ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട്

പ്രശ്നഅനുഷ്ഠാനമേനേന ലക്ഷണാന്യപി കാനിചിൽ
ശാസ്ത്രാന്തരേഷു ദൃഷ്ടാനി കഥ്യന്തേഖല്വനന്തരം.

സാരം :-

പ്രഷ്ടാവിന്റെ വീട്ടിൽ ചെന്നതിന്റെ ശേഷം വേണ്ടത് പ്രശ്നം തുടങ്ങുകയാകുന്നു. അതിനുള്ള വിധികളും അതിനെ ആശ്രയിച്ച് ചില ലക്ഷണങ്ങളും ഇവിടെ പറയുന്നു.

***********************

സ്നാത്വാ ധൃതസിതവാസാ ഭൃതഭസ്മാ പ്രാങ്മുഖഃ സുഖാസീനഃ
ആലോച്യാഥ നിമിത്തം പ്രശ്നവിധിം പ്രാരഭേത ഗുരുഭക്ത്യാ.

സാരം :-

ദൈവജ്ഞൻ കുളിച്ചു വെള്ളവസ്ത്രം ഉടുത്ത് ഭസ്മം മുതലായവ ധരിച്ചു കിഴക്കോട്ട് അഭിമുഖമായി സുഖമായി ഇരുന്നുകൊണ്ട് ഗുരുവിനെ ഭക്തിയോടുകൂടി ധ്യാനിച്ച് (അപ്പോഴുണ്ടാകുന്ന പ്രശ്നക്രിയയിലും മറ്റും സംഭവിക്കുന്ന) നിമിത്തങ്ങൾ ആലോചിച്ചുകൊണ്ട് പ്രശ്നം (ചക്രലേഖനം മുതലായവ) ആരംഭിയ്ക്കണം.

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും

നിവാതേ ദീപനാശഃ സ്യാന്മന്ദിരേ യസ്യ രോഗിണഃ
സ ന ജീവതി ചുല്യാദൗ ചാഗ്നിനാശഃ സതീന്ധനേ

സാരം :-

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ പ്രവേശിക്കുമ്പോൾ വിളക്ക് കത്തിച്ചുവച്ചിട്ടുണ്ടെങ്കിൽ കാറ്റില്ലാതെ വിളക്ക് അണഞ്ഞു പോകയും അടുപ്പ് മുതലായ തീ  കത്തിക്കുന്ന സ്ഥാനങ്ങളിൽ വിറക് വേണ്ടവണ്ണം ഉണ്ടായിരിക്കെ തീ അണഞ്ഞു പോകയും ചെയ്യുന്നു എങ്കിൽ രോഗി മരിച്ചു പോകുമെന്ന് അറിയണം. കാറ്റുകൊണ്ട് വിളക്ക് അണഞ്ഞാലും  വിറകില്ലാതെ തീ അണഞ്ഞു പോയാലും ദോഷമില്ലെന്ന് സാരം.

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ

ആതുരസ്യ ഗൃഹേ യസ്യ ഭിദ്യന്തേ വാ പതന്തി വാ
അതിമാത്രമമത്രാണി ദുർലഭം തസ്യ ജീവിതം.

സാരം :-

ദൈവജ്ഞൻ രോഗിയുടെ ഭവനത്തിൽ കടക്കുമ്പോൾ പാത്രങ്ങളും മറ്റും പെട്ടെന്ന് വീഴുകയോ പൊട്ടുകയോ ചെയ്യുന്നുവെങ്കിൽ രോഗി മരിച്ചുപോകുമെന്ന് അറിയണം.

കട്ടിൽ മുതലായ കിടപ്പുസാധനങ്ങളുടേയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാത്രാസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത്

ശയനാസനയാനാനാമുത്താനാനാം ച ദർശനം
ന്യുബ്ജാനാമിതരേഷാം ച പാത്രാദീനാമശോഭനം.

സാരം :-

കട്ടിൽ മുതലായ കിടപ്പുസാധനങ്ങളുടേയും കസേര പീഠം മുതലായ ഇരിപ്പുസാധനങ്ങളും പല്ലക്ക് മുതലായ യാത്രാസാധനങ്ങളും ഉപയോഗരീതിക്ക് വിപരീതമായി ഇരിക്കുന്നത് ദൈവജ്ഞന്റെ ദൃഷ്ടിക്ക് വിഷയീഭവിച്ചാൽ അശുഭകരമാകുന്നു. കിണ്ടി, ഉരുളി, മുതലായ പാത്രങ്ങളും അതുപോലെ കമഴ്ത്തിയിരിക്കുന്നതായി കാണുന്നുവെങ്കിൽ അതും അശുഭപ്രദമായ ലക്ഷണമാകുന്നു.

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹം ജപിക്കുന്ന ശബ്ദമോ അനുകൂലമായി വരുന്ന കാളയുടേയും പശുവിന്റേയും ശബ്ദമോ കേൾക്കുക

വേദാധ്യയനഘോഷശ്ച തഥാ പുണ്യാഹനിസ്വനഃ
ഗന്ധശ്ച സുരഭിർവായുഃ സുഖസ്പർശഃ പ്രദക്ഷിണഃ

വൃഷസ്യ ചാനുലോമസ്യ സ്വനസ്തദ്വദ്ഗവാമപി
പ്രവേശസമയേ പ്രഷ്ടുരാരോഗ്യാദിഫലാപ്തയേ.

സാരം :-

ദൈവജ്ഞൻ രോഗിയുടെ വീട്ടിൽ കടക്കുമ്പോൾ വേദാദ്ധ്യയനം ചെയ്യുന്ന ശബ്ദമോ പുണ്യാഹം ജപിക്കുന്ന ശബ്ദമോ അനുകൂലമായി വരുന്ന കാളയുടേയും പശുവിന്റേയും ശബ്ദമോ കേൾക്കുക, സുഗന്ധം അനുഭവിക്കുക, സുഗന്ധത്തോടുകൂടി വലതുവശം വീശുന്ന മന്ദവായു  ഏൽക്കുക. ഇവയെല്ലാം പ്രഷ്ടാവിനു രോഗനിവൃത്തി മുതലായ ശുഭ പ്രാപ്തിയുണ്ടെന്ന് പറയണം.

രജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം

ഗൃഹാന്തികം പ്രഷ്ടുരിഹാഭിയാതേ
തതോ വധുഃ പ്രശ്നവിചാരീണീത്ഥം
വിനിർഗതാ മൂലഫലോപപന്നാ
രജസ്വലോന്മൂലവിനാശിനീ സ്യാൽ.

സാരം :-

ജ്യോതിഷക്കാരൻ പ്രശ്നവിചാരണത്തിന്നായികൊണ്ടു രോഗിയുടെ ഗൃഹത്തിന്റെ സമീപം ചെല്ലുമ്പോൾ അവിടെനിന്നു രജസ്വലയായ ഒരു സ്ത്രീ മൂലങ്ങളോ ഫലങ്ങളോ എടുത്തുകൊണ്ടു പുറത്തേക്കു വരുന്നതായാൽ പൃച്ഛകന്നു മൂലനാശം വരുമെന്നറിയണം.

ജ്യോതിഷക്കാരൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾത്തന്നെ വേറൊരാൾ പുറത്തേക്കു പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും

ആർത്താലയം വിശതി ദൈവവിദീത ഏത -
ദ്വാരാ നിരേതി യദി കോപി സരുങ്മ്രിയേത
*ദ്വാരാ തയൈവ വിശതീഹ യദീതരശ്ചേ
ജ്ജീവേത്സ നൂനമിതി മേ ഗുരുണോപദിഷ്ടം.

സാരം :-

ജ്യോതിഷക്കാരൻ രോഗിയുടെ വീട്ടിലേയ്ക്ക് കടക്കുമ്പോൾ ആ വാതിലിൽ കൂടി അപ്പോൾത്തന്നെ വേറൊരാൾ പുറത്തേക്കു പോകുന്നുവെങ്കിൽ രോഗി മരിച്ചുപോകും. ആ വാതിലിൽ കൂടി ജ്യോതിഷക്കാരനോട് ഒരുമിച്ച് വന്നവരല്ലാതെ വേറെ ആരെങ്കിലും അകത്തേക്ക് കടന്നുവന്നാൽ രോഗി നിശ്ചയമായും ജീവിക്കും എന്നിങ്ങനെ എന്റെ ഗുരുനാഥനാൽ ഉപദേശിക്കപ്പെട്ടിരിക്കുന്നു.

--------------------------------------------
* ദ്വാരാനയൈവ (പാ. ഭേ.)

