ദേവീ പീഠങ്ങൾ എന്താണ്?

സതീദേവിയുടെ മൃതശരീരം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഷ്ണം കഷ്ണങ്ങളായി മുറിഞ്ഞു വീണു.  ആ സ്ഥാനങ്ങൾക്കാണ് ദേവീ പീഠങ്ങൾ എന്ന് പറയുന്നത്.  

ശിവനെ ക്ഷണിക്കാതെ ദക്ഷൻ നടത്തിയ യാഗത്തിൽ വച്ച് സതി അഗ്നിയിൽ ചാടി മരിച്ചു.  കുപിതനായ ശിവൻ ദക്ഷനെ നശിപ്പിച്ച ശേഷം സതീദേവിയുടെ മൃതശരീരവുമായി ഒരു ഭ്രാന്തനെപ്പോലെ സർവ്വ ദിക്കിലും ചുറ്റി നടന്നു.  ശിവന്റെ മാനസിക വിഭ്രമത്തിന് അറുതി കാണാതെ വന്നപ്പോൾ ദേവകൾ പരിഭ്രമിച്ചു.  ശിവനെ ഈ ദുഃഖത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹാവിഷ്ണു ഒരു അമ്പും വില്ലും എടുത്ത് ആരും കാണാതെ  ശിവനെ അനുഗമിച്ചു.  സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം ശിവനറിയാതെ മൃതദേഹത്തിൽ ശരം ഏല്പിച്ചുകൊണ്ടിരുന്നു.  ശരം ഏറ്റു സതിയുടെ ശരീരം കഷ്ണം കഷ്ണങ്ങളായി പല ദിക്കുകളിലും ചിതറി വീണു.  അങ്ങനെ ഏതാനും നാളുകൾ കൊണ്ട് സതിയുടെ ശരീരം മുഴുവൻ പലസ്ഥലങ്ങളിലായി നിലംപതിച്ചുകഴിഞ്ഞപ്പോൾ ശിവൻ ഏകനായി കൈലാസത്തിലേക്ക് പോവുകയാണുണ്ടായത്.  

സതീദേവിയുടെ ശവശരീരത്തിന്റെ കഷ്ണങ്ങൾ 108 ദിക്കുകളിൽ വീണു.  അതുകൊണ്ടുതന്നെ 108 ദേവിപീഠങ്ങളും ഉണ്ടായി. അവ താഴെ പറയുന്നു.

