളില്ലാത്ത തിഥിദിവസം ഭരണി, കാർത്തിക, മുതലായ ദോഷങ്ങളില്ലാതെയും അഷ്ടമരാശിക്കൂറു, മൂന്നഞ്ചേഴാംനാളു മുതലായ ദോഷങ്ങളില്ലാത്ത നക്ഷത്രത്തുന്നാൾ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിൽ പ്രാതഃകാലത്തിങ്കൽ എന്തെങ്കിലും ഒരു പ്രാഭൃത ദ്രവ്യംകൊടുത്തു ജ്യോതിഷക്കാരനെ സന്തോഷിപ്പിച്ചു സമീപത്തിങ്കൽ ചെന്ന് അഭീഷ്ടകാര്യത്തെ ചോദിക്കണം. ഉപത്യേ എന്നു പറഞ്ഞതുകൊണ്ടു ദൂരത്തുനിന്നു വിളിച്ചുചോദിക്കരുതെന്നു വരുന്നു.

ഇങ്ങനെ ഭക്തിപുരസ്സരമായിട്ടു ചോദിക്കുന്നയാൾക്കു മാത്രമേ ശുഭാശുഭഫലത്തെ പറയാവു. അതല്ലാത്തവരോട് പറയേണ്ടതില്ല. 

കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച്…ഗരുഡനെ വെല്ലുവിളിച്ചു.പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി.  

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാരംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു. 

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസരമാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

 ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു. 

ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ

ആലോകേ ഖലു യസ്യകസ്യചിദസാവായാതി യൽ കിഞ്ചന
പ്രഷ്ടും മാം പ്രതി നൂനമിത്യവഹിതസ്തന്ന്യസ്തദൃഷ്ടിർദൃഢം
തച്ചേഷ്ടാദികമാകലയ്യ സകലം തൽകാലജാതം പുനർ - 
ജാനീയാത്സദസന്നിമിത്തമപി ച ശ്വാസസ്ഥിതിംചാത്മനഃ

സാരം :-

സ്വസ്ഥചിത്തനായിരിക്കുന്ന ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ ഇയ്യാൾ എന്റെ അടുക്കലേക്ക് എന്തോ ഒന്നു ചോദിപ്പാൻ വേണ്ടി വരികയാണെന്നു കരുതി നല്ലവണ്ണം അയാളുടെ സ്പർശം, ചേഷ്ട, വസ്ത്രം, നോക്കൽ, മുതലായതിനെ സാവധാനമായി നോക്കിയറിഞ്ഞു ദൈവവശാൽ താൽക്കാലത്തിൽ കോകിലശബ്ദം മുതലായ ശുഭനിമിത്തങ്ങളോ ക്ഷുതം മുതലായ അശുഭനിമിത്തങ്ങളോ ഉണ്ടാകുന്നതെല്ലാം ഗ്രഹിച്ചുവെച്ചു തന്റെ ശ്വാസസ്ഥിതി ഏതു വിധം ഇരിക്കുന്നുവെന്നും പരിശോധിച്ചറിയണം. ഇതുകളെല്ലാം പിന്നെ ഫലനിരൂപണത്തിനുപയോഗിക്കപ്പെടുമെന്നു സാരം.

ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു

ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ചാ വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനം ചാ ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.

സാരം :-

ജ്യോതിഷക്കാരൻ സൂര്യോദയസമയത്തിങ്കൽ ഉണർന്ന് എഴുന്നേറ്റു തന്റെ പരദേവതയെ ഭക്തിപുരസ്സരം മനസ്സുകൊണ്ടു ധ്യാനിച്ചു, മലമൂത്രവിസർജ്ജനം ചെയ്തു, ശൗചാചമനാദികൊണ്ടു ദേഹശുദ്ധിവരുത്തി, സ്നാനം ചെയ്തു, സന്ധ്യാവന്ദനം മുതലായ കർമ്മങ്ങളെ എല്ലാം വൈകല്യം വരാതെ ചെയ്തു താനുപാസിക്കുന്ന മന്ത്രത്തെ ജപിച്ചു പഞ്ചാംഗം വച്ചു ഗ്രഹഗണനം ചെയ്ത് അനന്തരം കൃതകൃത്യനായി മനോവിചാരം ഒന്നും കൂടാതെ സ്വസ്ഥചിത്തനായി ഇരിക്കണം.

മകം നക്ഷത്രവും പേരാലും


" വിദ്വാൻ വിനീതശീലോ
സ്ഥിരവൈരീ സജ്ജുനസ്തുത ശൂരഃ
ബഹുഭൃത്യധനോ ഭോഗീ
സുരപിതൃഭക്തോ മഹോദ്യമഃപിത്ര്യേ "

മകം നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ഏറ്റവും ഒതുങ്ങിയ സ്വഭാവത്തോട് കൂടിയവനായും സ്ഥിരമായി ശത്രുക്കളെ സൃഷ്ടിക്കുന്ന സ്വഭാവക്കാരനായും സജ്ജനങ്ങളാൽ പ്രശംസിക്കപ്പെടുന്നവനായും വലിയ ധീരനായും ധാരാളം ഭൃത്യരും ധനവും ഉള്ളവരുമായും ദേവന്മാരിലും പിതൃക്കളിലും ഭക്തി ഉള്ളവനായും ഉത്സാഹമുള്ളവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. 

വടവൃക്ഷം എന്നറിയപ്പെടുന്ന പേരാൽ ഏറ്റവും ഉറച്ച മരം ആണ്. ധാരാളം വേരുകൾ താഴേക്ക് വരുന്നതിനാൽ മറ്റുള്ളവരുടെ യാത്രയെ അത് തടയുന്നുണ്ട്. ധാരാളം തണൽ നൽകുന്നതിനാൽ ഈ മരം ആശ്രയിക്കാവുന്നതാണ്. പക്ഷേ അരയാലിനെപ്പോലെ പോസിറ്റീവ് ഊർജ്ജം നൽകുന്ന വൃക്ഷമല്ല പേരാൽ. വാസ്തുശാസ്ത്രപരമായി കിഴക്ക് ആണ് ഇതിന് സ്ഥാനം. ഇത് ചർമ്മസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന നാല്പാമരങ്ങളിൽ ഒന്നാണ്. കടിഞ്ഞൂൽ ശിശു ആണാകാൻ ഗർഭധാരണത്തിനുശേഷം മൂന്നാം മാസം അനുഷ്ഠിക്കുന്ന " പുംസവന " ത്തിന് പേരാലിന്റെ ചെറിയ കമ്പ് ആവശ്യമാണ്. ജലദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ വെച്ചുപിടിപ്പിക്കുവാൻ ബൃഹത്സംഹിതയിൽ വരാഹമിഹിരാചാര്യർ പറയുന്നുണ്ട്. പേരാലിനും മകത്തിനും പൊതുവായി ഒട്ടേറെ നേതൃത്വഗുണങ്ങൾ കാണാം. വിവാഹം, ഗൃഹാരംഭപ്രവേശനം ഇവയ്‌ക്കെല്ലാം മകം നല്ല നാളാണ്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ബഹു ഭൃത്യധനോ ഭോഗീ സുരപിതൃഭക്തോ മഹോദ്യമഃ പിത്ര്യേ "