പ്രഷ്ടാവിന്റെ വീട്ടിൽ ദൈവജ്ഞൻ കടക്കുന്ന സമയവും നിമിത്തങ്ങൾ ചിന്തിച്ചുകൊള്ളണം

പ്രശ്നേ തൽകാലജം യദ്യന്നിർഗമേ യദ്യദധ്വനി
പ്രോക്തം പ്രഷ്ടൃഗൃഹപ്രാപ്തൗ തത്തൽ പ്രായേണ ചിന്ത്യതാം.

സാരം :-

ദൂതൻ ദൈവജ്ഞനോട് അഭീഷ്ടം പറഞ്ഞപ്പോഴും അവിടെ നിന്നും പുറപ്പെട്ട സമയവും വഴിയിൽ വച്ചും ആലോചിച്ചറിയേണ്ട പല നിമിത്തങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അവയെല്ലാം പ്രഷ്ടാവിന്റെ വീട്ടിൽ ദൈവജ്ഞൻ കടക്കുന്ന സമയവും ചിന്തിച്ചുകൊള്ളണം. ഈ കാലങ്ങളിലുണ്ടാകുന്ന നിമിത്തങ്ങളെയും അവയുടെ ശുഭാശുഭങ്ങളെയും ആലോചിച്ച് ധരിച്ചുകൊള്ളണം. അവയെ ആശ്രയിച്ച് മേൽഫലം പറയുകയും വേണം. എങ്കിലും ചില നിമിത്തങ്ങൾ ഇവിടേയും പറയപ്പെടുന്നു. 

യാത്ര പുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം

ഏകാദശാദിമേƒനിഷ്ടേ ദ്വിതീയേ ശകുനേ പുനഃ
പ്രാണായാമാഃ ഷോഡശ സ്യുസ്തൃതീയേ തു ന ച വ്രജേൽ. ഇതി.

സാരം :-

യാത്ര പുറപ്പെട്ടാൽ ഒന്നാമതായി ദുശ്ശകുനം കണ്ടാൽ മടങ്ങിവന്ന് ശരീരശുദ്ധി വരുത്തി 11 പ്രാവശ്യം പ്രാണായാമം ചെയ്ത് പുറപ്പെടണം. അപ്പോഴും അനിഷ്ട ശകുനം കണ്ടാൽ മടങ്ങി വന്ന് മേൽപറഞ്ഞവണ്ണം 16 പ്രാവശ്യം പ്രാണായാമം ചെയ്യണം. വീണ്ടും യാത്ര പുറപ്പെടുമ്പോൾ ദുശ്ശകുനം കണ്ടാൽ ആ കാര്യത്തിനായി നിശ്ചയമായും പോകരുത് 

ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നു

രവിമുക്താദയസ്തിസ്രോ ദീപ്താ നേഷ്ടാസ്തതോƒപരാഃ
ശാന്താഃ ശുഭാഃ സ്വദിക്തുല്യഫലം ഹി ശകുനം മതം. ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കും അപ്പോൾ നില്ക്കുന്ന ദിക്കും അടുത്തു പ്രവേശിക്കേണ്ട ദിക്കും ഈ മൂന്നു ദിക്കുകളും ദീപ്തകളും ശേഷമുള്ള അഞ്ചുദിക്കുകൾ ശാന്തകളുമാകുന്നു. 

ദീപ്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം അശുഭപ്രദവും ശാന്തദിക്കുകളിൽ നിന്ന് അനുഭവപ്പെടുന്ന ശകുനം ശുഭപ്രദവുമാകുന്നു. ആദിത്യൻ നിൽക്കുന്ന ദിക്കും അതിന്റെ കാലവും മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.

ഗുരുവായൂരപ്പന്റെ ചിത്രം വീട്ടില്‍ വച്ചാൽ

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ വിവിധഭാവത്തിലുള്ള ചിത്രങ്ങള്‍ വീട്ടില്‍വച്ചാല്‍ ഓരോ ഭാവത്തിനും വിത്യസ്ത ഫലമാണ് ലഭിക്കുകയെന്നാണ് വിശ്വാസം. 

വെണ്ണ കട്ടുതിന്നുന്ന കണ്ണന്റെ രൂപമാണെങ്കില്‍ സന്താന സൗഭാഗ്യം 

ആലിലക്കണ്ണനാണെങ്കില്‍ സന്താന അരിഷ്ടത നീങ്ങുമെന്നുമാണ് വിശ്വാസം.

അകിട്ടില്‍ നിന്നും പാല്‍ കുടിക്കുന്ന കൃഷ്ണന്‍ – സന്താനങ്ങളുടെ ആരോഗ്യത്തിന്

ഓടക്കുഴലൂതുന്ന കൃഷ്ണന്‍- കുടുംബ ഐക്യത്തിനും കലഹം ഒഴിവാക്കാനും

രാധാകൃഷ്ണന്‍ – ദാമ്പത്യഭദ്രതയ്ക്ക്

കാളിയമര്‍ദ്ദനം -ശത്രുദോഷം മാറാനും സര്‍പ്പദോഷ നിവാരണത്തിനും

ഗോവര്‍ദ്ധനധാരി – ദുരിതങ്ങളില്‍ നിന്ന് മോചനം, പ്രതിസന്ധികലെ തരണം ചെയ്യാനും

രുഗ്മിണീ സ്വയംവരം – മംഗല്യഭാഗ്യത്തിന്

കുചേലകൃഷ്ണന്‍ – ദാരിദ്രമുണ്ടാവാതിരിക്കാനും ഋണമുക്തിക്കും സുഹൃത്ബന്ധങ്ങള്‍ നിലനിര്‍ത്താനും

പാര്‍ത്ഥസാരഥി –ജ്ഞാന പുരോഗതിക്കും ശത്രുനാശനത്തിനും

ഗുരുവായൂരപ്പന്‍ – സര്‍വ്വൈശ്വര്യത്തിന്

സുദര്‍ശനരൂപം – ശത്രുനിഗ്രഹം

ലക്ഷ്മീ നാരായണ രൂപം -കുടുംബ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താനും..

ഓം നമോ ഭഗവതേ വാസുദേവായ

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്

ശാന്തദീപ്തത്വമാശാനാം ശകുനാനാം ച തദ്വശാൽ
ശുഭാശുഭത്വമസ്ത്യേതദപി ശാസ്ത്രാന്തരോദിതം.

സാരം :-

ദിക്കുകൾക്ക് ശാന്തയെന്നും ദീപ്തയെന്നും രണ്ടു വിധം നാമം കല്പിക്കുന്നുണ്ട്. അതിനെ ആശ്രയിച്ച് ശകുനവും ശുഭരൂപമായും അശുഭരൂപമായും വരുന്നുണ്ട്. അത് അറിയാനുള്ള മാർഗ്ഗം  മറ്റു ചില ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി / ഇടതുവശത്തായി പട്ടി, കാക്ക, ആട്, മാൻ, ആന, എന്നീ ജന്തുക്കൾ പോകുന്നതായി കണ്ടാൽ

സൃഗാലനകുലവ്യാഘ്രചകോരോരഗപോത്രിണഃ
ഗച്ഛന്തോ ദക്ഷിണേ വാമേ ശ്വകാകാജമൃഗദ്വിപാഃ

ദൃഷ്ടാഃ പ്രശസ്താ ഏതേ തു ന ശുഭാഃ സ്യുർവിപര്യയാൽ.

സാരം :-

ദൈവജ്ഞന്റെ വലതുവശത്തായി കുറുക്കൻ, കീരി, കടുവ, ചെമ്പോത്ത്, സർപ്പം, പന്നി എന്നിവ പോകുന്നത് ശുഭമാകുന്നു. ഇടതുഭാഗമായി പോകുന്നതുകണ്ടാൽ അശുഭമാകുന്നു. 

പട്ടി, കാക്ക, ആട്, മാൻ, ആന, എന്നീ ജന്തുക്കൾ ഇടതുവശം വച്ചു പോകുന്നതായി കണ്ടാൽ ശുഭമാകുന്നു. ഈ ജന്തുക്കൾ വലതുവശം കൂടി പോകുന്നതു കണ്ടാൽ അശുഭമാകുന്നു.

ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ്

ചാഷഭാസഭരദ്വാജനകുലഛാഗബർഹിണഃ
മത്സ്യൗ ഘടീതിപദ്യോക്തം നിമിത്തം ച ശുഭപ്രദം.

സാരം :-

കാട്ടുകാക്ക, കുതള (ഒരുതരം പക്ഷി) ചെമ്പോത്ത്, കീരി, ആട്, മയിൽ ഇവയും ഹോരാശാസ്ത്രത്തിൽ  " മത്സ്യൗ ഘടീ നൃമിഥുനം " എന്നുള്ള ശ്ലോകം കൊണ്ട് പറഞ്ഞിട്ടുള്ളവയും ശുഭശകുനങ്ങളാണ്.

