പ്രസവകാലത്തെ പറയുന്നു

തത്കാലമിന്ദുസഹിതോ ദ്വിരസാംശകോ യ-
സ്തത്തുല്യരാശിസഹിതേ പുരതശ്ശശാംകേ
യാവാനുദേതി ദിനരാത്രിസമാനഭാഗ-
സ്താവദ് ഗതേ ദിനനിശോഃ പ്രവദന്തി ജന്മ.

സാരം :-

ചന്ദ്രന്‍ ബലവാനാണെങ്കില്‍ ഗര്‍ഭാധാനസമയത്തേയ്ക്കുണ്ടാക്കിയ ചന്ദ്രന്‍ നില്‍ക്കുന്നത് ആ നില്‍ക്കുന്ന രാശിയിലെ എത്രാമത്തെ ദ്വാദശാംശകത്തിലാണോ അത്രാമത്തെ രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴാണ് പ്രസവമെന്ന് പറയണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. ചന്ദ്രന്‍ നില്‍ക്കുന്നത് കന്നിരാശിയില്‍ ആദ്യത്തെ ദ്വാദശാംശകത്തിലാണെങ്കില്‍ മേടത്തിലോ കന്നിയിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും, രണ്ടാം ദ്വാദശാംശകത്തിലാണെങ്കില്‍ തുലാത്തിലോ ഇടവത്തിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും - ഇങ്ങനെ ക്രമത്തില്‍ കന്നിയിലെ ഒടുവിലാതെ ദ്വാദശാംശകത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ചിങ്ങത്തിലോ മീനത്തിലോ ചന്ദ്രന്‍ ചെല്ലുമ്പോഴും ആണ് പ്രസവമുണ്ടാവുക എന്ന് സാരം. 

ചന്ദ്രനേക്കാള്‍ ചന്ദ്രന്‍റെ സ്ഫുടത്തില്‍ നിന്ന് രാശി വേറെവെച്ച് തിയ്യതിയും ഇലിയും 12 ല്‍ പെരുക്കി അറുപതിലും മുപ്പതിലും കയറ്റി സ്ഫുടമാക്കി വേറെ വെച്ച രാശിയും അതില്‍ കൂട്ടുക. അപ്പോള്‍ അവിടെ കാണുന്ന രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴാണ് ജനിക്കുക. ഇതു ആദ്യം ഉണ്ടാക്കിയ ചന്ദ്രസ്ഫുടം പ്രഥമദ്രേക്കാണത്തിലായാലത്തെ സ്ഥിതിയാണ്. സ്ഫുടം രണ്ടാം ദ്രേക്കാണത്തിലാണെങ്കില്‍ 12 ല്‍ പെരുക്കി സ്ഫുടം നില്‍ക്കുന്ന രാശിയുടെ അഞ്ചാം രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴും മൂന്നാം ദ്രേക്കാണത്തിലാണെങ്കില്‍ ഒമ്പതാം രാശിയില്‍ ചന്ദ്രന്‍ ചെല്ലുമ്പോഴുമാണ് പ്രസവമെന്നു പറയണം.

ഭാനുഘ്നേന്ദുഗതര്‍ക്ഷതത്സുതതപഃ പ്രാപ്തേ ദൃഗാണക്രമാത്
ചന്ദ്രേ സ്യാദ് ജനിരേവമിന്ദുരവിഭാഗേശേ ബലിഷ്ഠേ സതി

