വിവാഹം

ഏതാണ്ട്‌ അഞ്ചുലക്ഷം കൊല്ലങ്ങള്‍ക്കതീതമായി നിലനിന്നുവരുന്ന മനുഷ്യവര്‍ഗ ശൃംഖലയുടെ തുടര്‍ച്ചയില്‍ നമ്മളും ഭാഗക്കാണ്‌. അതുകൊണ്ട്‌ പരമ്പര ഛേദിക്കപ്പെടാതേ നിലനിര്‍ത്താനുള്ള നമ്മുടെ സംഭാവനയായിരിക്കണം പുത്രോല്‍പാദനം. കല്യാണത്തിന്റെ പ്രധാനലക്ഷ്യവും അതുതന്നെ. വിവാഹം വെറുമൊരു ചടങ്ങായി മാത്രമല്ല പരിഗണിച്ചുപോരുന്നത്‌. ഏതെങ്കിലും ഒരു കല്യാണമണ്ഡപത്തില്‍വച്ചോ രജിസ്റ്റര്‍ കച്ചേരിയിലോ വച്ച്‌ നടത്താവുന്ന ഒരു വെറും ഔദ്യോഗിക കൃത്യമായിരുന്നില്ല പണ്ടുകാലത്ത്‌ വിവാഹം. ഇന്ന്‌ ഇത്രമാത്രം അധഃപതിച്ചിട്ടുണ്ടെങ്കില്‍ അതിന്‌ കാരണവുമുണ്ട്‌. നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ അല്ലെങ്കില്‍ ഹൈന്ദവരുടെ ആചാരലോപങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും കാരണം യഥാര്‍ത്ഥത്തില്‍ എ.ഡി. ആയിരം മുതല്‍ ആരംഭിക്കുന്ന കൊള്ളയും കവര്‍ച്ചയും വിദേശാധിപത്യവുമാണ്‌. ഈ കാലഘട്ടം മുഴുവന്‍ യജമാനസേവയില്‍ താല്‍പര്യം കാണിച്ച ഇന്ത്യക്കാരൊക്കെ സ്വധര്‍മ്മം മറക്കുകയും ഭൗതീക അഭിവൃദ്ധിയില്‍ അത്യധികം താല്‍പര്യം കാണിക്കുകയും ചെയ്തു. എത്രകണ്ട്‌ ധര്‍മ്മാനുഷ്ഠാനങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചുവോ, അത്രയും ഭൗതീകാഭിവൃദ്ധി കൈവരുന്നു എന്ന തെറ്റിദ്ധാരണ പിന്‍തലമുറയ്ക്ക്‌ ഉളവാക്കിക്കൊണ്ടാണ്‌ ഹൈന്ദവര്‍ ജീവിച്ചുപോന്നത്‌. ഇക്കാരണത്താല്‍ ഇന്ന്‌ കാണുന്ന വിവാഹമോ വൈകൃതമോ, അതിന്റെ പിന്നാലെ ആ ബന്ധങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ചയോ യാദൃശ്ചികമല്ല. 

എത്രയോ പരിപാവനമായ ജീവിതാനുഷ്ഠാനമാണ്‌ വിവാഹം എന്ന സത്യം എന്ന്‌ ഇന്ന്‌ വിവാഹിതരാകുന്ന യുവതലമുറയ്ക്ക്‌ ഒട്ടും തന്നെ ബോദ്ധ്യമല്ലാതായിരിക്കുന്നു. ഉപനിഷത്തില്‍ പറയുന്നുണ്ട്‌, പിതാവുതന്നെയാണ്‌ മാതാവിന്റെ ഗര്‍ഭത്തില്‍ക്കൂടി പുത്രനായി ജനിക്കുന്നത്‌ എന്ന്‌! അതുകൊണ്ട്‌, പ്രാചീനഭാരതീയന്‌ തന്റെ പത്നി ഒരു ഭാര്യമാത്രമല്ല, മാതാവുകൂടിയാണ്‌. ഇവിടെ സ്ത്രീത്വത്തിന്റെ പരിശുദ്ധിയും പാരിപാവനത്വവും വ്യക്തമാകുന്നു. 

