Showing posts with label hanuman. Show all posts
Showing posts with label hanuman. Show all posts

ഹനുമാന്റെ സംഗീതം

ഒരിക്കല്‍ സര്‍വ്വലോകസഞ്ചാരിയും പരമഭക്തനുമായ നാരദന്‍ ഹനുമാനെ കണ്ടുമുട്ടി.

ലോകത്തിലെ ഒന്നാംകിട ഭക്തഗായകനാണ് താനെന്ന അഹങ്കാരം നാരദനില്‍ ഉണ്ടായിരുന്നു. അതു തീര്‍ക്കാന്‍ ഭഗവാനെ നിമിത്തമാക്കി. ഹനുമാന്‍ ഒരു പാട്ടുപാടി പാട്ട് ആസ്വദിച്ച നാരദന്‍ തന്റെ അടുത്തുള്ള പാറയില്‍ വീണ വച്ചു.

ഹനുമാന്‍റെ ഗാനത്തിന്റെ ലയം നിമിത്തം ആ പാറ അലിഞ്ഞു. ദ്രവരൂപത്തിലായ പാറയില്‍ നാരദന്റെ വീണ ആഴ്ന്നിറങ്ങി. ഹനുമാന്‍റെ പാട്ട് അവസാനിച്ചപ്പോള്‍ പാറ പൂര്‍വ്വസ്ഥിതിയില്‍ ഉറച്ചു.

പാറയില്‍ ഉറച്ചുപോയ വീണ വെളിയിലെടുക്കാന്‍ നിര്‍വ്വാഹമില്ലാതെയായി. ഒരു ഗാനമാലപിച്ച് പാറ വീണ്ടും ഉരുക്കി വീണ എടുത്തുകൊള്ളാന്‍ ഹനുമാന്‍ നാരദനോട് പറഞ്ഞു.

നാരദന്‍ പാട്ടുതുടങ്ങി. അനേകം പാട്ടുകള്‍ പാടിയിട്ടും പാറ ഉരുകിയില്ല നാരദന്റെ അഹങ്കാരമെല്ലാം തീര്‍ന്നു. അപ്പോള്‍ ഹനുമാന്‍ മറ്റൊരു പാട്ടുപാടി.

ഉടന്‍തന്നെ പാറ ഉരുകുകയും വീണ വെളിയിലെടുക്കാന്‍ കഴിയുകയും ചെയ്തു. നാരദന്‍ അഹങ്കാരം നശിച്ച് ഹനുമനെ സ്തുതിച്ചശേഷം സ്ഥലംവിട്ടു.

ചൊവ്വാഴ്ച വ്രതനാളില്‍ ഭൂമി കുഴിക്കരുത്


  ഓരോ വ്രതാനുഷ്ടാനത്തിന് പുറകിലും ആത്മീയവും ശാസ്ത്രീയവും ഭൗതികവുമായ ഒരു അടിത്തറ പൂര്‍വ്വികര്‍ ദര്‍ശിച്ചിരുന്നു.

  നവഗ്രഹങ്ങളില്‍ ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ചവനും മിന്നല്‍ക്കൊടിയുടെ ശോഭ വിതറുന്നവനും ശക്തി ആയുധമായി ധരിച്ചിരുന്നവനുമായ ചൊവ്വയെ പ്രീതിപ്പെടുത്തുവാനാണ് ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത്. ഇരുപത്തിയൊന്ന് ആഴ്ചകളിലായി വ്രതം തുടര്‍ച്ചയായി അനുഷ്ടിച്ചാല്‍ ഗുണകരമത്രേ. ഈ ദിവസങ്ങളില്‍ ഭൂമി കുഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നു. ഭൂമീപുത്രനായ ചൊവ്വയ്ക്ക്‌ അത് അനിഷ്ടമാകുമെന്നാണ് കരുതി വരുന്നത്.