ദൈവജ്ഞ നിത്യകൃത്യങ്ങള്‍

ദൈവജ്ഞന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ - സൂര്യോദയത്തിന് മുമ്പുള്ള മുഹൂര്‍ത്തം - ഉണര്‍ന്നിട്ട് ശയ്യയില്‍ ഇരുന്ന് കൊണ്ട് തന്നെ അഭീഷ്ടദേവതയെ ധ്യാനിക്കണം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും അഭീഷ്ടദേവതയെ ധ്യാനിക്കണം. അതിനുശേഷം ദന്തധാവന മലമൂത്ര വിസര്‍ജ്ജനാദി ശരീര ശുദ്ധികള്‍ ചെയ്തിട്ട് കുളിക്കുകയും കുളിക്കുന്ന സമയത്ത് മന്ത്രപൂര്‍വ്വം സലില പ്രോക്ഷണാദികള്‍ ചെയ്യുകയും വേണം. അതിനുശേഷം സന്ധ്യാ വന്ദനാദികള്‍, ദേവര്‍ഷി പിതൃ തര്‍പണം മുതലായവ കഴിച്ച് സമതലമായ ആസനത്തില്‍ ഇരുന്നുകൊണ്ട് കുറഞ്ഞത് 10 പ്രാവശ്യം പ്രാണായാമം ചെയ്യുകയും ഗുരുമുഖത്തില്‍ നിന്ന് ഉപദേശമായി ലഭിച്ച മാത്രം 108 ആവര്‍ത്തിയോ 1008 ആവര്‍ത്തിയോ ജപിക്കുകയും വേണം. അതിനു ശേഷം ഇഷ്ടദേവതാ സ്ത്രോത്രവും ആദിത്യാദി നവഗ്രഹസ്ത്രോത്രവും ജപിക്കുകയും വേണം. ഗൃഹത്തില്‍ നിത്യപൂജ നടത്തുന്നവര്‍ നിത്യപൂജാവിധി പൂര്‍ത്തിയാക്കണം. ഈ ക്രിയകള്‍ കൊണ്ട് ദൈവജ്ഞന് ശരീരശുദ്ധിയും മനഃശുദ്ധിയും ആത്മശുദ്ധിയും ത്രിവിധ കരണശുദ്ധിയും ലഭിക്കും. അതിനുശേഷം സത്ത്വഗുണപ്രധാനവും ലഘുവുമായ ആഹാരം കഴിച്ച് സ്വസ്ഥചിത്തനായി അന്നത്തെ പഞ്ചാംഗകാര്യങ്ങള്‍ നോക്കികുറിച്ച് വയ്ക്കണം.

സൂര്യോദയം, ലഗ്നോദയം, വാരം, നക്ഷത്രം, തിഥി, കാരണം, നിത്യയോഗം, ലാടവൈധൃതങ്ങള്‍, മൃത്യു ദഗ്ധാമൃതാദി യോഗങ്ങള്‍, ഗണ്ഡസമയങ്ങള്‍, അന്നത്തെ നക്ഷത്രത്തിന്‍റെയും രാശികളുടേയും മൃത്യുഭാഗ, ഗുളികോദയം, ധൂമ വ്യതീപാതാദി അപ്രകാശ ഗ്രഹങ്ങള്‍, ഗ്രഹസ്ഫുടങ്ങള്‍, ഗ്രഹങ്ങള്‍ നില്‍ക്കുന്ന നക്ഷത്രങ്ങള്‍, ഓരോ മണിക്കൂറിനുമുളള ഹോര, രാശിധ്രുവങ്ങള്‍, ഉദയാത്പരരാശി, നവദോഷങ്ങള്‍, ഷഡ്ദോഷങ്ങള്‍, അഭിജിത്ത് തുടങ്ങിയവയാണ് പ്രധാന പഞ്ചാംഗ കാര്യങ്ങള്‍. പ്രശ്ന ഫലം പറയുന്നതിന് ഇവയെല്ലാം അനിവാര്യങ്ങളാണ്. ഒരു ഫലകത്തില്‍ രാശി ചക്രം വരച്ച് അന്നത്തെ ഗ്രഹസ്ഥിതി എഴുതിവയ്ക്കണം

ഇത്രയും ചെയ്തതിനുശേഷം ശാന്ത ചിത്തനായി കോപതാപാദികളില്ലാതെ പൃഛകനെ പ്രതീക്ഷിച്ചിരിക്കണം 

പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രശ്നകര്‍ത്താവ് പ്രശ്നഫലത്തില്‍ താത്പര്യമില്ലാതെ ചോദ്യം ചോദിക്കരുത്. അത്തരത്തിലുള്ള ചോദ്യം സഫലമാവുകയില്ല. ചോദ്യങ്ങള്‍ ഉള്ളില്‍തട്ടി വരുന്നവയല്ലാത്തതുകൊണ്ട് ഗ്രഹങ്ങളുടെ സ്വാധീനം കുറവായിരിക്കും.

ഒരേ സമയത്ത് ഒരു ചോദ്യമേ ചോദിക്കാവു, പ്രധാനവും അപ്രധാനവുമായ ചോദ്യങ്ങളോ, തന്‍റെയും മറ്റുള്ളവരുടേയും കാര്യങ്ങള്‍ ഇടകലര്‍ത്തിയോ ചോദിക്കരുത്.

ഒരു സമയത്ത് ഒരു വിഷയത്തിന് പകരം അനേകം വിഷയങ്ങളെപ്പറ്റി ചോദിച്ചാല്‍ പ്രശ്നം തെളിയുകയില്ല. ഒരേ കാര്യത്തിന് വേണ്ടി ഒരു ജ്യോതിഷനോടോ പല ജ്യോതിഷനോടോ (ദൈവജ്ഞനോടോ) പല പ്രാവശ്യം പ്രശ്നം വയ്ക്കരുത്.

