പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്

നാപൃഷ്ടഃ കസ്യചിദ്ബ്രൂയാന്നാƒന്യായേന ച പൃച്ഛതഃ
പരമാർത്ഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി. ഇതി.

സാരം :-

പൃച്ഛകൻ ഫലം പറയണമെന്നു ജ്യോതിഷക്കാരനോടാവശ്യപ്പെട്ടു ചോദിക്കാതെ ജ്യോതിഷക്കാരൻ ഫലം പറയരുത്. ദൈവഗത്യാ കാണുമ്പോഴോ പരീക്ഷിക്കാൻ വേണ്ടിയോ ന്യായമല്ലാതെ ചോദിച്ചവനോടും ഫലം പറയേണ്ടതില്ല. അങ്ങിനെയുള്ളവരോടു പറയുവാൻ ശ്രമിക്കുന്നതായാൽ ജ്യോതിഷക്കാരന്നു പരമാർത്ഥഭൂതമായ ഫലത്തിന്റെ അറിവുണ്ടാവുന്നതല്ല. അപ്പോൾ പറയുന്നത് ഒത്തുവരുവാനിടയാവില്ല. അതിനാലാണ് പറയേണ്ടതില്ലെന്നു പറഞ്ഞത്.

hr8k33aK4r16r55L31P8

hr8k33aK4r16r55L31P8

ജ്യോതിഷക്കാരന്റെ അടുക്കൽ എന്തെങ്കിലും ചോദിപ്പാൻ വരുന്ന പൃച്ഛകൻ ചെയ്യേണ്ടുന്ന കർമ്മങ്ങളെ പറയുന്നു

തിഥൗ ശുഭായാം ശുഭദേƒനുകൂലേ
താരേ ദിനേ ഭാനുശുഭഗ്രഹാണാം
പ്രഷ്ടേപ്സിതം പ്രാഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരുപേത്യ പൃച്ഛേൽ.

സാരം :-

പൃച്ഛകൻ ചതുർത്ഥി, നവമി, പതിനാലു, വിഷ്ടി, സ്ഥിരകരണം മുതലായ ദോഷങ്ങളില്ലാത്ത തിഥിദിവസം ഭരണി, കാർത്തിക, മുതലായ ദോഷങ്ങളില്ലാതെയും അഷ്ടമരാശിക്കൂറു, മൂന്നഞ്ചേഴാംനാളു മുതലായ ദോഷങ്ങളില്ലാത്ത നക്ഷത്രത്തുന്നാൾ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിൽ പ്രാതഃകാലത്തിങ്കൽ എന്തെങ്കിലും ഒരു പ്രാഭൃത ദ്രവ്യംകൊടുത്തു ജ്യോതിഷക്കാരനെ സന്തോഷിപ്പിച്ചു സമീപത്തിങ്കൽ ചെന്ന് അഭീഷ്ടകാര്യത്തെ ചോദിക്കണം. ഉപത്യേ എന്നു പറഞ്ഞതുകൊണ്ടു ദൂരത്തുനിന്നു വിളിച്ചുചോദിക്കരുതെന്നു വരുന്നു.

ഇങ്ങനെ ഭക്തിപുരസ്സരമായിട്ടു ചോദിക്കുന്നയാൾക്കു മാത്രമേ ശുഭാശുഭഫലത്തെ പറയാവു. അതല്ലാത്തവരോട് പറയേണ്ടതില്ല. 

കാളിയനും ശ്രീഗരുഡനും

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച് അമൃത് സ്വന്തമാക്കി. അമൃതുമായി ഭൂമിയിലെത്തിയ ഗരുഡന്‍ അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിച്ചു. ഈ തക്കത്തിന് ഇന്ദ്രന്‍ അമൃതുമായ് കടന്നു കളഞ്ഞു. ദാസ്യമകന്ന ഗരുഡന്‍, കൂടുതല്‍ കരുത്തോടെ നാഗങ്ങളെ ആക്രമിച്ചു. തന്റെ മാതാവിനെ ദാസിയാക്കിവെച്ച കദ്രുവിന്റെ മക്കളായ സര്‍പ്പങ്ങളെ ഒന്നൊന്നായ് കൊന്നു തിന്നാന്‍ തുടങ്ങി. വംശനാശം ഭയന്ന സര്‍പ്പങ്ങള്‍  ബ്രഹ്മദേവനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് ഗരുഡനെ വിളിച്ചു വരുത്തി. ഗരുഡനോട് ഇങ്ങനെ അരുളിച്ചെയ്തു; 'ഉണ്ണീ ഗരുഡാ ഇനിമേലില്‍ സര്‍പ്പങ്ങളെ ദ്രോഹിക്കരുത് വാവുതോറും നടത്തപ്പെടുന്ന സര്‍പ്പബലിയില്‍ സമര്‍പ്പിക്കുന്ന, ഹവിസ്സ് ആഹാരമാക്കി, സര്‍പ്പങ്ങളെ വെറുതെ വിടുക'. അപ്രകാരം ഗരുഡന്‍ സര്‍പ്പങ്ങള്‍ നല്‍കുന്ന ഹവിസ്സ് സ്വീകരിച്ച് തൃപ്തനായി.