ദേവീ പീഠം                     ദേവീ നാമം 

1. വാരണാസി               വിശാലാക്ഷി 
2. നൈമിശാരണ്യം        ലിംഗാധാരിണി
3. പ്രയാഗ്                       കുമുദ
4. ഗന്ധമാദനം               കാമുകി
5. ദക്ഷിണകൈലാസം  കുമുദ
6. ഉത്തരകൈലാസം     കുമുദ
7. ഗോമന്ദം                     ഗൗതമി
8. മന്ദരം                         കാമചാരിണി
9. ചൈത്രരഥം               മധോൽക്കട
10.ഹസ്തിനപുരം         ജയന്തി
11.കന്യാകുബ്ജം          ഗൗരി
12. മലയാചലം              രംഭ
13. ഏകാംരപീഠം           കീർത്തിമതി
14. വിശ്വം                       വിശ്വേശ്വരി
15. പുഷ്കരം                 പുരുഹൂത
16. കേദാരപീഠം             സന്മാർഗദായിനി
17. ഹിമവൽപൃഷ്ഠം      മന്ദ
18. ഗോകർണം              ഭദ്രകർണികാ
19. സ്ഥാനേശ്വരം           ഭവാനി
20. വില്വകം                    വില്വപത്രിക
21. ശ്രീശൈലം               മാധവി
22. ഭദ്രേശ്വരം                  ഭദ്ര
23. വരാഹശൈലം        ജയ
24. കമലാലയം              കമല
25. രുദ്രകോടി                 രുദ്രാണി
26. കാലാഞ്ജരം             കാളി
27. സാലഗ്രാമം               മഹാദേവി
28. ശിവലിംഗം                ജലപ്രിയ
29. മഹാലിംഗം               കപില
30. മാകോടം                   മുകുടേശ്വരി
31. മായാപുരി                കുമാരി
32. സന്താനം                   ലളിതാംബിക
33. ഗയ                            മംഗല
34. പുരുഷോത്തമം        വിമല
35. സഹസ്രോക്ഷം         ഉല്പലാക്ഷി
36. ഹിരണ്യാക്ഷം            മഹോൽപ്പല
37. വിപാശ                      അമോഘാക്ഷി
38. പുണ്ഡ്രവർധനം         പാടല
39. സുപാർശ്വം                 നാരായണി
40. ത്രികൂടം                      രുദ്രസുന്ദരി
41. വിപുലം                       വിപുല
42. മലയാചലം                 കല്യാണി
43. സഹ്യാദ്രി                      ഏകവീര
44. ഹരിശ്ചന്ദ്രം                   ചന്ദ്രിക
45. രാമതീർത്ഥം                രമണ
46. യമുനാതീർത്ഥം           മൃഗാവതി
47. വികോടതീർത്ഥം          കോടി
48. മാധവവനം                   സുഗന്ധ
49.ഗോദാവരീ തീർത്ഥം      ത്രിസന്ധി
50. ഗംഗാദ്വാരം                     രതിപ്രിയ
51. ശിവകുണ്ഡം                  ശുഭാനന്ദ
52. ദേവികാ തടം                 നന്ദിനി
53. ദ്വാരവതി                        രുക്മിണി
54. വൃന്ദാവനം                       രാധ
55. മധുര                              ദേവകി
56. പാതാളം                         പരമേശ്വരി
57. ചിത്രകൂടം                       സീത
58. വിന്ധ്യ                             വിന്ധ്യാദിവാസിനി
59. കരവീരം                         മഹാലക്ഷ്മി
60. വിനായകം                      ഉമാദേവി
61. വൈദ്യനാഥതീർത്ഥം      ആരോഗ്യ
62. മഹാകാളം                      മഹേശ്വരി
63. ഉഷ്ണതീർത്ഥം              അഭയ
64. വിന്ധ്യാപർവതം              നിതംബ
65. മാണ്ഡവ്യയം                    മാണ്ഡവി
66. മഹേശ്വരിപുരം                സ്വാഹ
67. ഛഗലാണ്ഡം                    പ്രചണ്ഡ
68. അമരകാടകം                  ചണ്ഡിക
69. സോമേശ്വരം                    വരാരോഹ
70. പ്രഭാസം                            പുഷ്കരവതി
71. സരസ്വതി                         ദേവമാതാ
72. മഹാലയം                        മഹാഭോഗ
73. പായോഷ്ണി                  പിങ്കളെശ്വരി   
74. കൃതശൗചം                     സിംഹിക
75. കാർത്തിക                     അതിശാങ്കരി
76. വർത്തകം                       ഉൽപ്പല
77. ശോണസംഗമം              സുഭദ്ര
78. സിദ്ധവനം                     മാതാ (ലക്ഷ്മി )
79.  ഭാരതാശ്രമം                അനംഗ
80. ജാലന്ധരം                    വിശ്വമുഖി
81. കിഷ്കിന്ധ പർവതം      താര
82. ദേവദാരു വനം            പുഷ്ടി
83. കാശ്മീരമണ്ഡലം        മേധ
84. ഹിമാദ്രി                        ഭീമ
85. കപാലമോചനം          ശുദ്ധി
86. കായാവരോഹണം     മാതാവ്
87. ശംഖോദാരണം           ധര
88. പിണ്ടാരകം                 ധൃതി
89. ചന്ദ്രഭാഗ                     കല
90. മച്ച്ചോദം                 ശിവധാരിണി
91. വേണ                         അമൃത
92. ബദര്യാശ്രമം            ഉർവശി
93. ഉത്തരകുരു              ഔഷധി
94. കുശദീപം                 കുശോഭഗ
95. ഹേമകൂടം                മന്മഥ
96. കുമുദം                    സത്യവാദിനി
97. അശ്വധം                 വന്ദനീയ
98. വൈശ്രവണാലയം       നിധി
99. വേദപതനം             ഗായത്രി
100. ശിവസന്നിധി        പാർവതി
101. ദേവലോകം         ഇന്ദ്രാണി
102. ബ്രഹ്മലോകം       സരസ്വതി
103. സൂര്യബിംബം         പ്രഭ
104. മാതൃലോകം         വൈഷ്ണവി
105. സതീതീർത്ഥം       അരുന്ധതി
106. രാമതീർത്ഥം          തിലോത്തമ
107. ചിത്തം                    ബ്രഹ്മകല
108. ജീവശക്തി              ശക്തി

