ഗുരുമഹിമ

തന്ത്രഗ്രന്ഥങ്ങളിൽ ഗുരുതന്നെയാണ് ഈശ്വരൻ എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഗുരുസ്തുതിയിൽ ഇങ്ങനെ പറയുന്നു. " ബ്രഹ്‌മാവും വിഷ്ണുവും മഹേശ്വരനും ഗുരുതന്നെയാണ്. പരമമായ ബ്രഹ്മവും ഗുരുതന്നെ. ഗുരുവിനായിക്കൊണ്ടു നമസ്കാരം. " സച്ചിദാനന്ദം - ബ്രഹ്മം മാത്രമാണ് ഗുരു എന്ന് ശ്രീരാമകൃഷ്ണദേവൻ പറയാറുണ്ട്. വേദങ്ങളിലെയും മറ്റു ശാസ്ത്രഗ്രന്ഥങ്ങളിലെയും അഭിപ്രായമനുസരിച്ചാണിത്. എന്നാൽ ഒരു വ്യക്തി മന്ത്രദീക്ഷയ്ക്കു പോകുമ്പോൾ, തന്നെ പഠിപ്പിക്കുന്നത് സർവ്വജ്ഞനായ ബ്രഹ്മമാണെന്ന് അറിയുന്നില്ല.

തങ്ങളെ നേരായ മാർഗ്ഗത്തിലേക്കു നയിക്കാൻ സമർത്ഥനാണ് എന്ന വിശ്വാസത്തോടെയാണ് നാം ഗുരുവിനെ തെരഞ്ഞെടുക്കുന്നതും സമീപിക്കുന്നതും. അദ്ദേഹത്തിന് ജനന - മരണാദി മാനുഷിക പരിധികളെല്ലാമുള്ളതുകൊണ്ട് പരബ്രഹ്മമായി സങ്കല്പിക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ നമ്മുടെ ശാസ്ത്രങ്ങൾ ഗുരുവിനെ പരബ്രഹ്മമായി കണക്കാക്കാൻതന്നെയാണ് നിർദ്ദേശിക്കുന്നത്.

ഇവിടെ സിദ്ധാന്തവും പ്രയോഗവുമായി പൊരുത്തക്കേട് ഉണ്ടാവില്ലേ എന്നു സംശയിക്കാം. ഒരു വിധത്തിൽ നോക്കിയാൽ അതു ശരിയാണ്. പൊരുത്തക്കേട് ഉണ്ട്. എന്നാൽ ഇത് ബിംബങ്ങളിലൂടെ ഈശ്വരനെ പൂജിക്കുന്നതിനു സമാനമാണ്. ഈശ്വരൻ ചില പ്രത്യേക അംശങ്ങളെ കണക്കിലെടുത്ത് വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. അചേതന പദാർത്ഥങ്ങളെക്കൊണ്ടു നിർമ്മിച്ചിരിക്കുന്ന ബിംബങ്ങളെ നാം ധ്യാനാവശ്യത്തിലേക്കും അപരിമേയനായ ഈശ്വരന്റെ പൂജയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്നു. നാമെന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നത്? വാക്കുകൾക്കതീതനും അതേ സമയം അപരിമേയനുമായതിനെ നമ്മുടെ മനസ്സിന് ഉൾക്കൊള്ളാൻ സാധിക്കയില്ല. അതുകൊണ്ട് ഭൗതിക ശരീരത്തോടുകൂടിയ ഒരു പ്രതീകത്തെ സ്വീകരിക്കുകയേ നിവൃത്തിയുള്ളു. ഇത് ഒരു മൂർത്തിയോ ഒരു ചിത്രമോ ഒരു രേഖാചിത്രമോ, ആകാം. മൂർത്തിയുടെയോ പ്രതീകത്തിന്റെയോ സഹായമില്ലാത്താതെ ഈശ്വരനെ പൂജിക്കുന്ന ഒരു മതവും ഈ ലോകത്തിലില്ലതന്നെ. ഒരു പ്രതീകത്തിലൂടെയല്ലാതെ നമുക്ക് ഈശ്വരനെ സങ്കല്പിക്കാൻ സാധിക്കുകയില്ല. സകാരരൂപം എല്ലാ വിധത്തിലും നിരസിക്കുന്നു മതങ്ങൾ പോലും ഒരു പ്രതീകത്തിലേക്കല്ലെങ്കിൽ മറ്റൊന്നിലേക്കു നീങ്ങുന്നതായി കാണാം.