അങ്ങനെയിരിക്കെ, സ്വന്തം കരുത്തില്‍ അഹങ്കാരം പൂണ്ട കാളിയന്‍ എന്ന സര്‍പ്പം ഗരുഡന് നല്‍കാതെ ഹവിസ്സ് മുഴുവനും ഭക്ഷിച്ച്…ഗരുഡനെ വെല്ലുവിളിച്ചു.പത്തി വിടര്‍ത്തി ചീറ്റി വന്ന കാളിയനുനേരെ, പക്ഷിരാജന്‍ പറന്നടുത്തു. കൊക്കും, നഖവും ചിറകും കൊണ്ട് കാളിയനെ നേരിട്ടു. ഗരുഡന്റെ ആക്രമണമേറ്റ് തളര്‍ന്ന കാളിയന്‍ ഒരു വിധം രക്ഷപ്പെട്ട് കാളിന്ദീ നദിയിലെത്തി.…അവന്‍ കുടുംബസമേതം കാളിന്ദീനദിയില്‍ താമസം തുടങ്ങി.  

സൗരഭീമുനിയുടെ ശാപം മൂലം ഗരുഡന് കാളിന്ദീ നദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല.മുമ്പൊരിക്കല്‍ മുനി സന്ധ്യാവന്ദനം ചെയ്യുന്ന സമയത്ത് കാളിന്ദിയിലെത്തിയ ഗരുഡന്‍, മുനിസാന്നിധ്യം വകവയ്ക്കാതെ നദിയില്‍ നിന്നും മീന്‍പിടിക്കാനാരംഭിച്ചു. ഗരുഡന്റെ പ്രവൃത്തി സൗരഭിയെ കോപിഷ്ടനാക്കി. 'അഹങ്കാരിയായ ഗരുഡാ വകതിരിവ് ലവലേശമില്ലാതെ പവിത്രമായ സന്ധ്യാനേരത്ത് ഈ പുണ്യനദിയെ മലിനമാക്കിയ നീ ഈ പ്രദേശത്ത് വന്നാല്‍ ആ നിമിഷം, നിന്റെ തലപൊട്ടിത്തെറിക്കട്ടെ.' മുനി ഗരുഡനെ ശപിച്ചു. 

ശാപം നിലനില്‍ക്കെ ഗരുഡന് വരാന്‍ കഴിയാത്ത കാളിന്ദിയില്‍, കാളിയന്‍ തന്റെ സാമ്രാജ്യം സ്ഥാപിച്ചു. കാളിയന്റെ വിഷജ്വാലയില്‍ കാളിന്ദീതീരത്തെ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞു. നദിയിലെ ജീവജാലങ്ങള്‍ ചത്തൊടുങ്ങി പരിസരമാകെ വിഷത്തില്‍ മുക്കി വസിച്ചു സര്‍പ്പശ്രേഷ്ഠന്‍.