പതിനെട്ടരക്കവികൾ

പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല .

പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ.

പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ

ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു.

തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ

കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്.

കാക്കശ്ശേരി ഭട്ടതിരി

ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു.

ഉദ്ദണ്ഡശാസ്ത്രികൾ

ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്.

പൂനം നമ്പൂതിരി

മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌.

ദിവസവും ശംഖ് മുഴക്കിയാല്‍ സംഭവിക്കുന്ന മാറ്റങ്ങൾ

 പുരാണങ്ങളിലും ഐതിഹ്യങ്ങളും വളരെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഒരു വസ്തുവാണ് ശംഖ്. ഹിന്ദുമതവിശ്വാസപ്രകാരം, ഭഗവാന്‍ മഹാവിഷ്ണുവിന്റെ ചിഹ്നമായിട്ടാണ് ശംഖിനെ കണക്കാക്കുന്നത്. ശംഖില്‍ നിന്ന് വരുന്ന ശബ്ദതരംഗങ്ങള്‍ വഴി ചുറ്റുപാടുകള്‍ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നു.

ഭഗവാന്‍ മഹാവിഷ്ണുവിന്റെ ദിവ്യായുധം

ലോകത്തില്‍ ഉടലെടുത്ത തിന്മകളെ ഭഗവാന്‍ വിഷ്ണുവിന്റെ  പല അവതാരങ്ങളും  ശംഖനാദം മുഴക്കി നശിപ്പിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ പവിത്ര ചിഹ്നമായ ശംഖിന് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വലിയ പ്രാധാന്യമാണുള്ളത്.

ശംഖിന്റെ ഉപയോഗങ്ങള്‍

വേദപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ ശംഖിന് പ്രധാനമായും രണ്ട് ഉപയോഗങ്ങളാണുള്ളത്. 

1) ശംഖനാദം മുഴക്കുവാനും 

2) ആരാധനാവശ്യങ്ങള്‍ക്കും. 

ദിവസവും ശംഖ് മുഴക്കുന്നവര്‍ക്ക് ഒരു തരത്തിലുമുള്ള ഹൃദ്രോഗങ്ങളും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. ഇതിനാലൊക്കെ ആളുകള്‍ അവരുടെ വീടുകളില്‍ ഇത് സൂക്ഷിക്കുന്നുവെങ്കിലും, വേദങ്ങളിലും ശാസ്ത്രങ്ങളിലും പറയുന്നതുപോലെയുള്ള ആദരവ് അതിന് ലഭിക്കാറില്ല.

ശംഖ് ആരാധിക്കേണ്ട രീതികള്‍

ശംഖ് ഒരു വീട്ടിലെ എല്ലാ ആളുകളും ആരാധിക്കേണ്ട ഒന്നാണ്. അത് ഒരു ദിവസത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഴക്കണം. ഇനി ശംഖും വാസ്തുവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങളിലേക്ക് കടക്കാം.