മേൽപ്പറഞ്ഞ ശ്ലോകം അർത്ഥബാഹുല്യം ഉള്ളവയാണെങ്കിലും ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം സാരം ഇങ്ങനെയാകുന്നു. രണ്ടു മത്സ്യങ്ങൾ, കുടം ധരിച്ചിട്ടുള്ള ഒരാൾ (വെറും കുടം ആകരുത്), ഗദാധാരിയായ പുരുഷൻ, വീണാധാരിണിയായ സ്ത്രീ, വില്ലു ധരിച്ചിട്ടുള്ള പുരുഷൻ; മുതല, തുലാസുധരിച്ചയാൾ, കന്യക, കറിസാധനങ്ങൾ, കത്തുന്ന തീയ്, അവരവരുടെ ജീവിതോപയോഗ്യങ്ങളായ സാധനങ്ങൾ ഇവയെല്ലാം നേരിട്ടു വന്നാൽ ശുഭമാകുന്നു. ഇവയുടെ ദർശനാദികളും ശുഭമാണ്.

ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ്

പ്രദക്ഷിണം ഖഗമൃഗാ യാന്തോ നൈവം ശ്വജംബുകൗ
അയുഗ്മാശ്ച മൃഗാഃ ശസ്‌താഃ ശസ്താ നിത്യം ച ദർശനേ.

സാരം :-

പക്ഷികളും മൃഗങ്ങളും വലതുവശത്തുകൂടി ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. കുറുക്കനും പട്ടിയും ഇടതുവശം ഒഴിഞ്ഞുപോകുന്നത് ശുഭമാണ്. മേൽപ്പറയപ്പെട്ട ആന, കുതിര, മുതലായ മൃഗങ്ങൾ ഒന്ന്, മൂന്ന് തുടങ്ങിയ ഒറ്റ സംഖ്യ ആയിരുന്നാൽ ശുഭമാകുന്നു. ഇങ്ങനെയുള്ള മൃഗങ്ങളെ വഴിയിൽ വച്ചെന്നല്ല ഏതു ഘട്ടത്തിലും ശുഭശകുനമായി കരുതാവുന്നതാണ്.

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു ഈവക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് കണ്ടാൽ ശുഭപ്രദമാകുന്നു

ആമം മാംസമഥാസവം മധുഘൃതേ ധൗതാംശുകാലേപനം
രത്നേഭദ്വിജവാജിനശ്ച നൃപതിം സംവർധമാനം നരം
ദേവം പാണ്ഡുരചാമരം സുമധുര സ്നിഗ്ധാന്നപാനേ ശവം
വിപ്രൗ ച ജ്വലദഗ്നിമത്ര ശുഭദം വിദ്യാന്നിമിത്തം ബുധഃ

സാരം :-

ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു മുൻപേ പച്ച ഇറച്ചി, മദ്യം, തേൻ, നെയ്യ്, വെള്ളമുണ്ട്, വെളുത്തകുറിക്കൂട്ട്, ആന, പക്ഷികൾ, രത്നങ്ങൾ, കുതിര, രാജാവ്, ധനജന സമൃദ്ധിയോടുകൂടിയ മനുഷ്യൻ, ദേവന്റെ എഴുന്നള്ളത്ത്, വെഞ്ചാമരം, മധുരവും പയസ്സുമുള്ള അന്നം, അപ്രകാരമുള്ള പാനീയം, ശവം, രണ്ട് ബ്രാഹ്മണർ, കത്തുന്ന തീയ്യ്,  ദൈവജ്ഞൻ പ്രശ്നത്തിനു പോകുന്ന വഴിയിൽ വച്ചു ഈവക പദാർത്ഥങ്ങൾ നേരിട്ട് വരുന്നത് കണ്ടാൽ ശുഭപ്രദമാകുന്നു.

പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ജ്യോതിഷക്കാരന്റെ മുമ്പിൽ വഴിമുറിച്ച് എടത്തോട്ടോ വലത്തോട്ടോ പോവുന്നതും, കടുക്, വിറക്, കല്ല്, പുല്ല്, മുതലായവയെ നേരിട്ടു കൊണ്ടുവരുന്നതും

പഥച്ഛേദോƒഹിമാർജാരഗോധാനകുലവാനരൈഃ
സർഷപേന്ധനപാഷാണതൃണാനീതിശ്ച ദോഷകൃൽ.

സാരം :-

പാമ്പ്, പൂച്ച, ഉടുമ്പ്, കീരി, ഇവർ ജ്യോതിഷക്കാരന്റെ മുമ്പിൽ വഴിമുറിച്ച് എടത്തോട്ടോ വലത്തോട്ടോ പോവുന്നതും, കടുക്, വിറക്, കല്ല്, പുല്ല്, മുതലായവയെ നേരിട്ടു കൊണ്ടുവരുന്നതും ദോഷമാകുന്നു.

കണ്ണിനും ചെവിക്കും മനസ്സിനും അനഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്

കാർപാസൗഷധകൃഷ്ണധാന്യലവണം ജലാദി ഹിംസാർത്ഥകം
ഭസ്മാംഗാരമയശ്ച തക്രമുരഗം പൂതിം ച വിൾഛദിതേ
ഭ്രാന്താപന്ന ജഡാന്ധമൂകബധിരക്ലീബാംശ്ച സന്യാസിനോ
യദ്യദ്ദൃങ്മനസോരനിഷ്ടമഖിലം കഷ്ടം നിമിത്തം വിദുഃ

സാരം :-

പരുത്തി, മരുന്ന്, എള്ള്, ഉപ്പ്, വല, ചൂണ്ട മുതലായ ഹിംസക പദാർത്ഥം, ഭസ്മം, തീക്കനൽ, ഇരുമ്പ്, മോര്, സർപ്പം, ദുർഗന്ധപദാർത്ഥം, മലം, ഛർദ്ദില്, ഭ്രാന്തൻ, ആപത്തിൽപ്പെട്ടവൻ, തിരിച്ചറിവില്ലാത്തവൻ, കണ്ണുകാണാൻപാടില്ലാത്തവൻ, ശബ്ദിക്കാൻ കഴിയാത്തവൻ, കേൾക്കാൻ കഴിയാത്തവൻ, നപുംസകൻ, സന്യാസി ഇവയും കണ്ണിനും ചെവിക്കും മനസ്സിനും അനഷ്ടമാണെന്നു തോന്നുന്ന മറ്റു പദാർത്ഥങ്ങളും വഴിയിൽ നേരിട്ട് വരുന്നതായാൽ പ്രഷ്ടാവിനു അനിഷ്ടഫലമാണ് പറയേണ്ടത്.

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെടുന്ന ദൂതൻ മതം ആശ്രമം ജാതി മുതലായവ കൊണ്ട് തന്നോട് സമാനനായിരിക്കണം

പാഷാണ്ഡാശ്രമവർണാനാം സവർണാഃ കാര്യസിദ്ധയേ
ത ഏവ വിപരീതാഃ സ്യുർദൂതാഃ കാര്യവിപത്തേയേ.

സാരം :-

പ്രഷ്ടാവിനാൽ നിയോഗിക്കപ്പെടുന്ന ദൂതൻ മതം ആശ്രമം ജാതി മുതലായവ കൊണ്ട് തന്നോട് സമാനനായിരിക്കണം. അങ്ങനെയാണെങ്കിൽ രോഗശാന്തി മുതലായ കാര്യ സിദ്ധി ഉണ്ടെന്ന് പറയണം. മതം, ആശ്രമം വർണ്ണം ഇവ കൊണ്ട് ദൂതൻ പ്രതികൂലനാണെങ്കിൽ കാര്യസാദ്ധ്യമുണ്ടാകയില്ലെന്ന് മാത്രമല്ല കാര്യനാശംകൂടി സംഭവിക്കും.