എന്ന് മകത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.

കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്ന പ്രകൃതമാണ് മകക്കൂറുകാർക്ക്. ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് ധന്യമായ വ്യക്തിത്വത്തിലേക്കുള്ള പ്രയാണമാണിവർക്ക്. കുടുംബസ്നേഹം, ആശ്രിതവാത്സല്യം, രാജഭാവം, സഹായമനസ്ഥിതി എന്നിവ ഇവർക്കുണ്ടാകും. മറ്റുള്ളവരുടെ നന്മകൾ ഉൾക്കൊണ്ട് സ്വന്തം വളർച്ചയ്ക്കും നിലനില്പിനും ഉപയോഗപ്പെടുത്തുന്നതും ഇവരുടെ പ്രത്യേകതയാണ്. ക്ഷിപ്രകോപം, മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുവാൻ ഇഷ്ടപ്പെടായ്ക, ഒന്നും മറച്ചുവെക്കാതെ തുറന്ന് സംസാരിക്കുക തുടങ്ങിയവ ഉള്ളതിനാൽ ഈ നക്ഷത്രം അല്പം ശത്രുത കൂടി വിളിച്ചുവരുത്താറുണ്ട്. സ്ത്രീകൾക്ക് ഈ നാൾ ഉത്തമമായി കരുതുന്നു. മകം പിറന്ന മങ്കമാർക്ക് ഭർതൃഭാഗ്യം, സന്താനഭാഗ്യം ഇവയുണ്ടെങ്കിലും മനഃക്ലേശങ്ങൾ ഉണ്ടാകാം.

(ഫൈക്കസ് ബംഗാളൻസിസ്, ലിൻ., കുടുംബം: മൊറേസി.)

സംസ്കൃതം :- ന്യഗ്രോധ, ബഹുപദ, വട
ഹിന്ദി :- ബട
ബംഗാളി :- ബട
മറാഠി :- വട
തമിഴ് :- ആൽ
കന്നഡ :- ആല
തെലുങ്ക് :- പേട്ടിമാരി
ഇംഗ്ലീഷ് :- Banyan Tree

ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവ്വാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ഇന്ത്യയിൽ ഇല പൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ല. താങ്ങു വേരുകളാണ് ഭൂമിക്ക് സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്ന് കിട്ടുന്ന തടിക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന് ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗ്ഗശക്തി ആത്മാവിന്റെ അത്ഭുതപ്രതിഭാസത്തോട് ഛാന്ദോദ്യോപനിഷത്തിൽ ഉപമിച്ചിട്ടുണ്ട്. വരൾച്ച ഉള്ളിടത്ത് വളരുന്ന പേരാൽ ഡിസംബർ ജനുവരിയിൽ ഇല പൊഴിക്കും. ആൺ പൂവും പെൺപൂവും വെവ്വേറെയുണ്ട്. കായ വിളയാൻ മൂന്ന് മാസം വേണം. പക്ഷികൾ കായ കൊത്തി മുറിച്ച് വിത്തോടുകൂടി വിഴുങ്ങുകയാണ് പതിവ്. വിത്ത് കേടുകൂടാതെ പിന്നീട് വിസർജിക്കപ്പെടുന്നു. പന്തലിച്ച് വളരുന്ന ഈ മരം കോപ്പീസ് ചെയ്യും. വരൾച്ചയും ശൈത്യവുമുള്ള കാലാവസ്ഥയിലും വളരും. ശ്രീഘ്രവളർച്ചയുള്ള താങ്ങുവേരുകളുടെ ആലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോകും.

പേരാൽ നല്ല തണൽമരമാണ്. ഗ്രാമാതിർത്തികളിൽ പേരാൽ വച്ചു പിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ ഭാഷ്യമുണ്ട്.

തടിക്ക് മങ്ങിയ വെള്ളനിറമാണ്. ഒരുവിധം കടുപ്പമുണ്ട്. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ കിടക്കുന്നതുകൊണ്ട് കിണറിന്റെ " നെല്ലിപ്പലക " യായി ഉപയോഗിക്കുന്നതിന് ഉത്തമമാണ്.

പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധവുമുണ്ട്. തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. ചക്രദത്തത്തിൽ പറഞ്ഞിട്ടുള്ളതിങ്ങനെയാണ് . തൊഴുത്തുണ്ടായിരുന്ന സ്ഥലത്ത് വളർന്ന പേരാലിന്റെ കിഴക്കുവശത്തു നിന്ന് വടക്കോട്ടുപോയ ശാഖയിലെ രണ്ട് മൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച് പൂയം നക്ഷത്രത്തിൽ സേവിച്ചാൽ വന്ധ്യ പോലും പുരുഷപ്രജയെ പ്രസവിക്കുമത്രെ.

ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം


മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം.

വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു.

മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്.

ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു.

ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ .

ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്...

മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ.

ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് ).

പ്രധാന വഴിപാടുകൾ

നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്.

കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം.

എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്.

ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം...!

ഓം നമഃ ശിവായ

മന്ത്രങ്ങളുടെ പുരുഷസ്ത്രീഭേദങ്ങൾ

മന്ത്രങ്ങളെ പുരുഷമന്ത്രങ്ങളെന്നും സ്ത്രീമന്ത്രങ്ങളെന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. അവസാനത്തിൽ ഫട്, വഷട്, എന്ന് അവസാനിക്കുന്ന മന്ത്രങ്ങൾ പുരുഷമന്ത്രങ്ങൾ, അവസാനത്തിൽ വൗഷട്, സ്വാഹാ, എന്ന് വരുന്ന മന്ത്രങ്ങൾ സ്ത്രീമന്ത്രങ്ങൾ.