1) വീട്ടിലേക്ക് ശംഖ് കൊണ്ടുവരികയാണെങ്കില്‍ ചുരുങ്ങിയത് രണ്ടെണ്ണം കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാത്രവുമല്ല അവ രണ്ടും രണ്ട് സ്ഥലത്തായി അകലത്തില്‍ വയ്ക്കുവാനും ശ്രദ്ധിക്കണം.

2) മുഴക്കുവാന്‍ ആയി ഉപയോഗിക്കുന്ന ശംഖ് ഒരിക്കലും ജലദര്‍പ്പണത്തിനോ, മന്ത്രോച്ചാരണ സമയത്തോ ഉപയോഗിക്കുവാന്‍ പാടില്ല. അത് മഞ്ഞ തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കേണ്ട ഒന്നാണ്.

3) ആരാധിക്കുവാനായി ഉപയോഗിക്കുന്ന ശംഖ്, ഗംഗാ ജലത്തില്‍ മുക്കിയതും, വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് വയ്ക്കുന്നതും ആയിരിക്കണം.

4) ആരാധനക്കായി ഉപയോഗിക്കുന്ന ശംഖ്, മുഴക്കുവാന്‍ ഉപയോഗിക്കുന്ന ശംഖിന്റെ മുകളിലായോ, മുകളിലുള്ള സ്ഥലത്തായോ വയ്‌ക്കേണ്ടതായി കണക്കാക്കുന്നു.

5) ഒരേ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രണ്ട് ശംഖുകള്‍ ഒരേ മുറിയില്‍ സൂക്ഷിക്കുവാന്‍ പാടുള്ളതല്ല.

6) പൂജയുടെ സമയത്തോ അല്ലാതെയോ ഒരിക്കലും ശംഖ് ശിവലിംഗത്തിന് മുകളില്‍ വയ്ക്കുവാനോ അതില്‍ തൊട്ടിരിക്കിവാനോ പാടില്ല.

7) സൂര്യഭഗവാനോ ശിവഭഗവാനോ ജലദര്‍പ്പണം നടത്തുന്നതിന് ശംഖ് ഉപയോഗിക്കാന്‍ പാടില്ല.

ശ്രദ്ധിക്കുക: ശംഖ് വാങ്ങുമ്പോള്‍ ഉത്തമമായ ശംഖ് തന്നെ വാങ്ങേണ്ടതാണ്. തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും

ആരഭ്യ സ്വോദയാദർക്കഃ പൂർവാദ്യഷ്ടാസു ദിക്ഷ്വപി
സഞ്ചരത്യർധസംയുക്താഃ സപ്ത നാഡീർദിവാനിശം.

മുക്തപ്രാപ്‌തൈഷ്യസൂര്യാസു ഫലം ദിക്ഷു തഥാവിധം
അംഗാരദീപ്തധൂമിന്യസ്താശ്ച ശാന്താസ്തതോƒപരാഃ

സാരം :-

സൂര്യൻ ഏഴര നാഴിക വീതം ഓരോ ദിക്കുകളിൽ ഉദയ സമയം മുതൽ രാത്രിയും പകലും സഞ്ചരിക്കുന്നു. ഉദിച്ച് ഏഴര നാഴിക പുലരുന്നതുവരെ കിഴക്കേ ദിക്കിലും അതിനുമേൽ ഏഴര നാഴിക സമയം അഗ്നി കോണിലും ഇങ്ങനെ എട്ടു ദിക്കുകളിലായി സൂര്യൻ എട്ട് യാമകാലം കഴിക്കുന്നു. ഇവയിൽ ആദിത്യൻ നിൽക്കുന്ന ദിക്കിനെ ദീപ്തി എന്നും ആദിത്യൻ ഉപേക്ഷിച്ച ദിക്കിനെ അംഗാരം എന്നും അടുത്തു ചെല്ലാൻ പോകുന്ന ദിക്കിനെ ധൂമിനി എന്നും ശേഷമുള്ള അഞ്ച് ദിക്കുകളെ ശാന്ത എന്നും പറയപ്പെടുന്നു.