ഓരോ നക്ഷത്രക്കാർക്കും അതാത് നക്ഷത്രക്കാർ ജപിക്കേണ്ട ഗണേശ രൂപം

1 അശ്വതി   -  ദ്വിമുഖ ഗണപതി                                                   
2ഭരണി  -  സിദ്ധ ഗണപതി                                                                             
3കാർത്തിക  -  ഉച്ചിഷ്ട ഗണപതി                                                                       
4.രോഹിണി  - വിഘ്ന ഗണപതി                                                                     
5.മകയിരം... ക്ഷിപ്രഗണപതി
6 തിരുവാതിര   - ഹേരംബ  ഗണപതി 
7പുണർതം   -ലക്ഷ്മി  ഗണപതി
8.പൂയം  - മഹാഗണപതി
9.ആയില്യം   - വിജയ ഗണപതി 
10.മകം   - നൃത്യ  ഗണപതി
11.പൂരം   - ഊർധ്വ  ഗണപതി
12. ഉത്രം   - ഏകാക്ഷര ഗണപതി
13.അത്തം   - വരദ  ഗണപതി 
14.ചിത്തിര  - ത്രയക്ഷര ഗണപതി
15.ചോതി ..  ക്ഷിപ്ര പ്രസാദ ഗണപതി 
16.വിശാഖം ..  ഹരിദ്രാ ഗണപതി
17അനിഴം - ഏകദന്ത ഗണപതി 
18.തൃക്കേട്ട  -സൃഷ്ടി ഗണപതി
19.മൂലം  - ഉദ്ധാന ഗണപതി
20.പൂരാടം  - ഋണമോചന ഗണപതി 
21.ഉത്രാടം  - ഢുണ്ഡിഗണപതി 
22.തിരുവോണം  - ദ്വിമുഖ ഗണപതി
23 അവിട്ടം  - ത്രിമുഖ ഗണപതി
24 ചതയം - സിംഹ ഗണപതി
25 പൂരുരുട്ടാതി  - യോഗ ഗണപതി 
26 ഉത്രട്ടാതി  - ദുർഗ ഗണപതി 
27രേവതി  - സങ്കടഹര ഗണപതി

കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും, അഗ്നി കോണിലിരുന്ന് പക്ഷി ശബ്ദിച്ചാൽ യുവരാജാവിനെയും

പ്രാച്യാം ദിശി ശകുനരവോ യദി ഖലു ഭവിതാ സമാഗമോ രാജ്ഞാ
രാജകുമാരേണാഗ്നൗ യാമ്യാദിഷ്വേവമേവ നേതൃമുഖൈഃ ഇതി.

സാരം :-

കിഴക്കേ ദിക്കിൽ പക്ഷി ശബ്ദിച്ചാൽ രാജാവിനെയും, അഗ്നി കോണിലിരുന്ന് പക്ഷി ശബ്ദിച്ചാൽ യുവരാജാവിനെയും, തെക്കെ ദിക്കിലിരുന്ന് പക്ഷി ശബ്ദിച്ചാൽ സേനാപതിയേയും വഴിയിൽ വച്ച് കാണുമെന്ന് പറയണം.

ഇതുപോലെ അതാതു ദിക്കിലെ പക്ഷി ശബ്ദം കൊണ്ട് അതാത് നായകന്മാരോട് സംഗമം ഉണ്ടാകുമെന്നു പറയേണ്ടതാണ്.

ഗണപതി ഭഗവാന്റെ 32 ഭാവങ്ങൾ

ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട് ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്

1) ബാലഗണപതി :- കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.

2) തരുണഗണപതി :- യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.

3) ഭക്തിഗണപതി :- പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.

4) വീരഗണപതി :- ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.

5) ശക്തിഗണപതി :- 4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി.

6) ദ്വിജഗണപതി :- 3 ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.

7) സിദ്ധിഗണപതി :- എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.

8) ഉച്ചിഷ്ടഗണപതി :- സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി. 6 കൈകളിൽ മാതളം , നീലത്താമര , ജപമാല , നെൽക്കതിർ ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.

9) വിഘ്നഗണപതി :- എല്ലാ തടസ്സങ്ങളും നീക്കുന്ന ഗണപതി.

10) ക്ഷിപ്രഗണപതി :- വളരെ വേഗം പ്രവർത്തിക്കുന്ന ഗണപതിയാണ്. തുമ്പിക്കയ്യിൽ ഒരു കുടം നിറയെ അമൂല്ല്യ രത്നങ്ങൾ ആയിട്ടുള്ളതാണ്.

11) ക്ഷിപ്രപ്രസാദഗണപതി  :- പെട്ടെന്ന് പ്രസാദിക്കുന്ന ഗണപതിയാണ്. കുശപ്പുല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ഇരിക്കുന്നു.

12) ഹെരംബഗണപതി :- 5 മുഖമുള്ള ഗണപതി,വെളുത്ത നിറം, ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.

13) ലക്ഷ്മിഗണപതി :- തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.

14 ) മഹാഗണപതി  :-  തൃക്കണ്ണ് ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര, നെൽക്കതിർ എന്നിവ കൈകളിലേന്തിനിൽക്കുന്നു.

15) വിജയഗണപതി :- എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.

16 ) നൃത്തഗണപതി :- നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.

17) ഉർധ്വഗണപതി :-  6 കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.

18 ) ഏകാക്ഷര ഗണപതി  :-  തൃക്കണ്ണ് ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെ പുറത്താണ് ഇരിക്കുന്നത്.

19 ) വരദ ഗണപതി :- ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.

20) ത്രയാക്ഷരഗണപതി :- ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.

21) ഹരിന്ദ്രഗണപതി :- ഒരു പീഠംത്തിന്റെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.

22) ഏകദന്തഗണപതി :- ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.

23) സൃഷ്ടിഗണപതി :- ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.

24 ) ഉദ്ദണ്ടഗണപതി :- ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.

25) ഋണമോചനഗണപതി :- ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.

26 ) ധുണ്ടി ഗണപതി :- കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.

27 ) ദ്വിമുഖഗണപതി :- രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.

28 ) ത്രിമുഖഗണപതി :- സ്വർണ്ണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.

29 ) സിംഹഗണപതി :- ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.

30) യോഗഗണപതി :- യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.

31 ) ദുർഗ്ഗഗണപതി :- വിജയത്തിന്റെ പ്രതീകമാണ്‌ ഈ ഗണപതി.

32 ) സങ്കടഹരഗണപതി :- എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

അരയാലും കുട്ടികളിലെ ശ്രവണശക്തിയും

ആല്‍മരത്തിനു "ബോധി" എന്നൊരു പേരുണ്ട്. കേശവാലയമെന്നും.

പണ്ടുകാലം മുതല്‍ ആലിന്‍റെ ചുവട്ടില്‍ കുട്ടികളെ കിടത്തുന്നത് ബുദ്ധിവര്‍ദ്ധകമാണെന്ന് വിശ്വസിച്ചു പോന്നു. വളരെ ചെറുപ്പത്തില്‍ ചെവി കേള്‍ക്കാത്ത കുട്ടിയെ ആലിന്‍റെ ചുവട്ടില്‍ കൊണ്ടുപോയി കിടത്തിയാല്‍ ചെവി കേള്‍ക്കും. ഇതൊന്നും അത്ഭുതമല്ല.

ഇലകളുടെ ദലമര്‍മ്മരം സദാ ഉള്ള വൃക്ഷമാണ് അരയാല്‍. ആലിന്‍റെ ചുവട്ടില്‍ കിടക്കുമ്പോള്‍ ഇലകള്‍ വായുവില്‍ ഉണ്ടാക്കുന്ന അനുരണനം കുട്ടിയുടെ ത്വക്കില്‍ അതിന്‍റെ സ്പന്ദനങ്ങള്‍ ഉണ്ടാക്കുന്നു. ത്വക്കില്‍ ഉണ്ടാകുന്ന സ്പന്ദനങ്ങള്‍ കുട്ടിയുടെ ടിമ്പാനത്തില്‍, ചെവിയുടെ നാഡിയില്‍ വരുത്തുന്ന പരിണാമം ആണ് കേള്‍വിശക്തി വര്‍ദ്ധിക്കാനുള്ള ഒരു കാരണം. അത് ഒരു അനുബന്ധകാരണം മാത്രമാണ്. അതല്ല പ്രധാനകാരണം.

പലപ്പോഴും പ്രസവസമയത്ത് ആദ്യം കാലുകള്‍ പുറത്തേക്ക് വരുന്ന കുട്ടികള്‍ക്ക് പൊക്കിള്‍ക്കൊടി മുറിയുമ്പോള്‍ പ്രാണവായുവിന്‍റെ - ഓക്സിജന്‍ - സഞ്ചയം കുറയും. തദ്ഫലമായി കുറെ കോശങ്ങള്‍ നശിക്കും. ഒരു ഓക്സിജന്‍ ചേംബറില്‍ കൃത്യമായി നിരീക്ഷിച്ച് ഓക്സിജന്‍ അപ്പോള്‍ത്തന്നെ കൊടുത്താല്‍ കുഴപ്പങ്ങള്‍ ഉണ്ടാവില്ല.

 പലപ്പോഴും പല കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇത് നടക്കാറില്ല. ഓക്സിജന്‍ കൊടുക്കുമ്പോള്‍ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ കൊടുക്കണം. കൂടിപ്പോയാല്‍ പിന്നെയും കുഴപ്പമാണ്.