മന്ത്രഭേദങ്ങൾ

മന്ത്രത്തിലുള്ള അക്ഷരസംഖ്യ, പുരുഷ്വത്വ സ്ത്രീത്വങ്ങൾ, കൂടം - അകൂടം, ഇവയെ അടിസ്ഥാനമാക്കി മന്ത്രങ്ങൾക്ക് പല ഭേദങ്ങൾ ഉണ്ട്.

1. പിണ്ഡം :- ഒരു അക്ഷരമുള്ള മന്ത്രം

2. കർത്തരി :- രണ്ട് അക്ഷരങ്ങളുള്ള മന്ത്രം

3. ബീജം :- മൂന്നോ അതിൽ കൂടുതലോ അക്ഷരങ്ങളുള്ള മന്ത്രം.

4. മന്ത്രം :- 10 അക്ഷരങ്ങൾ മുതൽ 20 അക്ഷരങ്ങൾവരെയുള്ള മന്ത്രങ്ങൾ.

5. മാലാ :- 20 അക്ഷരങ്ങളിൽ കൂടുതലുള്ള മന്ത്രങ്ങൾ.

6. കൂടമന്ത്രങ്ങൾ :- അനേകം സംയുക്താക്ഷരങ്ങൾ ചേർന്നുവരുന്ന മന്ത്രങ്ങൾ.

7. അകൂടമന്ത്രങ്ങൾ :- അക്ഷരങ്ങൾ സാധാരണരീതിയിൽ കാണുന്ന മന്ത്രങ്ങൾ.

ബഹുവർണ്ണാസ്തു യേ മന്ത്രാഃമാലാമന്ത്രാസ്തു തേ സ്മൃതാഃ
നവാക്ഷരാന്താ യേ മന്ത്രാഃ ബീജസംജ്ഞാഃ പ്രകീർത്തിതാഃ
പുനർവിംശതിവർണ്ണാന്താ മന്ത്രാ മന്ത്രാസ്തഥോദിതാഃ
തതോധികാക്ഷരാ മന്ത്രാ മാലാമന്ത്രാ ഇതി സ്മൃതാഃ

മന്ത്രസാധന (മന്ത്രജപം) ആരംഭിക്കുന്നതിനുള്ള മുഹൂർത്തങ്ങൾ

സാധകന് യോജിച്ച ദേവത, മന്ത്രം ഇവ നിശ്ചയിച്ചു കഴിഞ്ഞാൽ മന്ത്രസാധന തുടങ്ങാൻ അനുകൂലമായ സമയം നോക്കണം, ഇതിന് അനുകൂലമായ മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം, യോഗം, കരണം, ലഗ്നരാശി എന്നിവ തെരഞ്ഞെടുക്കണം.

അനുകൂലമാസങ്ങൾ :- വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), അശ്വിനം (തുലാം), കാർത്തികം (വൃശ്ചികം), മാർഗശീർഷം (ധനു), മാഘം (കുംഭം), ഫാൽഗുനം (മീനം), ശ്രീകൃഷ്ണനെ സംബന്ധിച്ച മന്ത്രങ്ങൾക്ക് ചൈത്രമാസം (മേടം) നല്ലതാണ്, ലക്ഷ്മീമന്ത്രത്തിന് കർക്കിടകമാസം നല്ലതാണ്. അധിമാസങ്ങളിൽ മന്ത്രസാധന തുടങ്ങരുത്.

അനുകൂലപക്ഷങ്ങൾ :- മന്ത്രോപദേശം ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും സ്വീകരിക്കാം. പക്ഷേ മന്ത്രജപം തുടങ്ങുന്നത് ശുക്ലപക്ഷത്തിലേ ആകാവൂ. മോക്ഷപ്രധാനങ്ങളായ മന്ത്രങ്ങളുടെ ജപം ആരംഭിക്കുന്നതിന് കൃഷ്ണപക്ഷവും മറ്റ് മന്ത്രങ്ങളുടെ ജപത്തിന് ശുക്ലപക്ഷവുമാണ് നല്ലത്.

അനുകൂലതിഥികൾ :- മന്ത്രജപം തുടങ്ങാൻ ദ്വിതീയ, തൃതീയ, പഞ്ചമി, സപ്തമി, ദശമി, ഏകാദശി, ദ്വാദശി പൗർണ്ണമി, എന്നീ തിഥികൾ നല്ലതാണ്. ചതുർത്ഥി, അഷ്ടമി, നവമി, ചതുർദശി, എന്നീ തിഥികൾ മന്ത്രജപം തുടങ്ങാൻ വർജ്ജിക്കണം. അക്ഷയതൃതീയ, നാഗപഞ്ചമി, ശ്രീകൃഷ്ണജന്മാഷ്ടമി, അമാവാസ്യ എന്നിവ മന്ത്രജപം തുടങ്ങുന്നതിന് സ്വീകരിക്കാം.

അനുകൂലവാരങ്ങൾ :- തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, എന്നീ ദിവസങ്ങൾ മന്ത്രജപം ആരംഭിയ്ക്കുന്നതിന് ശുഭമാണ്. ഞായർ, ചൊവ്വ, ശനി എന്നിവ വർജ്ജിക്കണം. 

അനുകൂലനക്ഷത്രങ്ങൾ :- അശ്വതി, രോഹിണി, മകയിരം, പുണർതം, പൂയം, മകം, ചോതി, അനിഴം, മൂലം, ഉത്രാടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

അനുകൂലനിത്യയോഗങ്ങൾ :- 27 നിത്യയോഗങ്ങളിൽ പ്രീതി, ആയുഷ്മാൻ, സൗഭാഗ്യം, ശോഭനം, ധൃതി, വൃദ്ധി, സുക്കർമ്മ, സാധ്യ, ഹർഷണ, വരീയാൻ, ശിവ, സിദ്ധി, ഇന്ദ്ര എന്നീ നിത്യയോഗങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലങ്ങളാണ്.