പ്രതികാരബലി നടത്തേണ്ടതാണ്

ശുക്രാന്വിതേക്ഷിതേ യോഗേ പ്രതികാരബലിക്രിയാം
കരോതു ശാന്തയേ വ്യധേര്‍ബലിം വാ ഭൂതമാരണം


സാരം :-

ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ശുക്രന്‍റെ യോഗദൃഷ്ടികളുണ്ടെങ്കില്‍ പ്രതികാരബലി നടത്തേണ്ടതാണ്. ഭൂതമാരണബലി നടത്തിയാലും മതി. രോഗശാന്തിക്ക് ഇപ്രകാരം ചെയ്യേണ്ടതാണെന്ന് പറയണം. 

ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം

ഭൂമിജേക്ഷിതയുതേƒഥ യോഗഭേ
ഭൂതമാരണ ബലിര്‍വിധിയതാം
ഖഡ്ഗരാവണബലിം കരോതു വാ
കൃത്തികാബലിമഥാതനോതു വാ


സാരം :-

ലഗ്നത്തിന്‍റെ സ്ഫുടത്തേയും ഷഷ്ഠാധിപന്‍റെ സ്ഫുടത്തേയും ഒരുമിച്ചുകൂട്ടണം. അപ്പോള്‍ ആ യോഗസ്ഫുടം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം. അല്ലെങ്കില്‍ ഖഢ്ഗരാവണ ബലിയോ കൃത്തികാബലിയോ നടത്തിയാലും മതിയാവും ഇതില്‍ ഏതെങ്കിലും ഒന്നുതന്നെ ചെയ്യേണ്ടതാണ്.

ജനനസമയത്ത് തന്നെ നേത്രങ്ങള്‍ ഇല്ലാതെ ഇരിക്കുവാനുള്ള ലക്ഷണത്തെ പറയുന്നു

രവിശശിയുതേ സിംഹേ ലഗ്നേ കുജാര്‍ക്കിനിരീക്ഷിതേ
നയനരഹിതസ്സൗമ്യാസൗമ്യൈസ്സബുദ്ബുദലോചനഃ
വ്യയഗൃഹഗതശ്ചന്ദ്രോ വാമം ഹിനസ്ത്യപരം രവി
യ്യ ഇഹ ഗദിതാ യോഗാ യപ്യാ ഭവന്തി ശുഭേക്ഷിതാഃ

സാരം :-

ഗര്‍ഭാധാനലഗ്നം ചിങ്ങം രാശിയാവുകയും , അവിടെ സൂര്യചന്ദ്രന്മാര്‍ നില്‍ക്കുകയും, ആ ലഗ്നത്തിലേയ്ക്ക് ചൊവ്വയും ശനിയും നോക്കുകയും ചെയ്‌താല്‍, ജനിയ്ക്കുമ്പോള്‍ തന്നെ ശിശുവിന് കണ്ണുകള്‍ ഉണ്ടായിരിക്കുകയില്ല. ഈ ലഗ്നത്തില്‍ സൂര്യന്‍ മാത്രം നില്‍ക്കുകയും അവിടേയ്ക്കു കുജമന്ദന്മാര്‍ നോക്കുകയും ചെയ്‌താല്‍ വലത്തുകണ്ണും, ചന്ദ്രന്‍ മാത്രം ചിങ്ങലഗ്നത്തില്‍ നിന്ന് ആ ചന്ദ്രനെ കുജമന്ദന്മാര്‍ നോക്കിയാല്‍ ഇടത്തുകണ്ണുമാണ് ഇല്ലാതിരിയ്ക്കുക. മേല്‍പറഞ്ഞ യോഗത്തില്‍ കുജമന്ദന്മാരുടെ ദൃഷ്ടിയ്ക്ക് പുറമേ വ്യാഴവും കൂടി നോക്കുന്നുണ്ടെങ്കില്‍ കേവലം കുരുടനാവില്ല, പൊള്ളപുറപ്പെട്ട (നേത്രവികാരി എന്ന് സാരം)കണ്ണുകളുമായിരിക്കും. പന്ത്രണ്ടാം ഭാവത്തില്‍ ബലഹീനനായി ചന്ദ്രന്‍ നില്‍ക്കുകയും ആ ചന്ദ്രന് കുജമന്ദന്മാരുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ ഇടത്തേക്കണ്ണും, അപ്രകാരം കുജമന്ദന്മാരുടെ ദൃഷ്ടിയുള്ള സൂര്യനാണ് 12 ല്‍ നില്‍ക്കുന്നതെങ്കില്‍ വലത്തേക്കണ്ണും ഇല്ലാതേയാണ് ജനിയ്ക്കുക. ഇവിടേയും ശുഭദൃഷ്ടി ഉണ്ടായാല്‍ കേവലം നേത്രഹാനി ഇല്ല. വികൃതമാകയേ ഉള്ളുവെന്നും അറിയുക. അശുഭപ്രദമായി പറഞ്ഞിട്ടുള്ള ഏതു യോഗങ്ങളുടേയും കര്‍ത്താകന്മാര്‍ക്ക് ശുഭ ദൃഷ്ടിയുണ്ടായാല്‍ ആ അശുഭഫലത്തിന് ശക്തി കുറയുമെന്നും സര്‍വ്വത്ര വിചാരിയ്ക്കണം. 