  ദേവീപൂജയ്ക്കും ഹനുമാന്‍ ആരാധനയ്ക്കുമാണ് ചൊവ്വാഴ്ച്ചവ്രതം ആചരിക്കുന്നത്. ഈ  ദിവസം സിന്ദൂരം ചാര്‍ത്തി ഭക്തര്‍ ഹനുമാന്‍ ചാലീസ് സ്തോത്രം ചൊല്ലാറുണ്ട്. ഈ വ്രതദിവസത്തെ മംഗലവാരവ്രതമെന്നും അറിയപ്പെടുന്നു.

ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഒരു പൊതി അവില്‍

  മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ദേവന്‍ ശ്രീരാമനാണെങ്കിലും ഹനുമാനാണ് പ്രാമുഖ്യം. സീതാന്വേഷണത്തിനായി സമുദ്രലംഘനത്തിന് തയ്യാറായി നില്‍ക്കുന്ന ഹനുമാന്‍റെ ചെവിയില്‍ ശ്രീരാമന്‍ അടയാള വാക്യം പറഞ്ഞു കൊടുക്കുന്നതാണ് പ്രതിഷ്ഠ സങ്കല്‍പ്പം. പ്രധാന ശ്രീകോവിലില്‍ അഞ്ചടിയോളം ഉയരമുള്ള ശ്രീരാമസ്വമിയാണ് പ്രതിഷ്ഠ. കിഴക്കോട്ടാണ് ദര്‍ശനം. ഗദാധാരിയായി നില്‍ക്കുന്ന ഹനുമാന്‍ തല അല്പം ചരിച്ചു പിടിച്ചു ശ്രദ്ധിച്ചു കേള്‍ക്കുകയാണ്. ശ്രീകോവിലിന് അടുത്ത് തെക്ക് മൂലയ്ക്കാണ് ശ്രീഹനുമാന്‍റെ പ്രതിഷ്ഠ. ശ്രീരാമന്‍ ഹനുമാനോട് പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ലക്ഷ്മണനെ അല്പം അകലത്തേയ്ക്ക് മാറ്റി നിറുത്തിയിരിക്കയാണ്. ലക്ഷ്മണ ക്ഷേത്രം പ്രധാന ക്ഷേത്രത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു പൊതി അവില്‍ ഹനുമാന് വഴിപാടായി നേര്‍ന്നാല്‍ ഉദ്ദിഷ്ടകാര്യസിദ്ധിയാണ് ഫലം. ദിവസവും രാവിലെയും വൈകിട്ടും ഹനുമാന് കുഴച്ച അവില്‍ നിവേദ്യമുണ്ട്. നൂറ് നാഴി അവില്‍, നാളീകേരം നൂറ് എണ്ണം, 28 കിലോ ശര്‍ക്കര, പന്ത്രണ്ട് കിലോ പഞ്ചസാര, 750 ഗ്രാം ചുക്ക്, 800 ഗ്രാം ജീരകം എന്നിവയാണ് ഒരു പൊതി അവില്‍ തയ്യാറാക്കുവാനായി വേണ്ടി വരുന്നത്. അരപ്പൊതി അവിലും കാല്‍പ്പൊതി അവിലും വഴിപാടായി നേരാം. സീതാന്വേഷണത്തിന് പുറപ്പെടുമ്പോള്‍ ഹനുമാന് ഇഷ്ടഭക്ഷണമായ അവില്‍ ഒരു  പൊതിയായി ശ്രീരാമന്‍ നല്‍കിയിരുന്നു. ആ സങ്കല്‍പ്പത്തിലാണ് ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്ക് ആലത്തിയൂര്‍ ഹനുമാന് പൊതി അവില്‍ വഴിപാടായി കഴിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഇവിടെ എത്തി അമ്പതുപൊതി അവില്‍ വഴിപാടു നടത്തുകയും എഴുപത്തി അഞ്ച് പവന്‍റെ തങ്കകിരീടം ഹനുമാന് സമര്‍പ്പിക്കുകയും ചെയ്തു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.