അനുകൂലകരണങ്ങൾ :- ബവം (സിംഹം), ബാലവം (പുലി), കൗലവം (പന്നി), തൈതിലം (കഴുത), വണിജ (പശു) എന്നീ കരണങ്ങൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്.

അനുകൂല ലഗ്നരാശികൾ :- ഇടവം, ചിങ്ങം, കന്നി, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് അനുകൂലമാണ്. വിഷ്ണുമന്ത്രജപം ആരംഭിക്കുന്നതിന് മേടം, വൃശ്ചികം, ചിങ്ങം, കുംഭം എന്നീ രാശികൾ നല്ലതാണ്. ശക്തിമന്ത്രങ്ങൾക്ക് മിഥുനം, കന്നി, ധനു, മീനം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് നല്ലതാണ്. ശിവ മന്ത്രങ്ങൾക്ക് മേടം, കർക്കിടകം, തുലാം, മകരം എന്നീ രാശികൾ മന്ത്രജപം ആരംഭിക്കുന്നതിന് ഉത്തമമാണ്.

മന്ത്രമഹാവിദ്യകൾ

മന്ത്രവിദ്യകളെ " കാളി കുലം, ശ്രീകുലം " എന്ന് രണ്ട് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. 

1). കാളി
2). താര
3). ഷോഡശി
4). ഭുവനേശ്വരി
5). ധൂമാവതി
6). ഛിന്നമസ്ത
7). ത്രിപുരഭൈരവി
8). ബഗല
9). മാതംഗി
10). കമല

കാളികുലത്തിൽ രക്തകാളി, മഹിഷമർദ്ദിനി, ത്രിപുരാ, ദുർഗ്ഗ, പ്രത്യംഗിരാ എന്നീ അഞ്ച് വിഭാഗങ്ങൾ കൂടി ഉൾപ്പെടുന്നു. 

ശ്രീകുലത്തിൽ ത്രിപുരസുന്ദരി, ത്രിപുരഭൈരവി, ബഗളാ, കമലാ, ധൂമാവതി, മാതംഗി, ബാലാ, സ്വപ്നാവതി, മധുമതി എന്നിവർ ഉൾപ്പെടുന്നു. 

ഇതുപോലെ തന്നെ ശീഘ്രഫലം നൽകുന്ന ഉപാസ്യ ദേവതകളാണ്, മഹാഭൈരവൻ, ചണ്ഡേശ്വരൻ, ശൂലപാണി, വടുകഭൈരവൻ, നരസിംഹം, രാമൻ, കൃഷ്ണൻ, മാർത്താണ്ഡഭൈരവൻ, വേതാളം, ഗണപതി, ഉച്ഛിഷ്ടഗണപതി, ശ്മശാനഭൈരവി, ഉന്മുഖി, ചണ്ഡികാ, ലക്ഷ്മി, സരസ്വതി മുതലായവർ.

ശാക്തേയവും ഗുളികനും

മലബാറിൽ മാത്രം പ്രതിഷ്ഠിച്ച് ആരാധിക്കപ്പെടുന്ന ഉപഗ്രഹകാരകനായ ദേവനാണ് ഗുളികൻ. ജ്യോതിഷത്തിൽ പറയപ്പെടുന്ന അതേ ഗുളികൻ തന്നെയാണിത്. ഗുളികന്റെ ആരാധന ശാക്തേയ സമ്പ്രദായത്തിൽ പെട്ടതല്ല. എങ്കിലും മിക്കവാറും ശാക്തേയപൂജ നടക്കുന്ന ഇടങ്ങളിൽ വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ പ്രതിഷ്ഠിച്ചു കാണുന്നുണ്ട്. ശാക്തേയപൂജയിൽ ഉപയോഗിക്കുന്ന നിവേദ്യത്തിന്റെ ഒരംശം ഗുളികന് വേണ്ടിയും മാറ്റിവയ്ക്കാറുണ്ട്. കുട്ടിച്ചാത്തൻ തുടങ്ങിയ മറ്റുഭൂതദൈവങ്ങളേയും ഇങ്ങനെ ചിലയിടങ്ങളിൽ ഉപചരിക്കാറുണ്ട്.

ശാക്തേയവും കളരിയും

ശ്രീപരശുരാമൻ കേരളം സൃഷ്ടിച്ചു മലയോരങ്ങളിൽ കുറെ ശാസ്ത്രൃക്ഷേത്രങ്ങളും ഇടനാടുകളിൽ ശിവക്ഷേത്രങ്ങളും തീരദേശങ്ങളിൽ ദുർഗ്ഗാക്ഷേത്രങ്ങളും സ്ഥാപിച്ചുവെന്നാണല്ലോ ഐതിഹ്യം. ഇവ കൂടാതെ നാൽപത്തിനാല് കളരികളും സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. കളരിയുടെ അധിദേവത ശ്രീ ഭദ്രകാളിയാണ്. കളരിയിലെ ഗുരു - ഗണപതി സങ്കൽപങ്ങളും കന്നിമൂലയിലെ പൂത്തറയും ശ്രദ്ധിക്കേണ്ടതാണ്. ഒമ്പതു തട്ടുകളോടുകൂടിയ പൂത്തറ നവാവരണങ്ങളോടുകൂടിയ ശ്രീചക്രത്തെ അനുസ്മരിപ്പിക്കുന്നതാകുന്നു. വാസ്തുപുരുഷന്റെ മൂലാധാരസ്ഥാനമത്രെ കന്നിമൂല. ക്ഷേത്രങ്ങളിൽ തന്നെ കന്നിമൂലയിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നത് മൂലാധാരാസ്ഥിതനായ ഗണനായകൻ എന്ന സങ്കൽപത്തിലാണ്. ഇവിടെ കന്നിമൂലയിലെ പൂത്തറയിൽ ശ്രീഭദ്രകാളി അധിവസിക്കുന്നതായി സങ്കല്പിക്കപ്പെടുന്നു. ഇത് മൂലാധാരസ്ഥിതമായ ജീവശക്തി അഥവാ കുണ്ഡലിനിശക്തിതന്നെ. ഉണർന്നുവരുന്ന കുണ്ഡലിനിയുടെ ഉപാസനയത്രെ. അതിനാൽ ശാക്തേയവും കളരിയും തമ്മിൽ ബന്ധമുള്ളതായി കാണുന്നു. തന്നെയുമല്ല ശാക്തേയ സമ്പ്രദായക്കാരാണ് മിക്കവാറും കളരികളിലെ പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചു പോന്നിരുന്നതും പണ്ടുകാലത്തെ ശാക്തേയ ഗുരുക്കന്മാർ തന്നെ വളരെ വലിയെ കളരി അഭ്യാസികളായിരുന്നെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ആയോധനകല (ധനുർവേദം) യോഗശാസ്ത്രം, ആയുർവേദം, തന്ത്രശാസ്ത്രം എന്നീ ശാസ്ത്രങ്ങളുടെ സമ്മിളിത രൂപമാണ് കളരികൾ. ധനുർവേദത്തിലെ അസ്ത്രമന്ത്രങ്ങളും, യോഗശാസ്ത്രത്തിലെ ആസന്ന പ്രാണായാമാദികളും ആയുർവേദതത്വങ്ങളും തന്ത്രശാസ്ത്രാധിഷ്ടിതമായ ശാക്തേയത്തിലും കാണാവുന്നതാണ്. 