പ്രശ്നക്രിയക്കായി ആളുകള്‍ ദൈവജ്ഞനുമായി ബന്ധപ്പെടുന്നത്

പ്രശ്നക്രിയക്കായി ആളുകള്‍ ദൈവജ്ഞനുമായി ബന്ധപ്പെടുന്നത് താഴെപറയുന്ന രീതികളിലാണ്

1). പൃഛകന്‍ തന്നെ ഏതെങ്കിലും ദിവസം സൂര്യോദയത്തിന് ശേഷം ദൈവജ്ഞ ഗൃഹത്തില്‍ ചെന്ന് ദൈവജ്ഞനെ കാണുക. ഉടന്‍ തന്നെയോ അല്ലെങ്കില്‍ ദൈവജ്ഞന്‍റെ സൗകര്യമനുസരിച്ച് കുറെക്കഴിഞ്ഞോ തന്‍റെ ആഗ്രഹം അറിയിക്കുക. ദൈവജ്ഞന്‍ അതനുസരിച്ച് ഫലം പറയുക.

2). സ്വന്തം വീട്ടില്‍ വച്ച് പ്രശ്നം വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ അല്ലെങ്കില്‍ ദൂതന്‍ മുഖാന്തിരമോ ദൈവജ്ഞനെ കണ്ടിട്ട് ദൈവജ്ഞനു വീട്ടില്‍ വരാന്‍ സൗകര്യം ഉള്ള ദിവസം നിശ്ചയിച്ച് ആ ദിവസം ദൈവജ്ഞന്‍ പൃഛകന്‍റെ വീട്ടില്‍ ചെന്ന് പ്രശ്നം വെക്കുക.

3). പൃഛകന്‍ ടെലിഫോണില്‍ കൂടിയോ എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ ദൈവജ്ഞനുമായി ബന്ധപ്പെട്ട് ദൈവജ്ഞഗൃഹത്തില്‍ വച്ചോ സ്വന്തം ഗൃഹത്തില്‍ വെച്ചോ പ്രശ്നം നടത്തേണ്ട സമയം നിശ്ചയിച്ച് ദൈവജ്ഞഗൃഹത്തില്‍ വെച്ചോ സ്വഗൃഹത്തില്‍ വെച്ചോ പ്രശ്നം നടത്തുക.

4). ദൂരദേശത്തുള്ളവര്‍ എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ സ്വന്തം പ്രശ്നം ദൈവജ്ഞനെ അറിയ്ക്കുകയും എഴുത്തില്‍ കൂടിയോ, ഇ-മെയില്‍ വഴിയോ ഫലം അറിയുകയും ചെയ്യുക

ഏതുതരത്തിലുള്ള പ്രശ്നമായാലും ഫലം അറിയേണ്ട വ്യക്തി ദൈവജ്ഞനുമായി ബന്ധപ്പെടേണ്ടതുണ്ട്. ഫലം അറിയേണ്ട വ്യക്തി നേരിട്ട് ബന്ധപ്പെടുമ്പോള്‍ ജ്യോതിഷഭാഷയില്‍ അദ്ദേഹത്തെ പ്രഷ്ടാവ്, പൃഛകന്‍, പ്രശ്നകര്‍ത്താവ് എന്നൊക്കെ പറയുന്നു. തനിക്ക് പകരം മറ്റൊരാളെയാണ് ദൈവജ്ഞനെ കാണാന്‍ അയക്കുന്നതെങ്കില്‍ ആ ആളെ "ദൂതന്‍" എന്ന് പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.