ആദ്ധ്യാത്മികമാർഗ്ഗത്തിൽ പുരോഗതി നേടാൻ ഒരു ഗുരുവിനെ സമീപിക്കേണ്ടത് ആവശ്യമാണോ? അതാണ് പ്രായോഗിക മാർഗ്ഗം എന്നുതന്നെ പറയാം. ഗുരുവിന് ചില ഗുണങ്ങളെല്ലാമുണ്ടായിരിക്കണം. ഗുണസമ്പന്നനല്ലെങ്കിൽ അജ്ഞനായ ശിഷ്യനെ ശരിയായ മാർഗ്ഗത്തിലേക്കു നയിക്കാൻ സാദ്ധ്യമല്ല.

ഗുരുവിലുണ്ടായിരിക്കേണ്ട ഗുണങ്ങളിൽ ആദ്യത്തേത് അദ്ദേഹം " ശ്രോതിയ " നായിരിക്കണം എന്നതാണ്. അതായത് വേദശാസ്ത്രങ്ങളുടെ താത്പര്യം വ്യക്തമായി അറിയുന്നവനായിരിക്കണം. എന്നാൽ പാണ്ഡിത്യംകൊണ്ടുമാത്രം ഗുരു ആവുകയില്ല. അദ്ദേഹം യഥാർത്ഥ അറിവ് - ആത്മാനുഭൂതി - ഉള്ളവനായിരിക്കണം. സത്യത്തെ അറിഞ്ഞവനായിരിക്കണം.

രണ്ടാമതായി ഗുരു " അവ്രജിന " (കുറ്റമില്ലാത്തവ) നായിരിക്കണം അദ്ദേഹത്തിന്റെ സ്വഭാവവും പ്രവൃത്തിയും കുറ്റമറ്റതായിരിക്കണം. ശാസ്ത്രസമ്മതനായ മാർഗ്ഗത്തിൽ ജീവിക്കുന്നവനായിരിക്കണം. എല്ലാ പാപങ്ങളിൽ നിന്നും അദ്ദേഹം വിമുക്തനായിരിക്കണം. അത്യന്തം പരിശുദ്ധനുമായിരിക്കണം.

അവസാനമായി ഗുരു "അകാമഹത " നായിരിക്കണം. ശിഷ്യരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഏതെങ്കിലും വിധത്തിലുള്ള വ്യക്തിഗത സ്വാർത്ഥങ്ങൾക്കുവേണ്ടിയായിരിക്കരുത്. മന്ത്രോപദേശം വഴിയായി ശിഷ്യരിൽനിന്ന് എന്തെങ്കിലും ലാഭം ഉണ്ടാക്കുവാനുള്ള ആഗ്രഹത്തിൽ നിന്നും മുക്തനായിരിക്കണം ഗുരു. നാമൊരാളെ ഗുരുവായി സ്വീകരിക്കാൻ തയ്യാറാവുമ്പോൾ ഗുരുവിലുണ്ടാവേണ്ട പ്രധാനപ്പെട്ട ഈ യോഗ്യതകളെപ്പറ്റി നമുക്ക് അറിവുണ്ടായിരിക്കണം.

