Showing posts with label japam. Show all posts
Showing posts with label japam. Show all posts

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണം. എന്തുകൊണ്ട്?

  സന്ധ്യാനാമം ജപിക്കണമെന്ന വിശ്വാസം തന്നെ അന്ധവിശ്വാസമാണെന്നാണ് പുത്തന്‍ തലമുറ പഠിച്ചുവരച്ചിരിക്കുന്നത്. എന്നാല്‍, ഏകാഗ്രമായ മനസ്സോടെ, ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കാന്‍ ആചാര്യമതം നമ്മെ പ്രേരിപ്പിക്കുന്നു.
  പകലും രാത്രിയും തമ്മില്‍ ചേരുന്ന സന്ധ്യയില്‍ സ്വാഭാവികമായി ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു എന്ന തിരിച്ചറിവ് പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു. ഈ വിഷാണുക്കളാകട്ടെ നമ്മുടെ വചന - ചംക്രമണ - നാഡീവ്യൂഹങ്ങളെ ബാധിക്കുകയാണ് പതിവ്. ഇതൊഴിവാക്കാനാണ് എള്ളെണ്ണ ഒഴിച്ച് കത്തിച്ചുവയ്ക്കുന്ന നിലവിളക്കിന് ചുറ്റുമിരുന്ന് ശുദ്ധമായ ശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്ന് പറയുന്നത്. വിളക്കില്‍ നിന്ന് ഉയരുന്ന പ്രാണോര്‍ജ്ജം സമീപപ്രദേശത്തെ വിഷാണുക്കളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.

ജപത്തിലെ ഹംസം

     മന്ത്രജപം എന്നത് കേവലം മൗഖികമായ ഒരു വ്യായാമാമാല്ലെന്നു കൂടി നാം മനസ്സിലാക്കണം. കുണ്ഡലിനീശക്തി ഉണരുന്നതോടെ ഇഡപിംഗള നാഡികളിലേക്കുള്ള ചലനങ്ങള്‍ അവസാനിക്കും. അപ്പോള്‍ സുഷുമ്ന തുറന്ന് കുണ്ഡലിനീശക്തി വിവിധ ആധാരങ്ങളിലൂടെയും പത്മങ്ങളിലൂടെയും ചലിക്കുവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ കേവലകുംഭകം ഉണ്ടാകും. അതായത് ശ്വാസം നിലയ്ക്കുന്ന അഥവാ ശ്വാസനിരോധം സംഭവിക്കുന്ന ഘട്ടം സമാഗതമാകുമെന്നു സാരം.

    മന്ത്രശാസ്ത്രസംബന്ധമായ കൃതികളില്‍ ഇഡയിലൂടെയുള്ള സ്വാഭാവികചലനം "സഃ" എന്ന അക്ഷരമാണെന്നും പിംഗളയിലൂടെയുള്ളത് 'ഹം' എന്ന അക്ഷരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. സമസ്തജീവികളും സദാസമയവും ഈ തരത്തില്‍ ജപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവസൂത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണാം. നാം ബോധപൂര്‍വമല്ല ഈ ജപം നടത്തുന്നത്. ഇതാണ് ഹംസഃജപം. അഥവാ 'അജപാമന്ത്രജപം' ഇത് ആര്‍ക്കും ആരും ഉപദേശിക്കുന്ന ഒന്നല്ല. സ്വാഭാവികമായി നാം അനുവര്‍ത്തിച്ചു വരാറാണ്‌ പതിവ്. ഉറങ്ങികിടക്കുന്ന കുണ്ഡലിനീശക്തിയുടെ നേരിയ ചലനങ്ങള്‍ മാത്രമാണിവ. ഈ ചലനങ്ങള്‍ ശ്വാസച്ച്ച്വാസം നടത്തിക്കുന്നു. ഇത് അവസാനിക്കുന്നതോടെ നാം ഇഹലോകവാസം വെടിയുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ഈ അനന്തചൈതന്യത്തെ ഉണര്‍ത്താന്‍ ഹംസമന്ത്രത്തോടുകൂടി മൂലമന്ത്രം ജപിക്കണമെന്നു പറയാറുണ്ട്‌.

എന്താണ് അക്ഷരലക്ഷം ജപിക്കല്‍?

   മനസ്സിനെ ഏകാഗ്രമാക്കി ധ്യാനോക്തമായ ദേവതാരൂപത്തെ മനസ്സിലുറപ്പിച്ചു ജീവന്റെ ശ്വാസോച്ചാസത്തെ മന്ത്രസ്പന്ദനരൂപത്തിലാക്കിത്തീര്‍ക്കലാണ് യഥാര്‍ത്ഥജപം. ഇതു നിരവധി തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി നാം കേവലകുംഭകാവസ്ഥ, അഥവാ ശ്വാസനിരോധം എന്നാ അവസ്ഥയിലെത്തും. യോഗസൂത്രത്തില്‍ പതഞ്ജലി പറയുന്നു:

'യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന അവസ്ഥ.