ആയില്യവും നാഗമരവും (നാങ്ക്)


സർപ്പങ്ങളുടെ പൂവെന്നാണ് നാഗമരപ്പൂവിനെ വിളിക്കുന്നത്. ഈ മരത്തിൽ നിന്നുതന്നെ പാമ്പിൻവിഷത്തിനുള്ള പ്രതിവിധിയും ഉണ്ടാക്കുന്നുണ്ട്. നാഗമരത്തെ നാങ്ക് എന്നും അറിയപ്പെടും.

" രൗദ്രശ്ചപലോ വാഗ്‌മീ ഗണേശ്വരോ ജ്ഞാനവാൻ ശഠോ ധൂർത്ത ബഹ്വായാസോ ധനവാൻ കൃതഘ്ന ആശ്ലേഷഭേ വിനീതശ്ച "

രൗദ്രസ്വഭാവവും ചപലതയും വാക്സാമർഥ്യവും ഉള്ളവനായും സംഘത്തിന്റെയും സമുദായത്തിന്റെയും നായകനായും ജ്ഞാനിയായും ശഠനായും വിടവൃത്തിയുള്ളവനായും ഉപകാരസ്മരണയില്ലാത്തവനായും ഭവിക്കും. സർപ്പസംബന്ധമായ കർമ്മങ്ങൾ, വിഷസംബന്ധമായ കാര്യങ്ങൾ, കപടപ്രവൃത്തികൾ, സാഹസപ്രവൃത്തികൾ എന്നിവ ചെയ്യുന്നതിനുള്ള ദിവസമായിട്ടും ആയില്യത്തെ എടുക്കണം. ഈ നക്ഷത്രത്തിന്റെ മൃഗം കരിമ്പൂച്ചയാണ്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ

" ശംസർവദക്ഷപാപാഃ കൃതഘ്ന ധൂർത്തശ്ച ഭൗജംഗേ " എന്ന് ആയില്യംകാരെപ്പറ്റി പറയുന്നുണ്ട്.

ആയില്യം നക്ഷത്രം സർപ്പപ്രധാനമാണ്. നാഗമരവും സർപ്പപ്രധാനമാണ്. ദാമ്പത്യസുഖം കുറഞ്ഞവരായിട്ടാണ് ആയില്യക്കാരെ കാണുന്നത്.

ഒരേ സമയം സ്നേഹിക്കയും വെറുക്കപ്പെടുകയും ചെയ്യുന്നവരാണ് ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ. ഏത് സാഹചര്യത്തിലും വൃത്തിയായി നടക്കാൻ താല്പര്യപ്പെടുന്നവർ. നിഗൂഢമായ ഒരു പരിവേഷം ആയില്യം നക്ഷത്രക്കാർക്ക് ചുറ്റും ചാർത്തപ്പെടും.

(മെസുവ ഫെറിയ, ലിൻ. (ഗട്ടിഫെറേ ക്ലൂസിയേസി), മെസുവ നഗസേറിയം (ബർമ്. എഫ്.) കോസ്റ്റർമാൻസ്.

സംസ്കൃതം :- നാഗ.
ഹിന്ദി :- നാഗകേസർ
ബംഗാളി :- നാഗേശ്വര
മറാഠി :- നാഗചമ്പ
തമിഴ് :- നാകു
കന്നഡ :- നാഗകേസർ
തെലുങ്ക് :- നാഗചമ്പകമു
ഇംഗ്ലീഷ് :- Messua Tree, Iron Wood.

ഉഷ്ണമേഖലാവനങ്ങളിൽ വളരുന്ന വലിയ മരം. മഞ്ഞക്കറയുണ്ട്. തൊലി പൊഴിക്കുന്ന സ്വഭാവമുണ്ട്. നാങ്കിൽ മെസ്സുവ കൊറൊമാൻ ഡലിന എന്ന മണിനാങ്കും, ഇലകൾക്ക് തീരെ വീതി കുറഞ്ഞ്, വലിയ പൂവുള്ള നല്ല പൊക്കം വെക്കുന്ന ഇനത്തിന് നീർനാങ്ക് മെസുവ സ്വീഷിയോസ എന്നും അറിയുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ചുരുളിയുടെ വസന്തം. വെള്ള നിറത്തിലുള്ള പൂക്കളാണ്. കായയ്ക്ക് അണ്ഡാകൃതിയാണ്. ഒരു കയ്യിൽ 4 വിത്തുകൾ വരെ ഉണ്ടാകാം. നിത്യഹരിതവനങ്ങളിലെ തണൽ ഇഷ്ടപ്പെടുന്ന വലിയ മരമാണ് നാങ്ക്. ശൈത്യവും തീയ്യും സഹിക്കില്ല. കോപ്പിസ് ചെയ്യാറില്ല. നല്ല നീർവലിവുള്ള അലുവിയൽ മണ്ണിലും ചുവന്ന ലോമിലും നന്നായി വളരും. കളിമണ്ണിൽ വളരുകയില്ല.

വിത്തിന് ജീവനക്ഷമത വളരെ കുറവാണ്. അതുകൊണ്ട് തന്നാണ്ടിൽ തന്നെ ഉപയോഗിക്കണം. ഒരു കിലോ വിത്തിൽ മുന്നൂറോളം എണ്ണം കാണും. വിത്ത് മുളയ്ക്കാൻ ഒരാഴ്ച മുതൽ എട്ട് ആഴ്ച വരെ വേണ്ടിവരും. മന്ദവളർച്ചയുള്ള സസ്യമാണ്. നൂറുകൊല്ലം കൊണ്ട് മാത്രമേ 80 സെന്റിമീറ്റർ ചുറ്റളവുള്ള തടി കിട്ടുകയുള്ളു.