ഒരു ദിവസം ഗോപബാലന്‍മാര്‍ക്കൊപ്പം എത്തിയ പശുക്കള്‍ കാളിന്ദിയിലെ ജലം കുടിച്ച മാത്രയില്‍ മറിഞ്ഞു വീണ് ചത്തു. വിവരമറിഞ്ഞെത്തിയ ശ്രീകൃഷ്ണന് നേരെ പത്തി വിടര്‍ത്തിച്ചീറ്റിയെത്തി കാളിയന്‍. ദുഷ്ട സര്‍പ്പത്തിന്റെ ഫണത്തിനു മുകളില്‍ ചാടിക്കയറി ഭഗവാന്‍ നൃത്തം വെക്കാന്‍ തുടങ്ങി. അഹങ്കാരത്തിന്റെ പത്തികള്‍ ഒന്നൊന്നായ് കൃഷ്ണന്‍ ചവിട്ടിത്താഴ്ത്തി. എന്നിട്ടവനോടു പറഞ്ഞു'ഹേ കാളിയാ പുണ്യനദിയായ കാളിന്ദിയില്‍ നിനക്കിനി സ്ഥാനമില്ല; ഉടന്‍  ഇവിടം വിട്ട് പോകുക. എന്റെ പാദസ്പര്‍ശമേറ്റതിനാല്‍ നിന്നെ ഇനി ഗരുഡന്‍ തൊടില്ല. നിനക്ക് രമണകദ്വീപിനു സമീപം പോയ് വസിക്കാം'

 ഭഗവാന്റെ പാദസ്പര്‍ശമേറ്റതോടെ കാളിയന്‍ ഗരുഡനില്‍ നിന്ന് രക്ഷപ്പെട്ടു. അങ്ങനെ ഗരുഡനും കാളിയനും തമ്മില്‍ നിലനിന്നിരുന്ന വൈര്യവും അവസാനിച്ചു. വിഷബാധയേറ്റ് കിടന്ന പശുക്കളും ഗോപന്‍മാരും ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെണീറ്റ് ഭഗവാനെ അനുഗമിച്ചു. 

ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ

ആലോകേ ഖലു യസ്യകസ്യചിദസാവായാതി യൽ കിഞ്ചന
പ്രഷ്ടും മാം പ്രതി നൂനമിത്യവഹിതസ്തന്ന്യസ്തദൃഷ്ടിർദൃഢം
തച്ചേഷ്ടാദികമാകലയ്യ സകലം തൽകാലജാതം പുനർ - 
ജാനീയാത്സദസന്നിമിത്തമപി ച ശ്വാസസ്ഥിതിംചാത്മനഃ

സാരം :-

സ്വസ്ഥചിത്തനായിരിക്കുന്ന ജ്യോതിഷക്കാരൻ തന്റെ അടുക്കലേക്ക് ആരെങ്കിലും വരുന്നതു കണ്ടാൽ ഇയ്യാൾ എന്റെ അടുക്കലേക്ക് എന്തോ ഒന്നു ചോദിപ്പാൻ വേണ്ടി വരികയാണെന്നു കരുതി നല്ലവണ്ണം അയാളുടെ സ്പർശം, ചേഷ്ട, വസ്ത്രം, നോക്കൽ, മുതലായതിനെ സാവധാനമായി നോക്കിയറിഞ്ഞു ദൈവവശാൽ താൽക്കാലത്തിൽ കോകിലശബ്ദം മുതലായ ശുഭനിമിത്തങ്ങളോ ക്ഷുതം മുതലായ അശുഭനിമിത്തങ്ങളോ ഉണ്ടാകുന്നതെല്ലാം ഗ്രഹിച്ചുവെച്ചു തന്റെ ശ്വാസസ്ഥിതി ഏതു വിധം ഇരിക്കുന്നുവെന്നും പരിശോധിച്ചറിയണം. ഇതുകളെല്ലാം പിന്നെ ഫലനിരൂപണത്തിനുപയോഗിക്കപ്പെടുമെന്നു സാരം.

ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു

ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ചാ വിധിവൽ പഞ്ചാംഗവീക്ഷാം തഥാ
ഖേടാനാം ഗണനം ചാ ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.

സാരം :-

ജ്യോതിഷക്കാരൻ സൂര്യോദയസമയത്തിങ്കൽ ഉണർന്ന് എഴുന്നേറ്റു തന്റെ പരദേവതയെ ഭക്തിപുരസ്സരം മനസ്സുകൊണ്ടു ധ്യാനിച്ചു, മലമൂത്രവിസർജ്ജനം ചെയ്തു, ശൗചാചമനാദികൊണ്ടു ദേഹശുദ്ധിവരുത്തി, സ്നാനം ചെയ്തു, സന്ധ്യാവന്ദനം മുതലായ കർമ്മങ്ങളെ എല്ലാം വൈകല്യം വരാതെ ചെയ്തു താനുപാസിക്കുന്ന മന്ത്രത്തെ ജപിച്ചു പഞ്ചാംഗം വച്ചു ഗ്രഹഗണനം ചെയ്ത് അനന്തരം കൃതകൃത്യനായി മനോവിചാരം ഒന്നും കൂടാതെ സ്വസ്ഥചിത്തനായി ഇരിക്കണം.

