കർക്കിടക ഔഷധകഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കിടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കിടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു.

ഔഷധക്കഞ്ഞി ചേരുവകൾ
=====================
നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. 
ജീരകം~ 5 ഗ്രാം.
ഉലുവ~ 5 ഗ്രാം.
കുരുമുളക്~ 2 ഗ്രാം.
ചുക്ക്~ 3 ഗ്രാം.
(എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

ചെറൂള.
പൂവാംകുറുന്നില.
കീഴാർനെല്ലി.
ആനയടിയൻ.
തഴുതാമ.
മുയൽച്ചെവിയൻ.
തുളസിയില.
തകര.
നിലംപരണ്ട.
മുക്കുറ്റി
വള്ളി ഉഴിഞ്ഞ.
നിക്തകം കൊല്ലി.
തൊട്ടാവാടി.
കുറുന്തോട്ടി.
ചെറുകടലാടി.
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക.

പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

ഞെരിഞ്ഞിൽ.
രാമച്ചം.
വെളുത്ത ചന്ദനം.
ഓരിലവേര്.
മൂവിലവേര്.
ചെറുവഴുതിന വേര്.
ചെറു തിപ്പലി.
കാട്ടുതിപ്പലി വേര്
ചുക്ക്
മുത്തങ്ങ.
ഇരുവേലി.
ചവർക്കാരം.
ഇന്തുപ്പ്.
വിഴാലരി.
ചെറുപുന്നയരി.
കാർകോകിലരി.
കുരുമുളക്.
തിപ്പലി.
കുടകപ്പാലയരി.
കൊത്തമ്പാലയരി.
ഏലക്കായ.
ജീരകം.
കരിംജീരകം.
പെരുംജീരകം.
ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക.

പർപ്പടകപ്പുല്ല്.
തഴുതാമയില.
കാട്ടുപടവലത്തിൻ ഇല.
മുക്കുറ്റി.
വെറ്റില.
പനികൂർക്കയില.
കൃഷ്ണതുളസിയില.
5 എണ്ണം ഇവ പൊടിക്കുക.
10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി.
ഞവരയരി.
കാരെള്ള് (5ഗ്രാം).
ഇവയും ചേർത്ത് വേവിച്ചു ,
പനംകൽക്കണ്ടും ചേർത്ത്.
നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു, അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.