തടിക്ക് നല്ല ബലവും ഉറപ്പും ഉണ്ട്. തടിയുടെ വെള്ളയ്ക്ക് വെണ്ണയുടെ നിറമാണ്. കാതലിന് തവിട്ടുനിറവും, തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് തവിട്ടുനിറവും. തടികളിൽ പണിയാൻ പ്രയാസമാണ്. അതുകൊണ്ട് ചുരുക്കമായേ വീട് നിർമാണത്തിന് ഉപയോഗിക്കാറുള്ളു. എന്നാൽ പാലം, റെയിൽവേ സ്ലീപ്പറുകൾ മുതലായവയ്ക്ക് ധാരാളമായി ഉപയോഗിച്ചുവരുന്നു.

നാങ്കിൻ പൂവും കായും തൊലിയും ഔഷധമൂല്യമുള്ളവയാണ്. കഫപിത്തഹരമാണ്. വിത്ത് വേദനാഹാരിയാണ്. തടിയുടെ തൊലിക്ക് ലൈംഗികശേഷി വർധിപ്പിക്കാൻ പറ്റും. വിഷഹരവുമാണ് നാങ്ക് തൊലി. കാലിലുണ്ടാകുന്ന നീറ്റലിന് പൂക്കളരച്ച് വെണ്ണ ചേർത്ത് പുരട്ടിയാൽ ആശ്വാസം കിട്ടും.

പൂയവും അരയാലും


ആരായാലിനെപ്പറ്റി വൃക്ഷായുർവേദത്തിൽ ഇങ്ങനെ പറയുന്നു.

" ദശകൂപസമോ വാപീ, ദശവാപിസമോ ഹൃദഃ
ദശഹൃദസമോ പുത്ര, ദശപുത്ര സമോ ദ്രുമഃ "

ദ്രുമം അഥവാ അരയാൽ പത്ത് പുത്രന് തുല്യം. ആൽ ഒരു മനുഷ്യന് ഗുണവും ശക്തിയും സൗഖ്യവും തുണയും നൽകുന്നു എന്നാണ് സങ്കല്പം. രാവിലെ 5 നും 6 നും ഇടയിൽ വളരെ കൂടുതൽ ഓക്സിജൻ ഇതു പുറപ്പെടുവിക്കുന്നു.  എന്ന് വിശ്വസിക്കുന്നു. അരയാൽ അഥവാ അരചാൽ ആണ് വൃക്ഷങ്ങളുടെ രാജാവ്. ഈ വൃക്ഷത്തിന് കീഴെയിരുന്നപ്പോഴാണ് സിദ്ധാർത്ഥൻ ഗൗതമബുദ്ധനായി മാറിയത്. ആധ്യാത്മികമായതും മനഃസൗഖ്യം നൽകുന്നതുമായ ശക്തമായ ഊർജ്ജം ഈ വൃക്ഷം നൽകുന്നു എന്നത് നിസ്സംശയം പറയാം. വാസ്തു ശാസ്ത്രപരമായി സ്ഥലത്തിന്റെ പടിഞ്ഞാറ് ആണിതിന് സ്ഥാനം. ഇടിമിന്നലിൽ നിന്നും സമീപഗ്രാമത്തെ രക്ഷിക്കാൻ കഴിവുള്ള വൃക്ഷം കൂടിയാണ് അരയാൽ. അരയാൽ പ്രദക്ഷിണം നടത്തുന്നത് കുട്ടികളുണ്ടാവാത്ത ദമ്പതികൾക്ക് മക്കളുണ്ടാവാൻ സഹായിക്കുന്നു. അതിശക്തമായ പ്രാണോർജ്ജം മനുഷ്യനിലേക്ക് പ്രവഹിക്കുന്നതിനാലാണിത് സംഭവിക്കുന്നത്.

" പ്രീതഃ ക്രോധീ മതിമാൻ
ധൃഷ്ടോ വാഗ്‌മീ ഹ്യനേകശാസ്ത്രജ്ഞഃ
ബന്ധൂനാമുപകാരീ
പ്രാജ്ഞോ ധനവാൻ സ്വതന്ത്രകഃ പുഷ്യേ "

പൂയം നക്ഷത്രത്തിൽ ജനിക്കുന്നവൻ സന്തോഷവും കോപവും ഉള്ളവനായും ബുദ്ധിമാനായും ലജ്ജയില്ലാത്തവനായും വാക് സാമർത്ഥ്യം ഉള്ളവനായും ശാസ്ത്രജ്ഞാനം ഉള്ളവനായും ബന്ധുക്കൾക്ക് ഉപകാരത്തെ ചെയ്യുന്നവനായും വിദ്വാനായും ധനവാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. എങ്ങനെയാണെങ്കിലും അരയാൽ ഒരു കുട പോലെ താഴെ നിൽക്കുന്നവരെ സംരക്ഷിക്കുന്നതുപോലെ കുടുംബാംഗങ്ങളെ പൂയം നക്ഷത്രക്കാർ സംരക്ഷിക്കും. എല്ലാ മംഗളകർമ്മങ്ങൾക്കും ചേർന്ന നക്ഷത്രമാണ് പൂയം.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ശാന്താത്മാ സുഭഗഃ പണ്ഡിതോ ധനീ ധർമ്മസംശ്രിതഃ പുഷ്യേ " 

എന്ന് പൂയക്കാരെപ്പറ്റി പറയുന്നുണ്ട്.

അനുഭവാർദ്രമായ അറിവുള്ളവരാണ് പൂയം നക്ഷത്രക്കാർ. വ്യക്തിപ്രഭാവത്തിലൂടെ അന്യരുടെ വേദനയ്ക്ക് സാന്ത്വനമാകുന്ന പ്രകൃതവും ഇവരുടെ പ്രത്യേകതയത്രെ. അതിരുകളില്ലാത്ത കുടുംബസ്നേഹവും സ്വയംസഹനത്തിലൂടെ സ്നേഹസമാശ്വാസം പകരുന്ന സ്വഭാവവും ഇവരിൽ കാണാം. പൊതുവേ ദൈവഭക്തിയുള്ളവരാണ് പൂയ്യക്കാർ.

