കുറൂരമ്മ

ബാല്യത്തിലേ വൈധവ്യം വന്ന ഒരു അന്തർജ്ജനമായിരുന്നു കുറൂരില്ലത്തെ ഗൗരി. ചെറുപ്പകാലം മുതൽക്കേ ഗുരുവായൂരപ്പനിൽ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു അവർക്ക് . വിദ്യാഭ്യാസമാണെങ്കിൽ ഒട്ടുമില്ല. തന്റെ സ്വന്തം ഔരസപുത്രൻ എന്ന നിലയിൽ സങ്കല്പിച്ചാണ് കുറൂരമ്മ ഗുരുവായൂരപ്പനെ സേവിച്ചിരുന്നത്. വിശക്കുമ്പോൾ പാലും വെണ്ണയും ഊട്ടാനും വികൃതി കാണിക്കുമ്പോൾ ശാസിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നായിരുന്നു അവരുടെ ഭാവം. കുറൂരമ്മയുടെ ഭക്തിയിൽ ആർദ്രചിത്തനായ ഗുരുവായൂരപ്പനും അമ്മയോടെന്നവണ്ണം അവരുടെയടുത്ത് പെരുമാറിപ്പോന്നു. ഒരിക്കൽ വൃദ്ധനായ ഒരു ബ്രാഹ്മണന് കലശലായ ഉദരരോഗം പിടിപെട്ടു. ചികിത്സകൾകൊണ്ടൊന്നും ഫലമില്ലാതെവന്നപ്പോൾ അദ്ദേഹം വില്വമംഗലം സ്വാമിയാരെ സമീപിച്ച് തന്റെ സങ്കടങ്ങൾ ബോധിപ്പിച്ചു. ഗുരുവായൂരപ്പനെ പ്രത്യക്ഷമായി കാണത്തക്കവിധം സിദ്ധിനേടിയ വില്വമംഗലം, തന്റെ രോഗത്തിന് പരിഹാരമുണ്ടാക്കിത്തരുമെന്നായിരുന്നു രോഗിയുടെ വിശ്വാസം. പക്ഷെ, അതൊരു കർമ്മവ്യാധിയാണെന്നും അനുഭവിക്കുകയേ തരമുള്ളു എന്നുമായിരുന്നു സ്വാമിയാരുടെ മറുപടി. ഭഗ്നാശനായ ബ്രാഹ്മണൻ ഗത്യന്തരമില്ലാതെ സ്വസ്ഥാനത്തേക്കു മടങ്ങി. നടന്ന് നടന്ന് ഒരു മദ്ധ്യാഹ്നത്തിൽ അദ്ദേഹം ഒരില്ലത്തിന്റെ പടിക്കലെത്തി. കലശലായ ദാഹം തീർക്കാൻ വേണ്ടി അദ്ദേഹം അവിടെ കയറി. അല്പം വെള്ളം കിട്ടിയാൽ കൊള്ളാമെന്നപേക്ഷിച്ചു. ഒരന്തർജ്ജനം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അത് കുറൂരമ്മയല്ലാതെ മറ്റാരുമായിരുന്നില്ല. കുറൂരമ്മയെ കുറിച്ച് രോഗിയായ ബ്രാഹ്മണൻ കേട്ടിട്ടുണ്ടായിരുന്നെങ്കിലും നേരിൽ കണ്ട പരിചയമില്ലായിരുന്നു. അന്തർജ്ജനം പറഞ്ഞു, " ഇവിടെ ഊണൊക്കെ കാലായിട്ടുണ്ട്. വേഗത്തിൽ കുളിച്ചു വന്നാൽ ഊണു കഴിക്കാം ". രോഗി പറഞ്ഞു, "അയ്യോ! ഞാൻ ഒരു വയറ്റിൽ വേദനക്കാരനാണ്. ആഹാരം വയറ്റിൽ തട്ടിയാലുടനെ ഛർദിക്കുന്ന ഒരുതരം രോഗമാണെനിക്ക്. ഊണൊന്നും കഴിക്കാൻ വയ്യാ. അല്പം വെള്ളം മാത്രം കിട്ടിയാൽ മതിയായിരുന്നു ". അല്പമൊന്നാലോചിച്ചുകൊണ്ട് കരുണാമയിയായ കുറൂരമ്മ പറഞ്ഞു, " അങ്ങ് പേടിക്കേണ്ട. ഗോവിന്ദനാമം ഉരുവിട്ടുകൊണ്ട് ഭക്ഷണം കഴിക്കുക. വയറ്റിൽ വേദനയോ ഛർദ്ദിയോ വരില്ല. ഈ പറയുന്നത് ഗുരുവായൂരപ്പനെ സാക്ഷിയാക്കികൊണ്ട് കുറൂരമ്മയാണ് ". കുറൂരമ്മ എന്നു കേട്ടപ്പോൾ തന്നെ രോഗിക്ക് ആ വാക്കുകളിൽ വിശ്വാസം ജനിച്ചു. പക്ഷെ, വില്വമംഗലം പോലും കൈവിട്ട തനിക്ക് ഈ രോഗം മാറുകയോ! അതുണ്ടാവില്ല. എങ്കിലും പരീക്ഷിച്ചു നോക്കാം. എന്നു കരുതി കുളിച്ചു വന്നു. ഗോവിന്ദനാമം ഉച്ചരിച്ചുകൊണ്ട് ഭക്തിയോടെ ഇരുന്ന ബ്രാഹ്മണന്, ഗുരുവായൂരപ്പനെന്ന തന്റെ കളിക്കുഞ്ഞിനെ ധ്യാനിച്ച് കൊണ്ട്, കുറൂരമ്മ ചോറും കറികളും വിളമ്പി. ആദ്യത്തെ ഉരുള അകത്തുചെന്നപ്പോൾ തന്നെ ബ്രാഹ്മണന് അതിയായ ആശ്വാസം തോന്നി. അദ്ദേഹം ഭക്ഷണം തുടർന്നു. എന്തിനേറെ വയറുനിറയെ ഊണുകഴിച്ചെഴുന്നേറ്റ അദ്ദേഹത്തിന് ഒരസ്വാസ്ഥ്യവും തോന്നിയില്ല. കുറൂരമ്മയുടെ ദൃഢമായ വിശ്വാസം അദ്ദേഹത്തെ രക്ഷപ്പെടുത്തി. എങ്ങനെയാണ് തന്റെ നന്ദി പറയേണ്ടതെന്ന് അദ്ദേഹത്തിനറിവുണ്ടായിരുന്നില്ല. ആ ഭക്തയെ സാഷ്ടാംഗം നമസ്കരിച്ച്, ഗുരുവായൂരപ്പനെ ധ്യാനിച്ച് ഗോവിന്ദ നാമം ജപിച്ച് അദ്ദേഹം സ്വഗൃഹം പൂകി. തന്റെ ഭക്തന്റെ വാക്കുകൾ സത്യമാക്കിത്തീർക്കാൻ ഗുരുവായൂരപ്പൻ എന്തെന്തത്ഭുതങ്ങൾ തന്നെ കാണിക്കുകയില്ല!!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.