ഇവിടെയാണ്‌ വൃക്ഷരാജനായ ആലിന്‍റെ പ്രഭാവം. ഒരു ശിശുവിനെ കൊണ്ടുവരുമ്പോള്‍ അതിന്‍റെ സന്തോഷം മര്‍മ്മരങ്ങളില്‍ കൂടും. ഇത് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും മനസ്സിലാകില്ല. ഇത് മനസ്സിലാകണമെങ്കില്‍ ചെറുപ്പത്തില്‍ ദേവതാവിജ്ഞാനം പഠിക്കണം. പ്രായമായിക്കഴിഞ്ഞു പഠിച്ചാല്‍ ശരിക്കങ്ങു സമ്മതിക്കാന്‍ പറ്റില്ല - ചിലപ്പോള്‍ ശരിയായിരിക്കും; എങ്കിലും അതിനൊരു ശാസ്ത്രീയ തെളിവില്ലല്ലോ എന്ന ചിന്ത! ചെറുപ്പത്തില്‍ പഠിക്കുന്ന കാര്യത്തിനു ശാസ്ത്രീയതെളിവു വേണ്ട. അത് അനുഭവം ആണ്.

അച്ഛന്‍റെ, അമ്മയുടെ കൈ പിടിച്ചു ആലിനു പ്രദക്ഷിണം വെയ്ക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ഇതരവൃക്ഷങ്ങളില്‍ കാണാത്തവിധം ആലിന്‍റെ ഇലയുടെ മര്‍മ്മരം കൂടുമ്പോള്‍ അവന്‍ തിരിച്ചറിയും - തന്നെ സ്വീകരിച്ചിരിക്കുന്നു. അവന്‍ അവന്‍റെ അച്ഛനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അച്ഛന്‍ പറയും - "കണ്ടില്ലേ മോനേ, അത് നിന്നെക്കണ്ടിട്ടു സന്തോഷിക്കുന്നതാണ്. ആല്‍മരം നിന്‍റെ ആഗമനത്തില്‍ സന്തോഷിച്ചിരിക്കുന്നു."

"പീത്വാ അംബരപീയൂഷം" - അംബരപീയൂഷം നീ ആവോളം പാനം ചെയ്യുക! ഇതൊക്കെ ഒരു സ്വാപ്നികഭാഷ ആണ്. ആ അംബരപീയൂഷം പാനം ചെയ്യുമ്പോളാണ് ആല്‍ അല്ലെങ്കില്‍ മരം മുറിക്കാന്‍ പോകുമ്പോള്‍ അവന്‍റെ ഹൃദയത്തെ തടയുന്നത്.

അവിടെ ആല്‍മരം ആ ഓക്സിജന്‍ ക്രമപ്പെടുത്തിക്കൊടുക്കുമ്പോള്‍ ചെവി കേള്‍ക്കും. അപ്പോഴാണ്‌, ഇന്നയിടത്തു പോയി തൊഴുതപ്പോള്‍ ചെവികേട്ടു എന്നൊക്കെ പറയുന്നത്. കഥകളൊക്കെ ഇങ്ങനെ ഉണ്ടാകുന്നതാണ്.

സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു ആ ദിക്കിന്റെ അധിപൻ വരുമെന്നോ

ഗച്ഛതസ്തിഷ്ഠതോ വാപി ദിശി യസ്യാം പ്രതിഷ്ഠിതഃ
വിരൗതി ശകുനോ വാച്യസ്തദ്ദിക്സ്ഥേന സമാഗമഃ.

സാരം :-

യാത്ര പുറപ്പെടുമ്പോഴോ അല്ലെങ്കിൽ ഒരിടത്തിരുന്ന് ഏതിനേയോ കുറിച്ച് ചിന്തിക്കുമ്പോഴോ ഏതൊരു ദിക്കിൽ നിന്ന് പക്ഷിയുടേയോ മറ്റോ ശബ്ദം കേൾക്കുന്നു ആ ദിക്കിന്റെ അധിപൻ വരുമെന്നോ വഴിയിൽ വച്ച് കാണുമെന്നോ പറയണം.

അതായത് യാത്രാ സമയം കിഴക്കു നിന്ന് പക്ഷിയുടെ ശബ്ദം ഉണ്ടായാൽ ക്ഷത്രിയ വംശജനോ അഥവാ രാജാവോ വഴിയിൽ കണ്ടുമുട്ടുമെന്ന് പറയണം. മറ്റു ദിക്കുകളിൽ വച്ചുണ്ടാകുന്ന ശകുനംകൊണ്ടും എപ്രകാരം തന്നെ വിചാരിക്കണം.

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും, കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും

രാജാ കുമാരോ നേതാ ച ദൂതഃ ശ്രേഷ്ഠശ്ചരോ ദ്വിജഃ
ഗജാധ്യക്ഷശ്ച പൂർവാദ്യാഃ ക്ഷത്രിയാദ്യാശ്ചതുർദിശഃ

സാരം :-

കിഴക്കേ ദിക്കിൽ രാജാവും അഗ്നി കോണിൽ യുവ രാജാവും തെക്കേ ദിക്കിൽ സേനാനായകനും നിരൃതി കോണിൽ ദൂതനും പടിഞ്ഞാറെ ദിക്കിൽ പുരോഹിതനും വായുകോണിൽ ഗജാധിപതിയും വിധിക്കപ്പെട്ടിരിക്കുന്നു. വിശേഷിച്ച് കിഴക്ക് ക്ഷത്രിയനും തെക്ക് വൈശ്യനും പടിഞ്ഞാറ് ശൂദ്രനും വടക്ക് ബ്രാഹ്മണനും ഇങ്ങനെ നാലു ദിക്കുകളിലായി നാലു വർണ്ണങ്ങളെയും കല്പിച്ചിരിക്കുന്നു.

ദേവീ പീഠങ്ങൾ എന്താണ്?

സതീദേവിയുടെ മൃതശരീരം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഷ്ണം കഷ്ണങ്ങളായി മുറിഞ്ഞു വീണു.  ആ സ്ഥാനങ്ങൾക്കാണ് ദേവീ പീഠങ്ങൾ എന്ന് പറയുന്നത്.  

ശിവനെ ക്ഷണിക്കാതെ ദക്ഷൻ നടത്തിയ യാഗത്തിൽ വച്ച് സതി അഗ്നിയിൽ ചാടി മരിച്ചു.  കുപിതനായ ശിവൻ ദക്ഷനെ നശിപ്പിച്ച ശേഷം സതീദേവിയുടെ മൃതശരീരവുമായി ഒരു ഭ്രാന്തനെപ്പോലെ സർവ്വ ദിക്കിലും ചുറ്റി നടന്നു.  ശിവന്റെ മാനസിക വിഭ്രമത്തിന് അറുതി കാണാതെ വന്നപ്പോൾ ദേവകൾ പരിഭ്രമിച്ചു.  ശിവനെ ഈ ദുഃഖത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹാവിഷ്ണു ഒരു അമ്പും വില്ലും എടുത്ത് ആരും കാണാതെ  ശിവനെ അനുഗമിച്ചു.  സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം ശിവനറിയാതെ മൃതദേഹത്തിൽ ശരം ഏല്പിച്ചുകൊണ്ടിരുന്നു.  ശരം ഏറ്റു സതിയുടെ ശരീരം കഷ്ണം കഷ്ണങ്ങളായി പല ദിക്കുകളിലും ചിതറി വീണു.  അങ്ങനെ ഏതാനും നാളുകൾ കൊണ്ട് സതിയുടെ ശരീരം മുഴുവൻ പലസ്ഥലങ്ങളിലായി നിലംപതിച്ചുകഴിഞ്ഞപ്പോൾ ശിവൻ ഏകനായി കൈലാസത്തിലേക്ക് പോവുകയാണുണ്ടായത്.  

സതീദേവിയുടെ ശവശരീരത്തിന്റെ കഷ്ണങ്ങൾ 108 ദിക്കുകളിൽ വീണു.  അതുകൊണ്ടുതന്നെ 108 ദേവിപീഠങ്ങളും ഉണ്ടായി. അവ താഴെ പറയുന്നു.