(ഫൈക്കസ് റിലിജിയോസ, ലിൻ, കുടുംബം :- മൊറേസി)

സംസ്കൃതം :- അശ്വത്ഥാ, പിപ്പല, ക്ഷീരവൃക്ഷ, ചലപത്രാ, ബോധിദ്രൂമ, കേശവാലയ.
ഹിന്ദി :- പീപ്പൽ, പിപർ
ബംഗാളി :- പിപൽ, അശ്വത്ഥ.
മറാഠി :- പിപൽ
തമിഴ് :- അരശു
കന്നഡ :- അശ്വത്ഥ
തെലുങ്ക് :- അശ്വത്ഥമു
ഇംഗ്ലീഷ് :- Sacred Fig.

വൃക്ഷങ്ങളുടെ രാജാവാണ് അരയാൽ. വൃക്ഷങ്ങളിൽ ഞാൻ അരയാലാണെന്ന് ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു. താഴോട്ടു പൊട്ടിവീഴുന്ന മിന്നൽപ്പിണരുകളെ സ്വയം ദഹിക്കാതെ തായ്ത്തടിയിലൂടെ ഭൂമിയിലെത്തിക്കാനുള്ള വിശേഷശക്തി അരയാലിനുണ്ടെന്നാണ് വിശ്വാസം. വീടിന്റെ പടിഞ്ഞാറുഭാഗത്ത് അരയാൽ നല്ലതാണ്.

ഇല നല്ല ആനത്തീറ്റയാണ്. അണ്ഡാകൃതിയുള്ള ഇലയുടെ അറ്റം വാലുപോലെ നീണ്ടിരിക്കും. ഇലയിൽ ധാരാളം കാത്സ്യമുണ്ട്. ചീഞ്ഞഴുകാൻ താമസമുള്ളതുകൊണ്ട് പച്ചില വളമായി ഉപയോഗിക്കാറില്ല. കായയിൽ 34.9% കാർബോഹൈഡ്രേറ്റും 0.69% ഫോസ്ഫറസ്സുമുണ്ട്.

വലിയ നിത്യഹരിതമരമാണ്. ശാഖകളെല്ലാം ഒന്നിച്ച് തളിർക്കുന്നു. അപ്പോൾ മൂത്ത ഇലകൾ കൊഴിയും. തളിരിലകൾക്ക് മാംസത്തിന്റെ നിറമാണ്. വരൾച്ചയും ശൈത്യവും സഹിക്കും. ഇലകൾ മിക്കപ്പോഴും ആടിക്കൊണ്ടിരിക്കും. ഒരേ പൂങ്കുലയിൽ തന്നെ ആൺപൂക്കളും പെൺപൂക്കളും ഗാൾപൂക്കളും (വന്ധ്യപെൺപൂക്കൾ) ഉണ്ടാകുന്നു. ആൺപൂക്കൾ ചെറുതാണ്.

തടി ഒരുവിധം കടുപ്പമുള്ളതാണ്. പാക്കിംഗ് പെട്ടി, വിറക്, കരി മുതലായവയ്ക്ക് ഉപയോഗിക്കുന്നു. ഇലയും തൊലിയും ഔഷധമാണ്. തൊലിയിട്ട് തിളപ്പിച്ച് വെള്ളമൊഴിച്ചാൽ ഉഷ്ണപ്പുണ്ണ് ശമിക്കും. തൈരോ വെണ്ണയോ അരയാലിന്റെ ഇലയിലെടുത്ത് തിളപ്പിച്ചാറ്റി ചെവിലൊഴിച്ചാൽ ചെവിക്കുത്ത് കുറയും. കഫപിത്തഹരമാണ്. അരയാൽ തൊലിയും ഇലകളും പൂക്കളും പൂമൊട്ടും കായും നല്ലതാണ്. വാതത്തിന് ഒറ്റമൂലിയായി ചരകൻ അരയാലിനെയാണ് കണ്ടത്. വ്രണങ്ങൾ ഉണക്കുന്നതിനും ത്വക്കിന് സ്നിഗ്ദ്ധത വരുത്തുന്നതിനും സ്ത്രീകളിലെ വെള്ളപോക്ക് നിയന്ത്രിക്കാനും അരയാലിന് സിദ്ധിയുണ്ട്. ശീതകാരിയും ലൈംഗികശേഷി വർധിപ്പിക്കാനും കഴിവുണ്ട്. രക്തശുദ്ധിക്ക് അത്യുത്തമമാണ്. അരയാൽമൊട്ട് അരച്ച് പുരട്ടിയാൽ തൊലിയുടെ നിറം തിരികെ ലഭിക്കുന്നതാണ്.

പുണർതവും മുളയും


മുളയുടെ അകം പൊള്ളയാണ്. അത് കടുപ്പമില്ലാത്തതാണ്. അത് കാറ്റിൽ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടും. മുളയിൽ നിന്ന് പ്രത്യേക നാദം പുറപ്പെടാറുണ്ട്. മുളയുടെ ചലനം സംഗീതം ഉണ്ടാക്കുന്നതാണ്. പുണർതം നക്ഷത്രക്കാർ പൊതുവേ 'ഗീതപ്രിയോ നൃത്തവിദ് " ആണ്. മുളയും അതുപോലെത്തന്നെയാണ്.

" ദാന്തസഖീ സുശീലോ
ദുർമേധാ രോഗഭാക് പിപാസുംശ്ച
അല്പേന ചാ സന്തുഷ്ടഃ
പുനർവസൗ ജായതേ മനുജഃ "

പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവൻ ദാനം ചെയ്യുന്നവനായും സുഖിയായും സൗശീല്യമുളളവനായും വിഷാദമുളളവനായും രോഗിയായും പിപാസ ഏറിയിരിക്കുന്നവനായും അല്പം കൊണ്ട് സന്തുഷ്ടനായും വ്രതാനുഷ്ഠാനമുള്ളവനായും ഭവിക്കും എന്നാണ് ഇതിന്റെ അർത്ഥം. ശാന്തികർമ്മം, പുണ്യകർമ്മം, വ്രതങ്ങൾ, കൃഷി, വിദ്യാരംഭം, പ്രതിഷ്ഠ ഇവയൊക്കെ ചേരുന്ന നാളാണ് പുണർതം. ആർക്കും ശല്യമില്ലാത്തതും എന്നാൽ ഏത് സാധാരണക്കാരനും പ്രാപ്യനും ഉപകാരം നൽകുന്നവരുമായ പുണർതം നക്ഷത്രക്കാർ മുളയെപ്പോലെ തന്നെയുള്ളവരാണ്. ശ്രീരാമൻ പുണർതം നക്ഷത്രക്കാരനാണ്. 