ഉദയം മുതൽ ഏഴര നാഴിക പുലർച്ചെവരെ സൂര്യചാരം കിഴക്കേ ദിക്കിലാണല്ലോ. അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്ക് ഈശാനകോണ്, ഇത് അംഗാരം, നീറിപ്പോയത് കഴിഞ്ഞത് എന്നു സാരം. സൂര്യൻ നിൽക്കുന്ന ദിക്ക് കിഴക്ക് ഇത് ദീപ്തിയാകുന്നു. ജ്വലിച്ചുകൊണ്ടിരിക്കുന്നത് അപ്പോൾ അനുഭവിക്കുന്നത് എന്നു സാരം. സൂര്യൻ പിന്നീട് ചെല്ലാൻ പോകുന്ന ദിക്ക് അഗ്നി കോണ്. ഇത് ധൂമിനി, പുകയുന്നത് വരാനുള്ളത് എന്നു സാരം. മറ്റുള്ള ദിക്കുകൾ അഗ്നി ബന്ധമില്ലാതെ ശാന്തമായിക്കുന്നു എന്നു സാരം.

സൂര്യൻ നിൽക്കുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അപ്പോൾ അനുഭവിക്കുന്നതും അപ്പോൾ സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം കഴിഞ്ഞതാണെന്നും സൂര്യൻ ചെല്ലാൻ പോകുന്ന ദിക്കിൽ വച്ച് സംഭവിക്കുന്ന ശകുനങ്ങളുടെ ഫലം വരാനുള്ളതാണെന്നും അറിയണം.

**********************************

തൽപഞ്ചമദിശാം തുല്യം ഫലം ത്രൈകാല്യമാദിശേൽ
പരിശേഷദിശോർവാച്യം യഥാസന്നം ശുഭാശുഭം ഇതി.

സാരം :-

സൂര്യൻ ഉപേക്ഷിച്ച ദിക്കിൽ വച്ചുണ്ടാകുന്ന ശകുനഫലം അനുഭവിച്ചതാണെന്ന് മുമ്പേ പറഞ്ഞുവല്ലോ. അതുപോലെ അതിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനത്തിന്റെ ഫലവും അനുഭവിച്ചതാണെന്ന് പറയണം. സൂര്യൻ നിൽക്കുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം അപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും സൂര്യൻ അടുത്തുചെല്ലാൻ പോകുന്ന ദിക്കിന്റെ അഞ്ചാമത്തെ ദിക്കിൽ വച്ചു സംഭവിക്കുന്ന ശകുനഫലം ഭാവിയിൽ അനുഭവിപ്പാനുള്ളതാണെന്നും പറയണം.

സൂര്യൻ കിഴക്കേ ദിക്കിൽ നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ന്യായം അനുസരിച്ച് അഗ്നികോണ്, കിഴക്ക്, ഈശാനകോണ്, നിരൃതികോണ്, പടിഞ്ഞാറ് വായുകോണ് ഈ ആറു ദിക്കുകളിലെ ഫലം ഇവിടെ പറഞ്ഞുവല്ലോ. ബാക്കി ശേഷിച്ചിട്ടുള്ളത് തെക്ക്, വടക്ക് ഈ ദിക്കുകളിലാണല്ലോ. തെക്ക് പകുതിക്ക് കിഴക്കുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം അഗ്നികോണിനു പറഞ്ഞിട്ടുള്ളവണ്ണവും പകുതിക്ക് പടിഞ്ഞാറുവച്ച് സംഭവിക്കുന്ന ശകുനത്തിന്റെ ഫലം നിരൃതി കോണിനു പറഞ്ഞിട്ടുള്ളവണ്ണവും വടക്ക് പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം ഈശാനകോണിനു പറഞ്ഞപോലെയും പകുതിക്ക് പടിഞ്ഞാറ് വച്ച് സംഭവിക്കുന്ന ശകുനഫലം വായുകോണിനു പറഞ്ഞപോലെ ധരിച്ചുകൊള്ളണം. ഇതുപോലെ മറ്റു ഘട്ടങ്ങളും ചിന്തിച്ചുകൊള്ളണം.