ദേവീ പീഠം                     ദേവീ നാമം 

1. വാരണാസി               വിശാലാക്ഷി 
2. നൈമിശാരണ്യം        ലിംഗാധാരിണി
3. പ്രയാഗ്                       കുമുദ
4. ഗന്ധമാദനം               കാമുകി
5. ദക്ഷിണകൈലാസം  കുമുദ
6. ഉത്തരകൈലാസം     കുമുദ
7. ഗോമന്ദം                     ഗൗതമി
8. മന്ദരം                         കാമചാരിണി
9. ചൈത്രരഥം               മധോൽക്കട
10.ഹസ്തിനപുരം         ജയന്തി
11.കന്യാകുബ്ജം          ഗൗരി
12. മലയാചലം              രംഭ
13. ഏകാംരപീഠം           കീർത്തിമതി
14. വിശ്വം                       വിശ്വേശ്വരി
15. പുഷ്കരം                 പുരുഹൂത
16. കേദാരപീഠം             സന്മാർഗദായിനി
17. ഹിമവൽപൃഷ്ഠം      മന്ദ
18. ഗോകർണം              ഭദ്രകർണികാ
19. സ്ഥാനേശ്വരം           ഭവാനി
20. വില്വകം                    വില്വപത്രിക
21. ശ്രീശൈലം               മാധവി
22. ഭദ്രേശ്വരം                  ഭദ്ര
23. വരാഹശൈലം        ജയ
24. കമലാലയം              കമല
25. രുദ്രകോടി                 രുദ്രാണി
26. കാലാഞ്ജരം             കാളി
27. സാലഗ്രാമം               മഹാദേവി
28. ശിവലിംഗം                ജലപ്രിയ
29. മഹാലിംഗം               കപില
30. മാകോടം                   മുകുടേശ്വരി
31. മായാപുരി                കുമാരി
32. സന്താനം                   ലളിതാംബിക
33. ഗയ                            മംഗല
34. പുരുഷോത്തമം        വിമല
35. സഹസ്രോക്ഷം         ഉല്പലാക്ഷി
36. ഹിരണ്യാക്ഷം            മഹോൽപ്പല
37. വിപാശ                      അമോഘാക്ഷി
38. പുണ്ഡ്രവർധനം         പാടല
39. സുപാർശ്വം                 നാരായണി
40. ത്രികൂടം                      രുദ്രസുന്ദരി
41. വിപുലം                       വിപുല
42. മലയാചലം                 കല്യാണി
43. സഹ്യാദ്രി                      ഏകവീര
44. ഹരിശ്ചന്ദ്രം                   ചന്ദ്രിക
45. രാമതീർത്ഥം                രമണ
46. യമുനാതീർത്ഥം           മൃഗാവതി
47. വികോടതീർത്ഥം          കോടി
48. മാധവവനം                   സുഗന്ധ
49.ഗോദാവരീ തീർത്ഥം      ത്രിസന്ധി
50. ഗംഗാദ്വാരം                     രതിപ്രിയ
51. ശിവകുണ്ഡം                  ശുഭാനന്ദ
52. ദേവികാ തടം                 നന്ദിനി
53. ദ്വാരവതി                        രുക്മിണി
54. വൃന്ദാവനം                       രാധ
55. മധുര                              ദേവകി
56. പാതാളം                         പരമേശ്വരി
57. ചിത്രകൂടം                       സീത
58. വിന്ധ്യ                             വിന്ധ്യാദിവാസിനി
59. കരവീരം                         മഹാലക്ഷ്മി
60. വിനായകം                      ഉമാദേവി
61. വൈദ്യനാഥതീർത്ഥം      ആരോഗ്യ
62. മഹാകാളം                      മഹേശ്വരി
63. ഉഷ്ണതീർത്ഥം              അഭയ
64. വിന്ധ്യാപർവതം              നിതംബ
65. മാണ്ഡവ്യയം                    മാണ്ഡവി
66. മഹേശ്വരിപുരം                സ്വാഹ
67. ഛഗലാണ്ഡം                    പ്രചണ്ഡ
68. അമരകാടകം                  ചണ്ഡിക
69. സോമേശ്വരം                    വരാരോഹ
70. പ്രഭാസം                            പുഷ്കരവതി
71. സരസ്വതി                         ദേവമാതാ
72. മഹാലയം                        മഹാഭോഗ
73. പായോഷ്ണി                  പിങ്കളെശ്വരി   
74. കൃതശൗചം                     സിംഹിക
75. കാർത്തിക                     അതിശാങ്കരി
76. വർത്തകം                       ഉൽപ്പല
77. ശോണസംഗമം              സുഭദ്ര
78. സിദ്ധവനം                     മാതാ (ലക്ഷ്മി )
79.  ഭാരതാശ്രമം                അനംഗ
80. ജാലന്ധരം                    വിശ്വമുഖി
81. കിഷ്കിന്ധ പർവതം      താര
82. ദേവദാരു വനം            പുഷ്ടി
83. കാശ്മീരമണ്ഡലം        മേധ
84. ഹിമാദ്രി                        ഭീമ
85. കപാലമോചനം          ശുദ്ധി
86. കായാവരോഹണം     മാതാവ്
87. ശംഖോദാരണം           ധര
88. പിണ്ടാരകം                 ധൃതി
89. ചന്ദ്രഭാഗ                     കല
90. മച്ച്ചോദം                 ശിവധാരിണി
91. വേണ                         അമൃത
92. ബദര്യാശ്രമം            ഉർവശി
93. ഉത്തരകുരു              ഔഷധി
94. കുശദീപം                 കുശോഭഗ
95. ഹേമകൂടം                മന്മഥ
96. കുമുദം                    സത്യവാദിനി
97. അശ്വധം                 വന്ദനീയ
98. വൈശ്രവണാലയം       നിധി
99. വേദപതനം             ഗായത്രി
100. ശിവസന്നിധി        പാർവതി
101. ദേവലോകം         ഇന്ദ്രാണി
102. ബ്രഹ്മലോകം       സരസ്വതി
103. സൂര്യബിംബം         പ്രഭ
104. മാതൃലോകം         വൈഷ്ണവി
105. സതീതീർത്ഥം       അരുന്ധതി
106. രാമതീർത്ഥം          തിലോത്തമ
107. ചിത്തം                    ബ്രഹ്മകല
108. ജീവശക്തി              ശക്തി

പതിനെട്ടരക്കവികൾ

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല .

പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ.

പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ

ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു.

തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ

കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്.

കാക്കശ്ശേരി ഭട്ടതിരി

ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.

ഉദ്ദണ്ഡശാസ്ത്രികൾ

ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.

പൂനം നമ്പൂതിരി

മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌.

ദിവസവും ശംഖ് മുഴക്കിയാല്‍ സംഭവിക്കുന്ന മാറ്റങ്ങൾ

 പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം

ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ  പല അവതാരങ്ങളും  ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത്.

ശംഖിന്റെ ഉപയോഗങ്ങള്‍

വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത്. 

1) ശംഖനാദം മുഴക്കുവാനും 

2) ആരാധനാവശ്യങ്ങള്‍ക്കും. 

ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോലെയുള്ള ആദരവ് അതിന് ലഭിക്കാറില്ല.

ശംഖ് ആരാധിക്കേണ്ട രീതികള്‍

ശംഖ് ഒരു വീട്ടിലെ എല്ലാ ആളുകളും ആരാധിക്കേണ്ട ഒന്നാണ്. അത് ഒരു ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഴക്കണം. ഇനി ശംഖും വാസ്തുവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളിലേക്ക് കടക്കാം.

1) വീട്ടിലേക്ക് ശംഖ് കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് രണ്ടെണ്ണം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാത്രവുമല്ല അവ രണ്ടും രണ്ട് സ്ഥലത്തായി അകലത്തില്‍ വയ്ക്കുവാനും ശ്രദ്ധിക്കണം.

2) മുഴക്കുവാന്‍ ആയി ഉപയോഗിക്കുന്ന ശംഖ് ഒരിക്കലും ജലദര്‍പ്പണത്തിനോ, മന്ത്രോച്ചാരണ സമയത്തോ ഉപയോഗിക്കുവാന്‍ പാടില്ല. അത് മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ട ഒന്നാണ്.

3) ആരാധിക്കുവാനായി ഉപയോഗിക്കുന്ന ശംഖ്, ഗംഗാ ജലത്തില്‍ മുക്കിയതും, വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്നതും ആയിരിക്കണം.

4) ആരാധനക്കായി ഉപയോഗിക്കുന്ന ശംഖ്, മുഴക്കുവാന്‍ ഉപയോഗിക്കുന്ന ശംഖിന്റെ മുകളിലായോ, മുകളിലുള്ള സ്ഥലത്തായോ വയ്‌ക്കേണ്ടതായി കണക്കാക്കുന്നു.

5) ഒരേ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ശംഖുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.

6) പൂജയുടെ സമയത്തോ അല്ലാതെയോ ഒരിക്കലും ശംഖ് ശിവലിംഗത്തിന് മുകളില്‍ വയ്ക്കുവാനോ അതില്‍ തൊട്ടിരിക്കിവാനോ പാടില്ല.

7) സൂര്യഭഗവാനോ ശിവഭഗവാനോ ജലദര്‍പ്പണം നടത്തുന്നതിന് ശംഖ് ഉപയോഗിക്കാന്‍ പാടില്ല.