പുണർതം നക്ഷത്രക്കാർ ഏവർക്കും പ്രിയങ്കരരായിരിക്കും. നേതൃപാടവം ഉണ്ടാകും. ധാരാളം സുഹൃത്തുക്കളുണ്ടാകും. സ്ഥിരോത്സാഹികളും വിജയതൃഷ്ണയുള്ളവരുമായിരിക്കും.

(ബാംബൂസ ബാംബോസ് (ലിൻ) വൂസ്, ബാംബൂസ അരൻഡി നേസിയ വിൽസ്, ബാംബൂസ സ്പൈനോസ റോക്സ്, കുടുംബം: ഗ്രാമിനേ; ബാംബൂസേസി)

സംസ്കൃതം :- ശംശ, വംശലേഖന, വംശവിദള, വംശാലേഖാ, വേണു.
ഹിന്ദി :- ബൻസ് തബസീർ.
ബംഗാളി :- ബോംശ, ബൻസ്.
തമിഴ്‍ :- മൂൻഗിൽ, മംഗൽ, മൂഗിളുപ്പ്
കന്നഡ :- തവക്ഷീരി
തെലുങ്ക് :- ബോംഗ, മുള്ളവെടുരു.
ഇംഗ്ലീഷ് :- ബാംബൂ.

1000 മീറ്റർ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമിയാണ് അനുയോജ്യം. കേരളത്തിലെ അർധഹരിത വനങ്ങളും ഇലപൊഴിക്കുന്ന ഈർപ്പവനങ്ങളും മുളങ്കാടുകൾ കൂടിയാണ്. നനവാർന്ന നിത്യഹരിതവനങ്ങളിൽ മുള ഇല്ല.

മുള ഏതാണ്ട് 12 മീറ്റർ മുതൽ 30 മീറ്റർ വരെ ഉയരത്തിൽ കൂട്ടംകൂട്ടമായി വളരുന്നു. കാണ്ഡം സിലിണ്ടർ രൂപത്തിൽ അനേകം പർവ്വസന്ധികളോട് (മുട്ടുകൾ) കൂടിയതും അകം പൊള്ളയായതും 2040 സെന്റി മീറ്റർ വ്യാസമുള്ളതും മഞ്ഞയും പച്ചയും കലർന്ന നിറത്തോടുകൂടിയതും പൊട്ടിച്ചാൽ നെടുകെ ശബ്ദത്തോടെ അനായാസം പിളരുന്നതുമാണ്. ആയുസ്സിൽ ഒരിക്കലേ പുഷ്‌പിക്കൂ. പൂവ് ചെറുതാണ്. ഇളംപച്ച നിറം. പൂവ് വിടരാറാകുമ്പോൾ ഈർപ്പം വലിച്ചെടുത്ത് വീർക്കും. കായ് നെന്മണി പോലുള്ള കാരിയോപ് സീഡാണ്. മുള പ്രകാശാർത്ഥിയാണ്. ചെറിയ തീയും തുഷാരവും സഹിക്കും. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ച് പൂക്കും. വിത്തുവിളഞ്ഞാൽ എല്ലാം കടയോടെ നശിക്കും. മുള പൂക്കുന്നതിന്റെ രണ്ട് വർഷം മുമ്പ് മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കും. ഇക്കാലത്ത് ആണ്ടാൻ (പുതിയ മുള) ഉണ്ടാവുകയില്ല. അതുപോലെ പൂക്കാറായ മുളയിൽ സിലിക്കയുടെ അംശം കുറവും അന്നജത്തിന്റെ അംശം കൂടുതലുമായിരിക്കും.

മുളവിത്തിന് പറയത്തക്ക ജീവനക്ഷമതയില്ല. കാൽസിയം ക്ലോറൈഡ് കലർത്തിയാൽ ഒരു വർഷം വരെ സൂക്ഷിക്കാം. പറിച്ചുനടുന്ന പുതിയ മുളയും തായ്കമ്പോടൊപ്പം പൂത്ത് നശിക്കുമെന്നതും മുളയുടെ പ്രത്യേകതയാണ്. മുളയുടെ അരിയും ആണ്ടാനും കൂമ്പും ഭോജ്യവസ്തുക്കളാണ്. ആണ്ടാനും കൂമ്പും കറിവെക്കാം. പച്ചയ്ക്ക് തിന്നാൽ പാടില്ല. വിഷമുണ്ട്. മുളയരി ചോറുണ്ടാക്കാൻ കൊള്ളാം.

ചില മുളകളുടെ അകത്ത് ഒരു തരം വെളുത്ത സാധനം ഊറി കട്ട പിടിച്ചുണ്ടാകുന്നു. ഇത് മുളനൂറ്, മുളവെണ്ണ എന്നീ പേരുകളിലും അറിയപ്പെടുന്നു. വംഗരോചന (Bamboo Manna) എന്നറിയപ്പെടുന്ന ഇതിന് ക്ഷീരി, തവക്ഷീരി, തുഗ, ശുഗക്ഷീരി, വംശി, ശുഭാ എന്നീ പേരുകളും ഉണ്ട്. ഇതിൽ 90% സിലിസിക് അമ്ലം ഉണ്ട്. ബാക്കി 10% പൊട്ടാഷ്, ചുണ്ണാമ്പ്, അലുമിനിയം ഇരുമ്പ് ഇവയാണ്.

മുളയുടെ തളിരുശാഖ അരച്ചിട്ടാലും ഉണക്കിപ്പൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാകുകയും എളുപ്പത്തിൽ ഉണങ്ങുകയും ചെയ്യും. കുരുന്നിലയും കുരുന്നുമൊട്ടും വിധിപ്രകാരം കഷായം വെച്ച് കുടിച്ചാൽ ആർത്തവം ക്രമപ്പെടും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.