ഒരു ഉദാഹരണം

ഒരിക്കൽ നാരദൻ ദീക്ഷ സ്വീകരിക്കാൻ സനത്കുമാരനെ സമീപിച്ചു. സനത്കുമാരൻ പറഞ്ഞു: " നിനക്കെന്തൊക്കെ അറിയാം എന്ന് ആദ്യം പറയുക. എന്നിട്ട് എന്താണ് പഠിപ്പിക്കേണ്ടത് എന്നു ഞാൻ തീരുമാനിക്കാം.  " താൻ പഠിച്ചതെല്ലാം നാരദൻ വിസ്തരിച്ചു പറഞ്ഞുകൊടുത്തു. പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളൊന്നും വിട്ടുപോയിട്ടില്ല. എല്ലാം അഭ്യസിച്ചതിനുശേഷമാണ് അദ്ദേഹം സനത്കുമാരനെ സമീപിച്ചത്. ഋഗ്വേദം, യജൂർവേദം, സാമവേദം, അഥർവവേദം, വേദാംഗങ്ങൾ, പുരാണങ്ങൾ, ലൗകിക ജീവിതത്തിനാവശ്യമായ മറ്റു ശാസ്ത്രവിഭാഗങ്ങളിലെ ഗ്രന്ഥങ്ങൾ - ഇവയെല്ലാം പഠിച്ചിട്ടുണ്ടെന്നു നാരദൻ വിശദമായി പറഞ്ഞു. " ഇത്രയെല്ലാം പഠിച്ചിട്ടും, " നാരദൻ പറഞ്ഞു, " എനിക്കു ശാന്തിയില്ല, തൃപ്തിയുമില്ല. ഞാൻ ഇപ്പോഴും അതൃപ്തനാണ്. ഈ അതൃപ്തിയായിരിക്കാം എന്റെ മനോവിഷമത്തിനു കാരണം. " സനത്കുമാരൻ പറഞ്ഞു: " നാരദാ, നീ വളരെയധികം പഠിച്ചിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കി, പക്ഷേ നിനക്കറിയാവുന്നത് ഏതാനും വാക്കുകൾ മാത്രം. നീ വാക്കുകളുടെ സ്വാമിയായിട്ടുണ്ട്. പക്ഷേ, നിനക്കതിനെ അറിയുകയില്ല, നീ ആത്മജ്ഞാനിയല്ല. തന്റെ സ്വരൂപം അറിയുന്നവനല്ല. ദുഃഖം നിന്നെ കീഴടക്കിയിരിക്കുന്നു. "ഇതു കേട്ട് നാരദൻ വിനയാന്വിതനായി പറഞ്ഞു: " ഭഗവാൻ, യാതൊരറിവുകൊണ്ട് എല്ലാ ദുഖങ്ങളും ഇല്ലാതാകുമോ ആ അറിവ് എനിക്കു പകർന്നുതന്നാലും. "

കഥയിലെ കാര്യം

ഈ കഥയിലെ സൂചനയെന്താണ്? മന്ത്രദീക്ഷയ്ക്കുമുമ്പ് മനസ്സിനെ തയ്യാറാക്കണം എന്നാണ് ഈ കഥ സൂചിപ്പിക്കുന്നത്. മണ്ണ് പാകപ്പെടുത്താതെ വിത്തു പാകിയതുകൊണ്ടു പ്രയോജനമില്ല. വിത്തിടുന്നതിനുമുമ്പ് മണ്ണ് നല്ലപോലെ കിളച്ചു പാകപ്പെടുത്തണം. വളം ചേർക്കണം; എന്നിട്ടു വിത്തിട്ടാൽ അവ തഴച്ചുവളരും. നേരെമറിച്ച് മണ്ണിളക്കാതെയും വളം ചേർക്കാതെയും വിത്തിട്ടാൽ നല്ല വിളവു ലഭിക്കുമോ? ഒരിക്കലുമില്ല. അതുപോലെ മന്ത്രദീക്ഷയുടെ മുന്നോടിയായി ശ്രദ്ധയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഈ തയ്യാറെടുപ്പ് വിജത്തിലേയ്ക്ക് എത്താൻ സഹായിക്കും. ഇക്കാര്യം എപ്പോഴും ഓർമ്മിക്കണം.

മറ്റൊരു കാര്യം വിനയത്തോടെ ഞാൻ പറയാനാഗ്രഹിക്കുന്നു. തയ്യാറെടുപ്പിന് ഒരവസാനവുമില്ല. ഈശ്വരനാമം ഉച്ചരിക്കുന്നതിനുമുമ്പ്, മനസ്സാകുന്ന മണ്ണ് എല്ലാവിധത്തിലും പാകപ്പെടുത്തിയെടുക്കണം. മനസ്സു ശുദ്ധമല്ലെങ്കിൽ മന്ത്രത്തിനുദ്ദേശിച്ച ഫലം ഉണ്ടാവുകയില്ല. നല്ല പെരുമാറ്റം, ഈശ്വരലാഭത്തിനുവേണ്ടിയുള്ള അടങ്ങാത്ത അഭിലാഷം എന്നിവകൊണ്ട് മനസ്സിനെ പാകപ്പെടുത്തണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.