ശ്രദ്ധിക്കുക: ശംഖ് വാങ്ങുമ്പോള്‍ ഉത്തമമായ ശംഖ് തന്നെ വാങ്ങേണ്ടതാണ്. തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും

ആരഭ്യ സ്വോദയാദർക്കഃ പൂർവാദ്യഷ്ടാസു ദിക്ഷ്വപി
സഞ്ചരത്യർധസംയുക്താഃ സപ്ത നാഡീർദിവാനിശം.

മുക്തപ്രാപ്‌തൈഷ്യസൂര്യാസു ഫലം ദിക്ഷു തഥാവിധം
അംഗാരദീപ്തധൂമിന്യസ്താശ്ച ശാന്താസ്തതോƒപരാഃ

സാരം :-

സൂര്യൻ ഏഴര നാഴിക വീതം ഓരോ ദിക്കുകളിൽ ഉദയ സമയം മുതൽ രാത്രിയും പകലും സഞ്ചരിക്കുന്നു. ഉദിച്ച് ഏഴര നാഴിക പുലരുന്നതുവരെ കിഴക്കേ ദിക്കിലും അതിനുമേൽ ഏഴര നാഴിക സമയം അഗ്നി കോണിലും ഇങ്ങനെ എട്ടു ദിക്കുകളിലായി സൂര്യൻ എട്ട് യാമകാലം കഴിക്കുന്നു. ഇവയിൽ ആദിത്യൻ നിൽക്കുന്ന ദിക്കിനെ ദീപ്തി എന്നും ആദിത്യൻ ഉപേക്ഷിച്ച ദിക്കിനെ അംഗാരം എന്നും അടുത്തു ചെല്ലാൻ പോകുന്ന ദിക്കിനെ ധൂമിനി എന്നും ശേഷമുള്ള അഞ്ച് ദിക്കുകളെ ശാന്ത എന്നും പറയപ്പെടുന്നു.

ഉദയം മുതൽ ഏഴര നാഴിക പുലർച്ചെവരെ സൂര്യചാരം കിഴക്കേ ദിക്കിലാണല്ലോ. അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്ക് ഈശാനകോണ്, ഇത് അംഗാരം, നീറിപ്പോയത് കഴിഞ്ഞത് എന്നു സാരം. സൂര്യൻ നിൽക്കുന്ന ദിക്ക് കിഴക്ക് ഇത് ദീപ്തിയാകുന്നു. ജ്വലിച്ചുകൊണ്ടിരിക്കുന്നത് അപ്പോൾ അനുഭവിക്കുന്നത് എന്നു സാരം. സൂര്യൻ പിന്നീട് ചെല്ലാൻ പോകുന്ന ദിക്ക് അഗ്നി കോണ്. ഇത് ധൂമിനി, പുകയുന്നത് വരാനുള്ളത് എന്നു സാരം. മറ്റുള്ള ദിക്കുകൾ അഗ്നി ബന്ധമില്ലാതെ ശാന്തമായിക്കുന്നു എന്നു സാരം.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം കഴിഞ്ഞതാണെന്നും സൂര്യൻ ചെല്ലാൻ പോകുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം വരാനുള്ളതാണെന്നും അറിയണം.

**********************************

തൽപഞ്ചമദിശാം തുല്യം ഫലം ത്രൈകാല്യമാദിശേൽ
പരിശേഷദിശോർവാച്യം യഥാസന്നം ശുഭാശുഭം ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ചുണ്ടാകുന്ന ശകുനഫലം അനുഭവിച്ചതാണെന്ന് മുമ്പേ പറഞ്ഞുവല്ലോ. അതുപോലെ അതിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനത്തിന്റെ ഫലവും അനുഭവിച്ചതാണെന്ന് പറയണം. സൂര്യൻ നിൽക്കുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം അപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും സൂര്യൻ അടുത്തുചെല്ലാൻ പോകുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം ഭാവിയിൽ അനുഭവിപ്പാനുള്ളതാണെന്നും പറയണം.

സൂര്യൻ കിഴക്കേ ദിക്കിൽ നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ന്യായം അനുസരിച്ച് അഗ്നികോണ്, കിഴക്ക്, ഈശാനകോണ്, നിരൃതികോണ്, പടിഞ്ഞാറ് വായുകോണ് ഈ ആറു ദിക്കുകളിലെ ഫലം ഇവിടെ പറഞ്ഞുവല്ലോ. ബാക്കി ശേഷിച്ചിട്ടുള്ളത് തെക്ക്, വടക്ക് ഈ ദിക്കുകളിലാണല്ലോ. തെക്ക് പകുതിക്ക് കിഴക്കുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അഗ്നികോണിനു പറഞ്ഞിട്ടുള്ളവണ്ണവും പകുതിക്ക് പടിഞ്ഞാറുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം നിരൃതി കോണിനു പറഞ്ഞിട്ടുള്ളവണ്ണവും വടക്ക് പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം ഈശാനകോണിനു പറഞ്ഞപോലെയും പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം വായുകോണിനു പറഞ്ഞപോലെ ധരിച്ചുകൊള്ളണം. ഇതുപോലെ മറ്റു ഘട്ടങ്ങളും ചിന്തിച്ചുകൊള്ളണം.

മോക്ഷ - ഹിന്ദുമത Videos

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ

ശകുനഫലാനാമപി ഭൂതാനാഗതവർത്തമാനത്വം
തത്സംഭവദിഗ്വശതോ ജ്ഞേയം ശാസ്ത്രാന്തരോക്തമേതദപി.

സാരം :-

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ എന്നുള്ള വാസ്തവവും അറിയേണ്ടതാണല്ലോ. ഇത് ശകുനം ഏതൊരു ദിക്കിൽ വച്ചാണോ സംഭവിക്കുന്നത് ആ ദിക്കിനെ ആശ്രയിച്ച് ചിന്തിക്കേണ്ടവയാണ്.

പരദൂഷണം പറയരുത്

പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരും, ഭാര്യയും കൂടി ഒരിക്കല്‍ കാട്ടില്‍ വിറകിന്, ചുള്ളി ഒടിച്ചുകൊണ്ട്  നില്ക്കുമ്പോള്‍, ഒരു ബ്രാഹ്മണന്‍ ആ വഴി വന്നു.  തീണ്ടലും,  തൊടീലും ഉള്ള അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ പറയന്‍ ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞുകൊടുക്കണമായിരുന്നു.

 പാക്കനാര്‍ വഴിമാറി നിന്നിട്ട് ഭാര്യയോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന്‍ എന്തിനു വഴി മാറി കൊടുക്കണം എന്ന് ചോദിച്ചു. പാക്കനാര്‍ : ആ ഒരു അട്ട നിനക്കും ആയി എന്ന് മറുപടി പറഞ്ഞു. അതെപ്പറ്റി അറിയാന്‍ പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.

പാക്കനാര്‍ പറഞ്ഞു തുടങ്ങി: ഈ ബ്രാഹ്മണന്‍,  പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി. അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില്‍ വെന്തുകൊണ്ടിരിക്കുമ്പോള്‍, ചൂടേറ്റു മുകളിലെ ഓലയില്‍ നിന്ന് ഒരു അട്ട ചെമ്പില്‍ വീണു. വെന്തു വാര്‍ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര്‍ ചത്ത അട്ടയെ കണ്ടത്. ഉടനെ അവര്‍ നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ വാല്യക്കാര്‍ അട്ട വീണ ചോറ് കഴിച്ചു.

കര്‍മ്മഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന്‍ മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ കഴിക്കാൻ ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കിയിരുന്നു.

ഈ ബ്രാഹ്മണന്‍ എന്നും കിടക്കുമ്പോള്‍ ഓം ചിത്ര ഗുപ്തായ നമഃ എന്ന് ജപിക്കുക പതിവുണ്ട്. അതിനാല്‍ യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവുതോന്നി. ചിത്രഗുപ്തന്‍ ഒരു രാത്രിയില്‍ സ്വപ്നത്തില്‍വന്നു.  ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദുഃസ്ഥിതി ഉണ്ടെന്ന് അറിയിച്ചു. ബ്രാഹ്മണന്‍ പശ്ചാത്തപിച്ച് മാപ്പ് ചോദിച്ചു. 

അപ്പോള്‍ ചിത്രഗുപ്തന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു. നാളെ മുതല്‍ അങ്ങയുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പ്രായം ആയ മൂത്ത മകളോട് പറയുക.