മകം നക്ഷത്രവും പേരാലും


" വിദ്വാൻ വിനീതശീലോ
സ്ഥിരവൈരീ സജ്ജുനസ്തുത ശൂരഃ
ബഹുഭൃത്യധനോ ഭോഗീ
സുരപിതൃഭക്തോ മഹോദ്യമഃപിത്ര്യേ "

മകം നക്ഷത്രത്തിൽ ജനിക്കുന്നവൻ വിദ്വാനായും ഏറ്റവും ഒതുങ്ങിയ സ്വഭാവത്തോട് കൂടിയവനായും സ്ഥിരമായി ശത്രുക്കളെ സൃഷ്ടിക്കുന്ന സ്വഭാവക്കാരനായും സജ്ജനങ്ങളാൽ പ്രശംസിക്കപ്പെടുന്നവനായും വലിയ ധീരനായും ധാരാളം ഭൃത്യരും ധനവും ഉള്ളവരുമായും ദേവന്മാരിലും പിതൃക്കളിലും ഭക്തി ഉള്ളവനായും ഉത്സാഹമുള്ളവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അർത്ഥം. 

വടവൃക്ഷം എന്നറിയപ്പെടുന്ന പേരാൽ ഏറ്റവും ഉറച്ച മരം ആണ്. ധാരാളം വേരുകൾ താഴേക്ക് വരുന്നതിനാൽ മറ്റുള്ളവരുടെ യാത്രയെ അത് തടയുന്നുണ്ട്. ധാരാളം തണൽ നൽകുന്നതിനാൽ ഈ മരം ആശ്രയിക്കാവുന്നതാണ്. പക്ഷേ അരയാലിനെപ്പോലെ പോസിറ്റീവ് ഊർജ്ജം നൽകുന്ന വൃക്ഷമല്ല പേരാൽ. വാസ്തുശാസ്ത്രപരമായി കിഴക്ക് ആണ് ഇതിന് സ്ഥാനം. ഇത് ചർമ്മസംബന്ധമായ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന നാല്പാമരങ്ങളിൽ ഒന്നാണ്. കടിഞ്ഞൂൽ ശിശു ആണാകാൻ ഗർഭധാരണത്തിനുശേഷം മൂന്നാം മാസം അനുഷ്ഠിക്കുന്ന " പുംസവന " ത്തിന് പേരാലിന്റെ ചെറിയ കമ്പ് ആവശ്യമാണ്. ജലദൗർലഭ്യം ഉണ്ടാകാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ വെച്ചുപിടിപ്പിക്കുവാൻ ബൃഹത്സംഹിതയിൽ വരാഹമിഹിരാചാര്യർ പറയുന്നുണ്ട്. പേരാലിനും മകത്തിനും പൊതുവായി ഒട്ടേറെ നേതൃത്വഗുണങ്ങൾ കാണാം. വിവാഹം, ഗൃഹാരംഭപ്രവേശനം ഇവയ്‌ക്കെല്ലാം മകം നല്ല നാളാണ്.

വരാഹമിഹിരാചാര്യരുടെ ഹോരാശാസ്ത്രത്തിൽ 

" ബഹു ഭൃത്യധനോ ഭോഗീ സുരപിതൃഭക്തോ മഹോദ്യമഃ പിത്ര്യേ "

എന്ന് മകത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.

കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്ന പ്രകൃതമാണ് മകക്കൂറുകാർക്ക്. ഏത് സാഹചര്യവുമായി പൊരുത്തപ്പെട്ട് ധന്യമായ വ്യക്തിത്വത്തിലേക്കുള്ള പ്രയാണമാണിവർക്ക്. കുടുംബസ്നേഹം, ആശ്രിതവാത്സല്യം, രാജഭാവം, സഹായമനസ്ഥിതി എന്നിവ ഇവർക്കുണ്ടാകും. മറ്റുള്ളവരുടെ നന്മകൾ ഉൾക്കൊണ്ട് സ്വന്തം വളർച്ചയ്ക്കും നിലനില്പിനും ഉപയോഗപ്പെടുത്തുന്നതും ഇവരുടെ പ്രത്യേകതയാണ്. ക്ഷിപ്രകോപം, മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുവാൻ ഇഷ്ടപ്പെടായ്ക, ഒന്നും മറച്ചുവെക്കാതെ തുറന്ന് സംസാരിക്കുക തുടങ്ങിയവ ഉള്ളതിനാൽ ഈ നക്ഷത്രം അല്പം ശത്രുത കൂടി വിളിച്ചുവരുത്താറുണ്ട്. സ്ത്രീകൾക്ക് ഈ നാൾ ഉത്തമമായി കരുതുന്നു. മകം പിറന്ന മങ്കമാർക്ക് ഭർതൃഭാഗ്യം, സന്താനഭാഗ്യം ഇവയുണ്ടെങ്കിലും മനഃക്ലേശങ്ങൾ ഉണ്ടാകാം.

(ഫൈക്കസ് ബംഗാളൻസിസ്, ലിൻ., കുടുംബം: മൊറേസി.)

സംസ്കൃതം :- ന്യഗ്രോധ, ബഹുപദ, വട
ഹിന്ദി :- ബട
ബംഗാളി :- ബട
മറാഠി :- വട
തമിഴ് :- ആൽ
കന്നഡ :- ആല
തെലുങ്ക് :- പേട്ടിമാരി
ഇംഗ്ലീഷ് :- Banyan Tree

ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ് പേരാൽ. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവ്വാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു.

ഇന്ത്യയിൽ ഇല പൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ല. താങ്ങു വേരുകളാണ് ഭൂമിക്ക് സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്ന് കിട്ടുന്ന തടിക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന് ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗ്ഗശക്തി ആത്മാവിന്റെ അത്ഭുതപ്രതിഭാസത്തോട് ഛാന്ദോദ്യോപനിഷത്തിൽ ഉപമിച്ചിട്ടുണ്ട്. വരൾച്ച ഉള്ളിടത്ത് വളരുന്ന പേരാൽ ഡിസംബർ ജനുവരിയിൽ ഇല പൊഴിക്കും. ആൺ പൂവും പെൺപൂവും വെവ്വേറെയുണ്ട്. കായ വിളയാൻ മൂന്ന് മാസം വേണം. പക്ഷികൾ കായ കൊത്തി മുറിച്ച് വിത്തോടുകൂടി വിഴുങ്ങുകയാണ് പതിവ്. വിത്ത് കേടുകൂടാതെ പിന്നീട് വിസർജിക്കപ്പെടുന്നു. പന്തലിച്ച് വളരുന്ന ഈ മരം കോപ്പീസ് ചെയ്യും. വരൾച്ചയും ശൈത്യവുമുള്ള കാലാവസ്ഥയിലും വളരും. ശ്രീഘ്രവളർച്ചയുള്ള താങ്ങുവേരുകളുടെ ആലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോകും.

പേരാൽ നല്ല തണൽമരമാണ്. ഗ്രാമാതിർത്തികളിൽ പേരാൽ വച്ചു പിടിപ്പിക്കണമെന്ന് മനുസ്മൃതിയിൽ ഭാഷ്യമുണ്ട്.

തടിക്ക് മങ്ങിയ വെള്ളനിറമാണ്. ഒരുവിധം കടുപ്പമുണ്ട്. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന് കൊള്ളാം. വെള്ളത്തിൽ കേടുകൂടാതെ കിടക്കുന്നതുകൊണ്ട് കിണറിന്റെ " നെല്ലിപ്പലക " യായി ഉപയോഗിക്കുന്നതിന് ഉത്തമമാണ്.

പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധവുമുണ്ട്. തൊലിയിട്ട് തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ് കഴുകാൻ നല്ലതാണ്. ചക്രദത്തത്തിൽ പറഞ്ഞിട്ടുള്ളതിങ്ങനെയാണ് . തൊഴുത്തുണ്ടായിരുന്ന സ്ഥലത്ത് വളർന്ന പേരാലിന്റെ കിഴക്കുവശത്തു നിന്ന് വടക്കോട്ടുപോയ ശാഖയിലെ രണ്ട് മൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെൺകടുക് ഇവ തൈരിൽ അരച്ച് പൂയം നക്ഷത്രത്തിൽ സേവിച്ചാൽ വന്ധ്യ പോലും പുരുഷപ്രജയെ പ്രസവിക്കുമത്രെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.