ത്രൈവര്‍ണികര്‍ക്കിടയില്‍ വിവാഹത്തിന്റെ മുഴുവന്‍ ചടങ്ങുകളും ചെയ്തുതീര്‍ക്കണമെങ്കില്‍ ചുരുങ്ങിയത്‌ നാലുദിവസത്തെയെങ്കിലും ക്രിയാഭാഗം മുഴുവന്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. ഈ സമയത്തൊഴികെ മന്ത്രങ്ങളെക്കൊണ്ടും തന്ത്രങ്ങളെക്കൊണ്ടും ഭാര്യാഭര്‍തൃബന്ധം ദൃഢീകരിക്കാനും അതിനൊരു ദിവ്യപരിവേഷം നല്‍കാനും കഴിയുന്നു. ഒരു യാഗം എന്നപോലെ ഹോമകുണ്ഡം തീര്‍ത്ത്‌ അതിലേക്ക്‌ ആജ്യാഹൂതികള്‍ ചെയ്ത്‌ ദേവന്മാരെ ആഹ്വാനം ചെയ്ത്‌, അഗ്നിദേവനെയും മറ്റ്‌ ദേവന്മാരെയും സാക്ഷിനിര്‍ത്തിയാണ്‌ പാണിഗ്രഹണവും വരണമാല്യം ചാര്‍ത്തലും ‘ലാജഹോമവും’ എല്ലാം തന്നെ! ഇവിടെ ഏത്‌ ഗോത്രത്തില്‍ നിന്ന്‌ ഏത്‌ ദേശത്തില്‍ നിന്ന്‌ വരന്‍ വധുവിനെ സ്വീകരിക്കുന്നുവോ അവിടുത്തെ ഗോത്രാധിപതിയോ ദേശാധിപതിയോ ഉണ്ടെങ്കില്‍ അവരെ വിളിച്ച്‌ അനുവാദം വാങ്ങുന്ന ചടങ്ങുമുതല്‍ പാണിഗ്രഹണം കഴിഞ്ഞ്‌ സ്വഗൃഹത്തിലെത്തി നടുമുറ്റത്ത്‌ കുടിവച്ച്‌ തന്റെ ഗൃഹത്തിലെ അടുത്ത തലമുറയുടെ അധികാരിയായി പ്രഖ്യാപിക്കുന്നതുവരെ നീണ്ടുപോകുന്ന വിവാഹാചാരങ്ങളെ അനുകരിച്ചും അനുസരിച്ചും, അനുഭവിച്ചും ഭാര്യാഭര്‍ത്താക്കന്മാരാവാന്‍ തയ്യാറെടുക്കുകയാണ്‌ വധൂവരന്മാര്‍. ഭര്‍ത്താവ്‌ ഭാര്യയെ മനസ്സാ അംഗീകരിക്കുകയും അര്‍ഹമായ സ്ഥാനം നല്‍കുകയും ചെയ്യുന്നതോടൊപ്പം ഭാര്യയും തിരിച്ചങ്ങോട്ട്‌ ഇതേവിധം പെരുമാറേണ്ടതാണ്‌. ഭാര്യാ-ഭര്‍തൃബന്ധം കാണിക്കുന്ന പുരാണങ്ങള്‍ ഒട്ടേറെ മാതൃകകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കുചേലനെ പട്ടുമെത്തിയിലിരുത്തി ഭഗവാന്‍ കൃഷ്ണന്‍ കാല്‍ കഴുകിക്കുമ്പോള്‍ ഒപ്പം തന്നെ കാല്‍ കഴുകിക്കാന്‍ രുഗ്മിണിയും തയ്യാറാകുന്നു. കൈലാസവാസിയായ ശിവന്റെ കൂടെ ജീവിക്കാനായി ഹിമവല്‍പുത്രി തയ്യാറെടുക്കുന്നത്‌ ആടയാഭരണങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌. രാമായണം ഈ ബന്ധത്തിന്റെ ദാര്‍ഢ്യം ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന ഇതിഹാസമാണ്‌. അങ്ങനെയുള്ള ധാര്‍മ്മികനിലവാരം ഇന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെ കുടുംബകലഹങ്ങളും ആത്മഹത്യകളും പാതകങ്ങളും കൂട്ടമരണവുമൊക്കെ വര്‍ധിച്ചിരിക്കുന്നു. സ്ത്രീ പീഢനങ്ങളുടെ കഥകള്‍! അനവധി കേസുകള്‍! അനവധി വിവാഹ മോചനങ്ങള്‍! ഇവയൊക്കെ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു ഭാരതത്തില്‍! ഇതൊക്കെ നമുക്ക്‌ പറ്റിയ അബദ്ധത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ഓന്നോര്‍ത്തുനോക്കൂ! പുരാണഭാരതത്തിലെ ഭാര്യാ-ഭര്‍ത്തൃബന്ധത്തിന്റെ ദൃഢത. അഗ്നിസാക്ഷിയായ വിവാഹത്തിന്റെ വിശ്വസ്തത! സത്യവാന്‍-സാവിത്രി തുടങ്ങിയ കഥകള്‍ ഒട്ടുംതന്നെ അതിശയോക്തികളല്ല!

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.