അങ്ങനെ പിറ്റേന്ന് മുതല്‍ ബ്രാഹ്മണന് കുളിക്കാന്‍ എണ്ണ കൊടുക്കുക, മുണ്ട് എടുത്തുകൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന്‍ കൊടുക്കുക,  കാല്തിരുമ്മി കൊടുക്കുക,  എല്ലാം മകള്‍ ചെയ്തുതുടങ്ങി. വാല്യക്കാര്‍ മുഖേന ഈ വിവരം വെളിയില്‍ അറിഞ്ഞു. 

നാട്ടുകാര്‍ നമ്പൂതിരി, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു,  എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി. നിരപരാധി ആയ ബ്രാഹ്മണനെപറ്റി അപവാദം പറയുന്നവര്‍ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര്‍ ആ ഒരു അട്ട നിനക്കുമായി എന്ന് ഭാര്യയോട്‌ പറഞ്ഞത്.

പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില്‍‍ ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള്‍ പറയുന്നവര്‍ക്ക് വരും. ഇനിമേല്‍ പരദൂഷണം നിര്‍ത്തുക. പരദൂഷണം പറയണം എന്ന് തോന്നുമ്പോള്‍ നാരായണ, നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.                                       

ഈശ്വരവിശ്വാസികള്‍ തന്നെയല്ലേ പൂജയ്ക്കായി പൂക്കള്‍ പറിച്ചും മൃഗബലി നടത്തിയും മറ്റും പ്രകൃതിയെ നശിപ്പിക്കുവാന്‍ കൂട്ടു നില്ക്കുന്നതു്?

‘ഈശ്വരാ ! അയല്‍പക്കത്തുള്ളവന്റെ കണ്ണു പൊട്ടിക്കണേ, അവന്റെ ജോലി നഷ്ടമാക്കണേ, അവനെ നശിപ്പിക്കണേ,’ എന്നും മറ്റും പ്രാര്‍ത്ഥിക്കുന്നവരെ ഈശ്വരവിശ്വാസികള്‍ എന്നു വിളിക്കുവാന്‍ പാടില്ല. സ്വാര്‍ത്ഥലാഭത്തിനായി ഈശ്വരനെ അവര്‍ ഒരു ഉപകരണമാക്കുകയാണു ചെയ്യുന്നതു്. ദ്രോഹമനസ്സുള്ളവരുടെ വിശ്വാസം ഭക്തിയില്‍നിന്നുണ്ടാകുന്നതല്ല. സ്വന്തം കാര്യം നേടാനുള്ള പ്രാകൃതവിശ്വാസമാണതു്. ശരിയായ ഭക്തന്‍ ഈശ്വരാദര്‍ശമറിഞ്ഞു് അതനുസരിച്ചു നീങ്ങുന്നവനാണു്. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ ആശ്വസിപ്പിക്കാന്‍ എത്തുന്നതുപോലെ, അന്യദുഃഖത്തില്‍, തന്നെ മറന്നു സഹായിക്കാന്‍ ഓടിയെത്തുന്ന ഒരു ഭാവം അവനില്‍ ഉണ്ടായിരിക്കും.

ശരിയായ ഈശ്വര വിശ്വാസി പ്രകൃതിയെയും മനുഷ്യനെയും ഈശ്വരന്റെ തന്നെ പ്രത്യക്ഷരൂപമായിക്കണ്ടു സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു. അവന്‍ ആരെയും തന്നില്‍ നിന്ന് ഭിന്നമെന്നു കാണുന്നില്ല. അന്യന്റെ കുറ്റവും കുറവും, കാണാത്ത, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാന്‍ കഴിവുള്ള ഹൃദയത്തില്‍ മാത്രമേ ഈശ്വരനു വസിക്കുവാന്‍ ആവുകയുള്ളൂ. അത്രകണ്ടു കാരുണ്യമുള്ള ഒരു മനസ്സിന്റെ ഉടമയ്ക്കു് ഈശ്വരപ്രീതിക്കായി എങ്ങനെ ജന്തുബലിയും മറ്റും നടത്താനാകും? തന്റെ ഉള്ളിലെ മൃഗീയവാസനകളെയാണു് ഈശ്വരനു് അവന്‍ ബലിയര്‍പ്പിക്കുന്നതു്. തന്റെ അഹങ്കാരത്തെയാണു ഹിംസിക്കുന്നതു്.

ഹിംസ പ്രകൃതിനിയമത്തിന്റെ ഭാഗമാണു്. അതു തീര്‍ത്തും ഒഴിവാക്കാന്‍ പറ്റുകയില്ല. തന്റെ ഭക്ഷണത്തിനായി വേട്ടയാടുന്നതും മറ്റും അധര്‍മ്മമാണെന്നു പറയാനാകില്ല. എന്നാല്‍ ആവശ്യത്തില്‍ക്കവിഞ്ഞു് എന്തു നശിപ്പിക്കുന്നതും ഹിംസയാണു്. കഞ്ഞി കുടിക്കുവാന്‍വേണ്ടി ഒരു പ്ലാവില നുള്ളുന്നതു തെറ്റല്ല. എന്നാല്‍; അതിനായി അഞ്ചാറു പ്ലാവില പിച്ചുന്നതു അധര്‍മ്മമാണു്. ഇപ്രകാരം ഈശ്വരപൂജയ്ക്കായി ചെടികള്‍ നട്ടു നനച്ചുവളര്‍ത്തി അവയില്‍നിന്നു പൂക്കള്‍ ഇറുക്കുന്നതു തെറ്റാണെന്നു പറയുവാന്‍ കഴിയില്ല. തുളസിക്കു വെള്ളമൊഴിക്കുമ്പോള്‍ ഈശ്വരവിശ്വാസിയായ ഒരുവന്‍ ശ്രീകൃഷ്ണനെത്തന്നെയാണു പൂജിക്കുന്നതു്. അരയാലിനു പ്രദക്ഷിണം വയ്ക്കുമ്പോഴും പശുവിനു പുല്ലു തീറ്റുമ്പോഴും എല്ലാം അവന്റെ മനസ്സു് ഭഗവാനിലാണു നില്ക്കുന്നതു്. കൂവളത്തിനു വളമിടുമ്പോള്‍ അതു ശിവനു പ്രീതികരമായിത്തീരുന്നു എന്നാണു ശിവഭക്തന്‍ കാണുന്നതു്. പ്രകൃതിയിലെ വസ്തുക്കളെ പൂജിക്കുന്നതിലൂടെ നാനാത്വമായ ഈ ലോകത്തില്‍ ഏകസത്ത ദര്‍ശിക്കാന്‍ മനുഷ്യനു കഴിവു വരുന്നു.

പൂജിക്കുക എന്നാല്‍ തൊട്ടുതൊഴുതു നമസ്‌കരിക്കുക എന്നല്ല, സ്‌നേഹപൂര്‍വ്വം പരിചരണവും ശുശ്രൂഷയും നല്കി പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും പരിപാലിക്കുന്നതു് ഈശ്വരപൂജയുടെ ഭാഗമായിരുന്നു. രാവിലെ എഴുന്നേല്ക്കുന്നതും കുളത്തില്‍ കുളിച്ചു വന്നു തുളസിക്കും ആലിനും കൂവളത്തിനും വെള്ളമൊഴിച്ചു പ്രദക്ഷിണം വയ്ക്കുന്നതും ഓട്ടുവിളക്കില്‍ എണ്ണയൊഴിച്ചു തിരികത്തിച്ചു് ഈശ്വരനാമങ്ങള്‍ കീര്‍ത്തിക്കുന്നതും ഉദയാഭിമുഖമായിനിന്നു സൂര്യനമസ്‌കാരം നടത്തുന്നതുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും തമസ്സകറ്റാനും ബുദ്ധിക്കു് ഉണര്‍വ്വുണ്ടാകാനും ആരോഗ്യം നിലനിര്‍ത്താനും വളരെ സഹായിച്ചിരുന്നു. നിത്യാനുഷ്ഠാനത്തിന്റെ ഭാഗമായി ആചരിച്ചുപോന്ന ഈ ക്രിയകള്‍ നമ്മുടെ പൂര്‍വ്വികരില്‍ ശ്രദ്ധയും വിവേകബുദ്ധിയും വളര്‍ത്താനുതകി. ഈവക അനുഷ്ഠാനങ്ങളിലൂടെ മനസ്സിന്റെ പിരിമുറുക്കം ഇല്ലാതെയാകുന്നു; ശാന്തിയും സമാധാനവും ഉന്മേഷവും കൈവരുന്നു. ഇന്നു നമ്മളില്‍ എത്ര പേര്‍ നിത്യവും സൂര്യനുദിക്കുന്നതും പൂക്കള്‍ വിടരുന്നതും കാണുന്നുണ്ടു് ? പക്ഷികളുടെ കളകൂജനത്തിനു ചെവിയോര്‍ക്കുന്നുണ്ടു് ?

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.