മോക്ഷ - ഹിന്ദുമത Videos

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ

ശകുനഫലാനാമപി ഭൂതാനാഗതവർത്തമാനത്വം
തത്സംഭവദിഗ്വശതോ ജ്ഞേയം ശാസ്ത്രാന്തരോക്തമേതദപി.

സാരം :-

ശകുനം കൊണ്ട് ശൂചിപ്പിക്കുന്ന ഫലങ്ങൾ കഴിഞ്ഞതോ അതല്ല വരാനുള്ളതോ അഥവാ തല്ക്കാലമനുഭവിച്ചുകൊണ്ടിരിക്കുന്നതോ എന്നുള്ള വാസ്തവവും അറിയേണ്ടതാണല്ലോ. ഇത് ശകുനം ഏതൊരു ദിക്കിൽ വച്ചാണോ സംഭവിക്കുന്നത് ആ ദിക്കിനെ ആശ്രയിച്ച് ചിന്തിക്കേണ്ടവയാണ്.

പരദൂഷണം പറയരുത്

പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരും, ഭാര്യയും കൂടി ഒരിക്കല്‍ കാട്ടില്‍ വിറകിന്, ചുള്ളി ഒടിച്ചുകൊണ്ട്  നില്ക്കുമ്പോള്‍, ഒരു ബ്രാഹ്മണന്‍ ആ വഴി വന്നു.  തീണ്ടലും,  തൊടീലും ഉള്ള അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ പറയന്‍ ആയ പാക്കനാരു ബ്രാഹ്മണന് വഴി ഒഴിഞ്ഞുകൊടുക്കണമായിരുന്നു.

 പാക്കനാര്‍ വഴിമാറി നിന്നിട്ട് ഭാര്യയോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്ന ഈ ബ്രാഹ്മണന് ഞാന്‍ എന്തിനു വഴി മാറി കൊടുക്കണം എന്ന് ചോദിച്ചു. പാക്കനാര്‍ : ആ ഒരു അട്ട നിനക്കും ആയി എന്ന് മറുപടി പറഞ്ഞു. അതെപ്പറ്റി അറിയാന്‍ പാക്കനാരുടെ ഭാര്യയ്ക്ക് ജിജ്ഞാസ ഉണ്ടായി.

പാക്കനാര്‍ പറഞ്ഞു തുടങ്ങി: ഈ ബ്രാഹ്മണന്‍,  പണ്ട് ഒരു ദിവസം ഇല്ലത്ത് വച്ച് മകന്റെ ഉപനയനം നടത്തി. അതോടു അനുബന്ധിച്ച് ഗംഭീര സദ്യയും ഒരുക്കി. അരി വലിയ ചെമ്പില്‍ വെന്തുകൊണ്ടിരിക്കുമ്പോള്‍, ചൂടേറ്റു മുകളിലെ ഓലയില്‍ നിന്ന് ഒരു അട്ട ചെമ്പില്‍ വീണു. വെന്തു വാര്‍ക്കുമ്പോള്‍ ആണ് ദേഹണ്ഡക്കാര്‍ ചത്ത അട്ടയെ കണ്ടത്. ഉടനെ അവര്‍ നമ്പൂരിയെ സമീപിച്ച് എന്ത് ചെയ്യണം എന്ന് ചോദിച്ചു. അദ്ദേഹം ആ ചോറ് വാല്യക്കാര്‍ക്ക് കൊടുക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ വാല്യക്കാര്‍ അട്ട വീണ ചോറ് കഴിച്ചു.