   യോഗം ചിത്തവൃത്തികളെ നിരോധിക്കലാണെന്നര്‍ത്ഥം അപ്പോള്‍ സുഷുമ്നയിലുള്ള ചൈതന്യം നേരായ വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നു.

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

    ജപിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ മറ്റു ചലനങ്ങളെല്ലാം മാറി മനസ്സ് നിശ്ചലമായി വരുന്നതായും ഈ പ്രക്രിയയില്‍ ഒരു ലയം അനുഭവപ്പെടുകയും ചെയ്യും. സാധാരണഗതിയില്‍ നാം ചെയ്യുന്ന ശ്വാസോച്ഛാസം ക്രമേണ നേര്‍ത്തുനേര്‍ത്തു വരികയും അങ്ങനെ അവസാനം സ്വാഭാവികമായി ശ്വാസചലനം നില്‍ക്കുന്നതായും സാധകന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ജപത്തിന്റെ ഉച്ചകോടിയാണിത്. ശ്വാസവും ജപവും തമ്മില്‍ ബന്ധമുണ്ട്. സാധാരണ ശ്വാസത്തില്‍ നാം ബോധവന്മാരല്ല. നമ്മുടെ ഇച്ഛക്കതീതമായി നമ്മുടെ ദേഹത്തിന്റെ സ്വാഭാവികസ്പന്ദനത്തിനനുസൃതമായി അത് നടന്നുകൊള്ളും. ഈ ശ്വാസവും മന്ത്ര ജപകാലവും ഏകതാനമായി വരുവാനും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസചലനത്തോടൊത്തുവേണം ജപിക്കുവാന്‍. ജപത്തിന്റെ ഇടയില്‍ ശ്വാസം മുറിയരുത്. ശ്വാസം ഇല്ലാതെയുള്ള അവസരത്തില്‍ ജപം നടത്തുകയെന്നത് എത്രയോ കൂടുതല്‍ അഭ്യാസത്തിന് ശേഷം വരേണ്ട ഒരു അവസ്ഥയാണ്. ആദ്യകാലത്ത് അതിനാല്‍ ഒരു പ്രാവശ്യത്തെ മന്ത്രജപത്തില്‍ ശ്വാസം മുറിയാതെ നോക്കണം. വൈദിക ഋക്കുകള്‍ ഒരൊറ്റ ശ്വാസത്തില്‍ തന്നെ ചൊല്ലിത്തീരണമെന്നും ഒരു ഋക്ക് ചൊല്ലുന്നതിനിടയ്ക്ക് മറ്റൊരു ശ്വാസചലനം വരാന്‍ പാടില്ലെന്നും പഴയ ആളുകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിന്റെ രഹസ്യം ഇതാണ്. അപ്പോള്‍ സാധാരണ ഉച്ചജപം അഥവാ വൈഖരീജപം നമ്മുടെ നിശ്വാസത്തില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഉച്ച്ച്വാസത്തില്‍ (ശ്വാസം മേലോട്ട് വലിക്കുമ്പോള്‍) സാധ്യമല്ലെന്നും പ്രായോഗികമായി ചെയ്തുനോക്കിയാല്‍ അറിയാം. മാനസിക ജപത്തിനിത് ബാധകമല്ല. ഉച്ച്ച്വാസത്തിലും നിശ്വാസത്തിലും അതായത് രേചകങ്ങളിലും കുംഭകങ്ങളിലും മാനസിക ജപത്തിന് പ്രസക്തിയുണ്ട്. അത് വൈഖരിക്ക് സാധ്യമല്ല. 

ജപം / പ്രാര്‍ത്ഥന എത്ര രൂപത്തില്‍?

     ജപത്തിന്റെ ഉച്ചാരണത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില അവസരങ്ങളുണ്ട്. ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വൈഖരീ, മാധ്യമഃ പശ്യന്തി, പരാ എന്നീ തട്ടുകളില്‍ ചെന്നെത്തുന്നു. ഈ ശബ്ദതത്വങ്ങള്‍ അത്മതത്ത്വത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. നാം സ്വയം ആ ദേവതയായി തീരുമ്പോള്‍, ഒപ്പം മന്ത്രം ജപിക്കുക കൂടി ചെയ്യുമ്പോള്‍ അസാധാരണമായ ഊര്‍ജ്ജമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. ഇത് നമ്മുടെ നാഡീശക്തിയും പ്രാണശക്തിയും ഉണര്‍ത്തുന്നു. ഈ അസാധാരണപ്രവൃത്തിയാണ്‌ ജപം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.