കര്‍മ്മഫലം അനുഭവിക്കാതെ തരം ഉണ്ടോ? ബ്രാഹ്മണന്‍ മരിച്ചു പരലോകത്ത് ചെല്ലുമ്പോള്‍ കഴിക്കാൻ ഒരു കുന്ന് അട്ടയെ അവിടെ തയ്യാറാക്കിയിരുന്നു.

ഈ ബ്രാഹ്മണന്‍ എന്നും കിടക്കുമ്പോള്‍ ഓം ചിത്ര ഗുപ്തായ നമഃ എന്ന് ജപിക്കുക പതിവുണ്ട്. അതിനാല്‍ യമന്റെ മന്ത്രി ആയ ചിത്ര ഗുപ്തന് ബ്രാഹ്മണനോട് അലിവുതോന്നി. ചിത്രഗുപ്തന്‍ ഒരു രാത്രിയില്‍ സ്വപ്നത്തില്‍വന്നു.  ബ്രാഹ്മണനു പരലോകത്ത് അട്ട തിന്നേണ്ട ദുഃസ്ഥിതി ഉണ്ടെന്ന് അറിയിച്ചു. ബ്രാഹ്മണന്‍ പശ്ചാത്തപിച്ച് മാപ്പ് ചോദിച്ചു. 

അപ്പോള്‍ ചിത്രഗുപ്തന്‍ ഒരു ഉപായം പറഞ്ഞു കൊടുത്തു. നാളെ മുതല്‍ അങ്ങയുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പ്രായം ആയ മൂത്ത മകളോട് പറയുക.

അങ്ങനെ പിറ്റേന്ന് മുതല്‍ ബ്രാഹ്മണന് കുളിക്കാന്‍ എണ്ണ കൊടുക്കുക, മുണ്ട് എടുത്തുകൊടുക്കുക, ഭക്ഷണം കൊടുക്കുക, മുറുക്കാന്‍ കൊടുക്കുക,  കാല്തിരുമ്മി കൊടുക്കുക,  എല്ലാം മകള്‍ ചെയ്തുതുടങ്ങി. വാല്യക്കാര്‍ മുഖേന ഈ വിവരം വെളിയില്‍ അറിഞ്ഞു. 

നാട്ടുകാര്‍ നമ്പൂതിരി, മകളെ ഭാര്യ ആക്കി വച്ചിരിക്കുന്നു,  എന്ന് അപഖ്യാതി പറഞ്ഞു നടന്നു. ഇതു നാട്ടിലൊക്കെ പാട്ടായി. നിരപരാധി ആയ ബ്രാഹ്മണനെപറ്റി അപവാദം പറയുന്നവര്‍ക്കായി പരലോകത്തെ അട്ടകളെ വീതം വച്ചു. അവസാനം ഒരു അട്ട ശേഷിച്ചു. അതാണ് പാക്കനാര്‍ ആ ഒരു അട്ട നിനക്കുമായി എന്ന് ഭാര്യയോട്‌ പറഞ്ഞത്.

പരദൂഷണം പറയുന്നവരുടെ വിധി എന്താണെന്നു മനസ്സില്‍‍ ആയല്ലോ; ആരെപ്പറ്റി പറയുന്നുവോ അവരുടെ പാപങ്ങള്‍ പറയുന്നവര്‍ക്ക് വരും. ഇനിമേല്‍ പരദൂഷണം നിര്‍ത്തുക. പരദൂഷണം പറയണം എന്ന് തോന്നുമ്പോള്‍ നാരായണ, നാരായണ എന്ന് ജപിക്കുക. പരദൂഷണക്കാരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.                                       

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.